Introduction
For the kind attention of the readers : Compared to our reading- learning abilities, our listening-learning abilities have dimmed. We are more dependent on the printed word now. The discourses of Swamiji Nirmalanandagiri Maharaj are freely available on Youtube. This is a faithful transcript of one such discourse. The audio clip of the same, copied from the YouTube Video is provided herein. The printed matter has the following advantages. (a) The time required for reading the printed matter provided here-in, which is the verbatim content of Swamijis’ discourse, will be considerably less, compared to watching the full video. (b) Moreover referencing and searching for a particular word or idea or fact in the printed format is much easier compared to a vid or audio clip/file. The video is transcribed as part of the research work into the teachings of Swamiji, and the transcription may also be used as reference material related to Sanatana Dharma.
Note To Readers / Seekers
അപാരമായതും ഗഹനവുമായ അറിവുകൾ നമ്മൾക്ക് നല്കിയിട്ടാണ് സ്വാമിജി നമ്മെ വിട്ടു പിരിഞ്ഞത്. ഈ അറിവുകൾ അദ്ദേഹത്തിന്റെ യൂട്യൂബിലുള്ള പ്രഭാഷണങ്ങളിൽ നിന്നും ലഭ്യമാണ്. പക്ഷെ സാധാരണയായി വീഡയോ കാണുന്നവരുടെ മനസ്സുകളിൽ ഈ അറിവുകൾ ആഴത്തിൽ പതിയാറില്ല. കേൾവി-ജ്ഞാനം എന്ന കഴിവ് നമ്മളിൽ നന്നേ കുറഞ്ഞിരിയ്ക്കുന്നു. അതിനാൽ സ്വാമിജിയുടെ പ്രഭാഷണങ്ങൾ transcribe ചെയ്ത് അത് ക്ലാസ്സിഫൈ ചെയ്താൽ, അത് കൂടുതൽ പ്രയോജനപ്രദമാകുമെന്ന് കരുതുന്നു. ആ നിലയ്ക്കുള്ള ഒരു എളിയ ശ്രമമാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ ഇവിടെ നല്കിയിരിയ്ക്കുന്ന transcript-കൾ. വീഡിയോ കാണുന്ന അത്രയും സമയം അതിന്റെ transcript വായിയ്ക്കുന്നതിന് എടുക്കുകയില്ല. വായനക്കാരന്റെ കഴിവ് അനുസരിച്ച് ഏകദേശം മുപ്പത് മുതൽ നാല്പത് ശതമാനം സമയം ലാഭിയ്ക്കുകയും ചെയ്യാം.
ഗുരുവന്ദനം
ശ്രീഹരീം പരമാനന്ദം ഉപദേഷ്ടാരമീശ്വരം
വ്യാപകം സർവ്വ ലോകാനാം
കാരണന്തം ഭജാമ്യഹം
ശങ്കരം ശങ്കരാചാര്യം കേശവം ബാദരായണം
സൂത്രഭാഷ്യ കൃതൗ വന്ദേ ഭഗവന്തൗ പുനഃ പുനഃ
സദാശിവ സമാരംഭാം ശങ്കരാചാര്യ മദ്ധ്യമാം
അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം
ബോധാനന്ദം ചകല്യാണം ഹലാനന്ദം ആത്മജം
സച്ചിദാനന്ദം ആത്മജം അച്യുതാനന്ദ ഗുരും
മാതൃസ്മരണ

Audio Clip of the Discourse
Start of the Discourse …..
clip no 28 – ചേർച്ച ആഗ്രഹിയ്ക്കാത്തവനും വേർപാടിൽ വേദനിയ്ക്കാത്തവനും ആനന്ദിക്കും -26.08 mts
സംഘടനകളെ വിമർശിയ്ക്കുന്നു
നിർത്തിയത് എവിടെയാണ്… അമ്മയിൽ അല്ല നിർത്തിയത് … അമ്മ അതിന്റെ ഒരു ബിംബം മാത്രമാണ്…നിങ്ങൾ കാലിടറുമ്പോൾ എല്ലാം ചെന്നാൽ, നിങ്ങളെ ശകാരിയ്ക്കാതെ, ഭർത്സിയ്ക്കാതെ, വേദനിപ്പിയ്ക്കാതെ സ്വീകരിയ്ക്കാവുന്ന ഒരേ ഒരു അംഗതലം മാതാവിന്റെയാണ്. വാസനയ്ക്ക് പുറത്ത്, സമാനമെന്നു തോന്നാവുന്ന വാസനകളുടെ ചേർച്ചയിൽ ചേർന്ന് ഏതെങ്കിലും ഒരു ഭാഗത്തു നിന്ന് ആവശ്യം കഴിയുമ്പോൾ തള്ളുകയും, ആവശ്യസമയത്ത് അവന്റെ വാസനയുടെ ചേർച്ചയിൽ ഇരിയ്ക്കുന്ന മാതൃത്വവുമായുള്ള പാരസ്പര്യം തകർക്കുന്നതും, കൃത്രിമമായി മനുഷ്യനു ചേരാനുള്ള ആഗ്രഹത്തെ മുതലെടുത്തുകൊണ്ട്, ഭരിയ്ക്കുവാനും ഭരണീയനാകുവാനുമുള്ള അഭിവാഞ്ചയെ മുതലെടുത്ത് കൊണ്ട് ഉണ്ടാക്കുന്ന പ്രസ്ഥാനങ്ങളാണ് എന്നാണ് അതിന്റെ സാരം. അവ മനുഷ്യന് ആശ്രയദാതാക്കൾ ആണെങ്കിൽ, അവയുടെ ദർശനം ഈടുറപ്പിയ്ക്കണ്ടത്, ആ വരുന്നവനെ മാതൃത്വത്തിന്റെ അംഗതലത്തിൽ ഉറപ്പിച്ച് നിർത്തിക്കൊണ്ടും ബഹുമാനിപ്പിച്ചുകൊണ്ടും ആവണം. അപ്പോൾ അവയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ നടക്കുകില്ല എന്നുള്ളതുകൊണ്ട് അവ തകർത്തെറിയുന്നതും തൂത്തെറിയുന്നതും ഈ സംസ്കൃതിയെയാണ്.

ജാതികൾ അസംഘടിതം ആയിരുന്നു
അപ്പോൾ സംസ്കാരത്തെ തകർത്ത്, മതവും ചരിത്രവും വളർത്തിയെടുക്കുന്നതിന് ഇടയിൽ, തകർന്നു പോയ ഈ ബന്ധങ്ങളാണ് പാശ്ചാത്യരെ അനിയന്ത്രിതമായ സ്വാതന്ത്ര്യത്തിന്റെയും ബന്ധമില്ലായ്മയുടെയും താന്തോന്നിത്തത്തിന്റെയും ലോകങ്ങളിലേയ്ക്ക് എത്തിച്ചത് എന്ന് കണ്ടറിഞ്ഞിട്ടും, അവിടുത്തെ സംഘടനാ പാടവം കണ്ട് അത്ഭുതപരതന്ത്രരായ ആദ്ധ്യാത്മിക ആചാര്യന്മാരും ഭൗതിക ആചാര്യന്മാരും അതേ നയം ഇന്ത്യയിൽ കൊണ്ടുവരുവാൻ തുടങ്ങിയതോട് കൂടിയാണ് നിങ്ങളുടെ കുടുംബ ബന്ധങ്ങൾ തകരുവാനും മാതൃത്വം ചോദ്യം ചെയ്യപ്പെടുവാനും, ജീവിതം മൃഗതുല്യമായി തീരുവാനും ഇടയായിട്ടുള്ളത് എന്നുള്ള വസ്തുത ചൂണ്ടിക്കാണിയ്ക്കുവാനാണ് അത് പറഞ്ഞത്. അത് തുടങ്ങിയത് മതങ്ങൾ എന്നുള്ള നിലയിയുള്ള സംഘടിച്ചുള്ള മുന്നേറ്റമാണെങ്കിൽ, അവ പിന്നീട് രാഷ്ട്രീയ സംഘങ്ങൾ ആയും, ജാതി സംഘങ്ങൾ ആയും, ….ജാതികൾ വാസനയ്ക്ക് അനുസരിച്ച് നേരത്തെ ഉണ്ടായിരുന്നു…. അവ എല്ലാം അസംഘടിതവും ആയിരുന്നു…. ഇന്ന് എല്ലാ ജാതികളും സുസംഘടിതങ്ങൾ ആണ്…. എല്ലാത്തിന്റെയും by-law ഒരുപോലെയുമാണ്. … അതുകൊണ്ട് ആചാരവും അനുഷ്ഠാനവും മാറിയിട്ട്, വാസനകളെ മാറ്റിമറിച്ചിട്ട്, അധർമ്മങ്ങളിലൂടെ യോജിപ്പിച്ച് നിർത്തിയിട്ട്, അക്രമങ്ങളിലൂടെ യോജിപ്പിച്ച് നിർത്തിയിട്ട് ജനജീവിതത്തെ ദുഃസ്സഹമാക്കുവാനും അലോസരപ്പെടുത്തുവാനും മാത്രം ഉതകുന്നവയായാണ് രൂപാന്തരപ്പെടുന്നത് എന്നുള്ളതാണ് വസ്തുത. (3.29 mts/ 26.06 mts)

സംഘടനകളെ നിശതമായി വിമർശിയ്ക്കുന്നു
നിങ്ങള് സഹിയ്ക്കുന്നത് ഒന്നുമല്ല ഞാൻ പറഞ്ഞത്. പറഞ്ഞത് ശരിയല്ലാന്ന് നിങ്ങള് പറഞ്ഞാൽ എനിയ്ക്ക് എളുപ്പമായി. അതിലൊരു ചോദ്യമാണ് പിന്നെ നിങ്ങൾക്ക് വരുന്നത്. ഇതൊക്കെ ഉള്ളതുകൊണ്ടല്ലേ ഈ ആചാര്യന്മാരുടെ അറിവും കാര്യങ്ങളും ഒക്കെ ജനങ്ങളിലേയ്ക്ക് എത്തുന്നതും പ്രചരിയ്ക്കുന്നതും ഞങ്ങളൊക്കെ ഇത്രയെങ്കിലുമൊക്കെ പഠിയ്ക്കുന്നതും എന്നാണ് പിന്നെ അടുത്ത ചോദ്യം. അതിന് ഉത്തരം ഞാൻ ആദ്യം പറഞ്ഞു കഴിഞ്ഞതാണെങ്കിലും ആ ചോദ്യം പിന്നെയും പിന്നെയും നിങ്ങളുടെ ചിന്താമണ്ഡലത്തിൽ കിടന്ന് ചുറ്റിക്കറങ്ങുന്നുണ്ടെന്നാണ് എന്റെ ധാരണ. ഇനിയും പറഞ്ഞാലും നിങ്ങളുടെ ധാരണയ്ക്ക് മാറ്റം വരുമെന്ന് ഉറപ്പില്ലെങ്കിലും പറഞ്ഞു എന്ന ഒരു സമാധാനത്തിന് …നല്ല വശം ഉണ്ട്…ചീത്ത വശം ഉണ്ട് …നല്ലതും ചീത്തയും കലർന്ന വശമുണ്ട്….ഇങ്ങിനെയൊക്കെ നിങ്ങൾക്ക് പറയാം…പക്ഷെ നിങ്ങൾ തന്നെ പറയുന്ന …ചോദ്യകർത്താവ് തന്നെ അതിനിടയിൽ രണ്ട് മൂന്നു പ്രാവശ്യം പറഞ്ഞ കാര്യങ്ങളെ അവലംബിച്ച് നോക്കിക്കഴിഞ്ഞാൽ…ഇത്രയധികം സംഘടിത ശ്രമം പഠിപ്പിയ്ക്കാൻ വന്ന ഒരു കാലഘട്ടം ഇല്ല. പക്ഷെ എന്നിട്ടും പഠിത്തവും സമാധാനവും നടന്ന് കണ്ടില്ല.
ദർശനങ്ങളും അവയുടെ ആഴവും, പഠിപ്പിയ്ക്കാത്തതിന്റെ പലതിന്റേയും പേരും, നാൾവഴിയും അതിലെ ആദർശത്തിന്റെ അംശവും, ജനഹൃദയങ്ങളിൽ അല്പമെങ്കിലും നില്ക്കുമ്പോൾ, വർഷങ്ങളായി പഠിപ്പിച്ചവയൊന്നും ജനഹൃദയങ്ങളിൽ ഇല്ലാ എന്നുള്ളത് ഒരു വസ്തുതയാണ്. സമ്മതിയ്ക്കുമോ എന്നറിയില്ല. ഉദാഹരണം കൊണ്ട് വെളിവാക്കണോ.
പ്രീഡിഗ്രി വരെയെങ്കിലും chemistry പഠിച്ചവർ ഒന്ന് കൈപൊക്കിയാൽ നല്ലതാ. ഒന്ന്…രണ്ട് ..മൂന്ന്…ഞാനൊന്ന് എണ്ണിയ്ക്കോട്ടെ….ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ആറ് ഏഴ് എട്ട് ഒൻപത് പത്ത് പതിനൊന്ന് പന്ത്രണ്ട് പതിമൂന്ന് പതിന്നാല് പതിനഞ്ച് പതിനാറ് പതിനേഴ് …. പതിനെട്ട്….ആ… (പേര് ക്ലിയറല്ല) കെമിസ്ട്രി പഠിച്ചതാണെന്ന് തോന്നുന്നു. പ്രീഡിഗ്രിയ്ക്ക് ഒക്കെ കെമിസ്ട്രി പഠിച്ചതല്ലേ. ബാക്കിലെ രണ്ട് പേര്…. അമ്മമാര്…. അല്ലേ..ങ്ഹ… ഇതെല്ലാം കെമിസ്ട്രി പഠിച്ചതാ…. കെമിസ്ട്രിയിൽ നിങ്ങൾ metallurgy എന്നൊരു chapter പഠിച്ചിട്ടുണ്ട്. മെറ്റലർജിയിൽ iron പഠിച്ചിട്ടുണ്ട്. മെറ്റലർജിയിൽ zinc പഠിച്ചിട്ടുണ്ട്. മെറ്റലർജിയിൽ അലൂമിനിയം പഠിച്ചിട്ടുണ്ട്. ഇതൊക്കെ നിങ്ങൾ പഠിച്ചിട്ടുണ്ട്. മെറ്റലർജിയിൽ പഠിയ്ക്കുമ്പോഴ് കറുത്തീയം ഭക്ഷണ യോഗ്യമല്ലാന്ന് പഠിച്ചിട്ടുണ്ട്. direct ആയി…deadly poisonous ആണെന്നു തന്നെയാണ് പഠിച്ചത്.

അലൂമിനിയം
നിങ്ങളുടെ വല്യപ്പനും വല്യമ്മയും മെറ്റലർജി പഠിച്ചിട്ടില്ല. അന്ന് ഒരു ഈയം പൂശുകാരൻ വന്നാൽ അത് വെളുത്തീയമാണോ കറുത്തീയമാണോ എന്ന് നോക്കിയിട്ടാ പൂശാൻ ഉപയോഗിയ്ക്കുന്നത്. (6.35 mts) നിങ്ങള് പാത്രം പെറുക്കി കൊടുക്കുകയല്ലാതെ അത് കറുത്തീയമെന്നോ വെളുത്തീയമെന്നോ നോക്കാറില്ല. അതിന്റെ പ്രത്യാഘാതം ചിന്തിയ്ക്കാറില്ല. വില കുറഞ്ഞ കറുത്തീയം കടലാസ്സു പോലാക്കി പൊതിഞ്ഞതാണ് നിങ്ങളിന്ന് പലപ്പോഴും പുറത്തുനിന്നു വാങ്ങിയ്ക്കുന്ന ഭക്ഷണസാധനങ്ങൾ. വീണ്ടും നിങ്ങൾ കെമിസ്ട്രി പഠിച്ചവരാണ്…മെറ്റലർജി പഠിച്ചവരാണ്. അലൂമിനിയം ശുദ്ധജലത്തോട് വരെ react ചെയ്യും. ഈയം react ചെയ്യില്ല അത്രയും. അലൂമിനിയം വെറും ശുദ്ധ ജലവുമായി react ചെയ്ത് Aluminium Oxide ഉണ്ടാവും. വെള്ളം അലൂമിനിയം പാത്രത്തിൽ വച്ചിട്ട് ആറേഴ് മണിക്കൂർ കഴിഞ്ഞ് കുടിച്ചാൽ Aluminium Oxide അകത്ത് ചെല്ലും. വിഷമാണ് ….constipation ഉണ്ടാക്കും. Tumour ഉണ്ടാക്കും. ഏറ്റവും കൂടുതൽ ട്യൂമർ activity ഉള്ളത് അലൂമിനിയത്തിനാണ്.
അലൂമിനിയം കനം കുറച്ച് ഫോയിൽ ആക്കുമ്പോൾ, അതിൽ പുളിയും മറ്റുള്ളതും പൊതിയുമ്പോൾ, തൈര് എടുക്കുമ്പോഴ് ഒക്കെ അലൂമിനിയത്തിന്റെ chloride-ഉം, chlorate-ഉം, citrate-ഉം, sulphide-ഉം, sulphate-ഉം ഉണ്ടാവും. അലൂമിനിയത്തിന്റെ അനവധി salt-കൾ ശരീരത്തിൽ എത്തിയാൽ, രക്തസംവഹന വ്യവസ്ഥയെ ആകെ താറുമാറാക്കും. മസ്തിഷ്ക്കത്തിൽ പരിണാമം ഉണ്ടാക്കും. ഹോർമോണുകളെയും എൻസൈമുകളെയും മാറ്റി മറിയ്ക്കും. പഠിച്ചിട്ട് എന്താ പ്രയോജനം.
നിങ്ങളുടെ വല്യമ്മ മെറ്റലർജി പഠിച്ചില്ല, കെമിസ്ട്രി പഠിച്ചില്ല. ഒറ്റ അലൂമിനിയം പാത്രം ഉപയോഗിച്ചില്ല. അപ്പോൾ ഇങ്ങിനെയെങ്കിലും പ്രചരിപ്പിയ്ക്കാൻ സംഘടനകൾ വേണ്ടേ….പ്രചരപ്പിച്ചിട്ട് അനുഭവത്തിലോ പഠിത്തത്തിലോ ഇല്ലാതാകാൻ അല്ലാതെ, അറിയാമെന്ന് അഹങ്കരിയ്ക്കാൻ അല്ലാതെ, അനുഭൂതി സമ്പന്നമായി നോക്കാൻ നിങ്ങളെ പ്രാപ്തരാക്കാതിരിയ്ക്കുന്നു എന്നുള്ളതുകൊണ്ട്, അങ്ങിനെയുള്ള അറിവുകൾ, അറിയാത്തവർ പ്രചരണത്തിന് ഉപയോഗിയ്ക്കുന്ന അറിവുകൾ നിഷ്പ്രയോജനങ്ങളും നിസ്സാരങ്ങളും നിന്ദ്യങ്ങളും ആകുന്നു. പഠിയ്ക്കുമ്പോൾ അറിയാമെന്ന് അഹങ്കരിയ്ക്കുകയും, അറിയാമെങ്കിൽ പിഴവു വരുത്താൻ ലൈസൻസ് ഉണ്ടെന്ന് ധരിയ്ക്കുകയും, അറിയുന്നു എന്ന അഹങ്കാരം അറിവിനെ അറിവില്ലായ്മയായി വന്ന് മൂടുകയും ചെയ്യും എന്നുള്ളതുകൊണ്ട്, സദാചാര മര്യാദകളെ ഉല്ലംഘിയ്ക്കുന്നതാണ് പ്രചരിപ്പിയ്ക്കുന്ന അറിവുകൾ എല്ലാം.
വാചികമായി അറിയാനുള്ള ഔത്സുക്യം കൂടുംതോറും, അറിയാമെന്ന് ഒരു അഹങ്കാരം വന്ന്, അറിവില്ലായ്മയായി തീരുന്നതല്ലാതെ അറിവായി തീർന്ന് കാണുന്നില്ല. സംഘടിതവും കൂടിയാകുമ്പോൾ കൃത്രിമത്വം കൂടുകയും, അറിവില്ലായ്മയ്ക്ക് സംഘടിത ശക്തിയുടെ പിൻബലമുണ്ടാവുമ്പോൾ, അഹിംസ വഴിമാറുകയും ഹിംസ രംഗപ്രവേശം ചെയ്യുകയും കൂടി ചെയ്യുന്നു.
ആനന്ദം : ചേർച്ചയും വേർപാടുകളും
അനുഷ്ഠാനങ്ങൾക്ക് ഊർജ്ജസ്വലത വരുന്നതും, അനുഭവങ്ങൾക്ക് ഈടുവയ്പുകൾ ഉണ്ടാകുന്നതും, സംസ്കാരമായി തീർന്ന വാസനകളിൽ നിന്നുള്ള മോചനത്തിലാണ്. അതാകട്ടെ വൈയക്തികവും ആണ്. സംസ്കാരങ്ങളുടെ ഈടുവയ്പുകൾ, അതായത് വാസനകൾ ഈടുവച്ചുണ്ടായ സംസ്കാരങ്ങളിൽ നിന്നുള്ള മോചനമാണ് ആനന്ദം. അതാകട്ടെ അവയെ ചേർന്ന് നിന്ന് അപഗ്രഥിച്ച്, അവയിൽ നിന്ന് മോചനം നേടുന്നതാണ് അറിവ്. അവയെ താലോലിയ്ക്കുവാനും കൂട്ടിയോജിപ്പിയ്ക്കുവാനും ആണ് ചേർച്ചകൾ സഹായിയ്ക്കുന്നത്. ചേർച്ചകൾ ആരെയെല്ലാം സന്തോഷിപ്പിയ്ക്കുമോ, വേർപാടുകൾ ആരെയെല്ലാം ദുഃഖിപ്പിയ്ക്കുമോ, അവൻ ആനന്ദം പ്രതീക്ഷിയ്ക്കേണ്ടതില്ല.
നാല് കോട്ടുകൾ
വേർപാടുകൾ പൂർണ്ണതയെന്ന് കണ്ട് ആരെയെല്ലാം സന്തോഷിപ്പിയ്ക്കുമോ, ചേർച്ചകൾ ആരെയെല്ലാം ദുഃഖിപ്പിയ്ക്കുമോ അവൻ ആനന്ദം പ്രതീക്ഷിയ്ക്കാം. അത് സംഭാവ്യമാകണമെങ്കിൽ ചേർക്കാതെയും പിരിയാതെയും ജീവിയ്ക്കാൻ പഠിയ്ക്കണം. എല്ലാം ചേരുന്നതും, ഒന്നും ചേരാത്തതും, എല്ലാം പിരിയുന്നതും, ഒന്നും പിരിയാത്തതും ആയ ഒരു ഭൂവിലാണ് ആനന്ദം. എങ്ങിനെയാണ് ചേരുന്നത്. എങ്ങിനെയാണ് ചേരുന്നതിനെപ്പറ്റി ചിന്തിയ്ക്കുന്നത്. എങ്ങിനെയാണ് ചേർക്കുന്നത്. എപ്പോഴൊക്കെയാണ് ചേർന്നത്. എപ്പോഴൊക്കെയാണ് ചേരാതിരുന്നത്. ഞാൻ തന്നെയാണ് നീയെന്നോ, നീ തന്നെയാണ് ഞാനെന്നോ തോന്നിയിടത്തൊന്നും ചേരാനുമില്ല പിരിയാനുമില്ല. അവിടെ യാന്ത്രികത്വവും കൃത്രിമത്വവും ഇല്ല. എന്നോട് ഞാനെടുക്കുന്ന സ്വാതന്ത്ര്യത്തിൽ എനിക്ക് പ്രതിവചിയ്ക്കുവാനും എന്റെ മുമ്പിൽ ഞാൻ നഗ്നനാവുന്നതുപോലെ നഗ്നനാകുവാനും, പറ്റുന്നത് ചേരാത്തിടവും പിരിയാത്തിടവും ആണ്. എന്റെ വിവിധങ്ങളായ കോട്ടുകൾ, overcoat ഞാൻ ഉണ്ടാക്കി തയ്യ്പ്പിച്ച് ഇട്ടത്, എന്റെ വാസന ബലിഷ്ഠമാക്കി കൊണ്ടുവന്ന സ്ഥൂലശരിരമെന്ന കോട്ട്, എന്റെ വാസനയുടെ അന്തരാളങ്ങളിലെ സ്വപ്നങ്ങൾ ഉണ്ടാക്കിയ സുക്ഷ്മമായ കോട്ട്, അവയ്ക്ക് കാരണമായ കോട്ട്, മിനമം നാല് കോട്ട് ഞാൻ ഇട്ടിട്ടുണ്ട്.
ഏത് കൊണ്ടെന്നെ മറയ്ക്കുമ്പോഴും എനിയ്ക്കറിയാത്ത ഞാൻ, അവനറിയാത്ത അവനോട്, യോജിയ്ക്കുവാൻ ശ്രമിയ്ക്കുന്നത് രണ്ട് പേർക്കും common ആയിട്ടുള്ള വിഷയങ്ങളിലാണ്. ആ വിഷയങ്ങളുടെ ആസ്വാദനം തീർന്നാൽ, അടുത്തൊരു വിഷയം common ആയി വരുന്നില്ലെങ്കിൽ ഞങ്ങൾ വിയോജിച്ചേ മതിയാവൂ.
ചേർച്ചയും വേർപാടും
മുതലയ്ക്ക് തീറ്റ കൊടുത്താൽ, തീറ്റ തീരുമ്പോൾ നിങ്ങളെ പിടിച്ച് തിന്നേ പറ്റൂ. തീറ്റ അഭംഗുരം കൊടുത്തുകൊണ്ടിരുന്ന് ബന്ധം ഉണ്ടാക്കിയില്ലെങ്കിൽ മുതല പിടിയ്ക്കുകയും ചെയ്യും. വിഷയങ്ങളുടെ ചേർച്ച എല്ലാം വിഷയം നിലയ്ക്കുമ്പോൾ വേർപിരിഞ്ഞേ മതിയാവൂ. വിഷയത്തിൽ അല്ല ചേരുന്നത് എങ്കിൽ ചേർച്ച ഇല്ല. വിയോജിപ്പും ഇല്ല. വിഷയം എന്നൊരു മാദ്ധ്യമം ഇല്ലെങ്കിൽ ചേർച്ചയും ഇല്ല വേർപാടും ഇല്ല. സ്വാതന്ത്ര്യവുമുണ്ട്. ചേർച്ചയും വേർപാടും ഇല്ലെങ്കിൽ എന്നോട് അവൻ പിണങ്ങുമോ എന്നോർത്ത് കള്ളം പറയണ്ട. മറ്റേത് എപ്പോഴും അവൻ പിണങ്ങുമോ എന്ന് ഓർത്ത് വേണം പെരുമാറാൻ. പിണങ്ങാതിരിയ്ക്കാൻ അരയിൽ ചരട് കെട്ടി കളിയ്ക്കാനേ പറ്റുകയുള്ളൂ. ഭാര്യയോട്, ഭർത്താവിനോട്, മക്കളോട്, പരിചയക്കാരനോട്, ഗുരുവിനോട്, ശിഷ്യനോട് ഒക്കെയുള്ള എല്ലാ സംഭാഷണത്തിലും ഒരു അതിർത്തി നിശ്ചയിയ്ക്കുന്ന ചരട് അരയിൽ ഉണ്ട്. (14.27 mts) ആരോ ആ ബന്ധം നിലനിർത്തുന്നതിനുവേണ്ടി പുറകിൽ നിന്ന് വലിയ്ക്കുന്നു ഉണ്ട് എന്നു തോന്നുമാറ് അസത്യത്തിലും, ഹിംസയിലും, സ്തേയത്തിലുമാണ് ആ ചരട് ഉറപ്പിച്ച് നിർത്തി കളിപ്പിയ്ക്കുന്നത്.
ബന്ധം നിലനില്ക്കാൻ നിങ്ങൾ ചെയ്തത് മാറ്റിപ്പറയണം. ബന്ധം നിലനില്ക്കാൻ നിങ്ങൾ കൊടുക്കാത്തത് കൊടുത്തെന്ന് പറയണം. ബന്ധം നിലനില്ക്കാൻ നിങ്ങൾ പറഞ്ഞത് പറഞ്ഞില്ലാ എന്നു പറയണം. ബന്ധം നിലനില്ക്കാൻ നിങ്ങള് പറയാത്തത് പറഞ്ഞെന്ന് പറയണം. ആദ്ധ്യാത്മികതയും ഉണ്ടാകണം. ഒറ്റപ്പെടുന്നതിൽ പേടിയുണ്ടെന്നും, ഭരിയ്ക്കുന്നതിൽ സുഖം ഉണ്ടെന്നും, ഭരണീയനാകുന്നതിൽ സുഖമുണ്ടെന്നുമുള്ള അജ്ഞാനം ഞാൻ അംഗീകരിയ്ക്കുന്നു… അതൊക്കെ നിങ്ങള് നടത്തണം. അതിനൊന്നും ഞാൻ എതിരു പറഞ്ഞു എന്ന് ധരിയ്ക്കരുത്. അതൊക്കെ നിങ്ങൾ നടത്തിയേ പറ്റൂ. അതിനകത്ത് ഒക്കെ ചേർന്നോണം. അതിനകത്ത് ഒക്കെ നിന്നോണം. അതീന്ന് പുറത്ത് വന്നോണം എന്നൊന്നും ഞാൻ പറഞ്ഞില്ല. അതിനകത്ത് ഒക്കെ ചേർന്ന് നിന്നോണം …അതിന്റെ സുഖവും ദുഃഖവും അനുഭവിച്ച് കൊള്ളണം.
നിങ്ങളെ സംബന്ധിച്ചിടത്തോളം നിങ്ങൾ ഇന്നു വരെ അനുഭവിയ്ക്കുന്ന ഒന്നു പോലും കിട്ടിയത് ചേർച്ച കൊണ്ടല്ല. ഒന്നു പോലും നഷ്ടപ്പെട്ടത് ചേർച്ച ഇല്ലാത്തതു കൊണ്ടും അല്ല. അങ്ങിനെ എനിയ്ക്ക് അഭിപ്രായമില്ല. ചേർച്ചയും നിങ്ങളുടെ വിയോജിപ്പുമായി കിട്ടലിനും വിട്ടുപോകലിനും ബന്ധമില്ലെന്നു മാത്രമേ ഞാൻ പറഞ്ഞുള്ളൂ. ആ സത്യം ബോദ്ധ്യപ്പെടുത്തണമെന്നേ എനിയ്ക്ക് ആഗ്രഹമുള്ളൂ. നിങ്ങള് ചേരണ്ടാ ചേർക്കണ്ടാ എന്നൊന്നും എനിയ്ക്ക് നിർബന്ധമില്ല, അത് നിങ്ങള് ചേർന്നോളും. ചേർന്ന് കഴിഞ്ഞ് ദുഃഖിയ്ക്കുമ്പോഴെങ്കിലും നഷ്ടബോധം തോന്നാതിരിയ്ക്കാൻ ഇത് സഹായിയ്ക്കും. ഇങ്ങിനെ ഒരു ആശയം പണ്ട് കേട്ടിട്ടുണ്ട് ….ഓ ചേർച്ചയ്ക്ക് ഇത്രയൊക്കെ ഉള്ളൂ എന്നൊരു സമാധാനം കിട്ടാൻ ഇത് സഹായിയ്ക്കും. അല്ലാതെ നിങ്ങളെ ഒക്കെ എങ്ങും ചേർക്കാതിരിയ്ക്കാൻ … എന്നിട്ട് ഞാൻ പുതുതായിട്ട് ഏതാണ്ട് ചേർക്കാൻ ….ആ പണിയൊന്നും എനിയ്ക്ക് ഇല്ല.
കൃത്രിമമായ ചേർച്ചകൾ
പ്രകൃത്യാ ഉള്ള, മാതാവ് പിതാവ് സഹോദരങ്ങൾ എന്ന കുടുംബത്തിന്റെ ചേർച്ച ഒഴിച്ചുള്ള എല്ലാ ചേർച്ചയും കൃത്രിമമാണ്. അതിലൊക്കെ അധർമ്മം അനിവാര്യം ആയതുകൊണ്ട് ചേർച്ചയ്ക്ക് സുഖമുണ്ട്. ദുഃഖവുമുണ്ട്. (ആരോ ചോദിയ്ക്കുന്നു…) അതൊക്കെ പ്രയാസമുള്ള കാര്യമാണ്. ചേരണ്ട സമയത്ത് ചേർന്നോണം …അത് നമ്മുടെ വിഷയമേ അല്ല ഇവിടെ. നിങ്ങളെല്ലാം ഇത് ആസ്വദിയ്ക്കുന്നത് detachment-ൽ അല്ല. ഞാൻ ആദ്യം അത് പഠിപ്പിച്ചിട്ടാ ഇത് പറഞ്ഞുതന്നത്. ഏതൊന്ന് നിങ്ങൾ ആസ്വദിയ്ക്കണമെങ്കിലും നിങ്ങളുടെ അല്ല, അന്യന്റേത് അല്ല, വസ്തുവിന്റെ അല്ല എന്ന് ബോദ്ധ്യപ്പെട്ടിട്ട് ആസ്വദിയ്ക്കണം. അവിടെ ഞാൻ പറഞ്ഞിടത്ത് എത്തി എന്നു വിചാരിച്ചാ ഞാൻ രണ്ടാം ഭാഗം പറഞ്ഞുതുടങ്ങിയത്. (ആരോ പറയുന്നു…. സംസ്കാരം ആയി മാറിയില്ല…) ങ്ഹ…നിങ്ങൾ വീണ്ടും വീണ്ടും നിങ്ങളുടെ സംഘടന …നിങ്ങളുടെ കാര്യം …നിങ്ങളുടെ വസ്തു… അതിനകത്ത് നിന്നുകൊണ്ടാ നിങ്ങള് ഇത് നേരിടാൻ പോകുന്നെ.
നിങ്ങൾക്ക് ഇപ്പോൾ ഉള്ള സംഘടന ഒക്കെ ഉള്ളതുതന്നെ ചുമക്ക് …നിക്ക് … അതൊന്നും പൊളിയ്ക്കണ്ട…..(ആരോ ചോദിയ്ക്കുന്നു…) മാറ്റം ഒന്നും എളുപ്പം നടക്കുകേല. മാറ്റം അത് എവിടെയെങ്കിലും ഒരിടത്തു വച്ച് അടി വാങ്ങിച്ചോ, എവിടെയെങ്കിലും ഒരിടത്തു വച്ച് പ്രകൃത്യായോ പുറത്തുചാടും. അന്നു നിങ്ങളുടെ കൈയ്യിൽ ഉള്ള രഹസ്യങ്ങൾ നിങ്ങളും, അവരുടെ കൈയ്യിൽ നിങ്ങൾക്കെതിരെയുള്ള രഹസ്യങ്ങൾ അവരും വലിച്ചു ചാടും… സംശയം കൂടുതൽ ഉണ്ടെങ്കിൽ ജസ്വന്ത് സിങ്ങിനോട് പോയി ചോദിച്ചാൽ മതി
എല്ലാ മാനവ ചേർച്ചകൾക്കും മാനദണ്ഡം ഇതുതന്നെയാണ്. എന്നാല് ഒരിടത്ത് സംഭവിച്ചത് ചേർച്ചയുടെ ഈ ദുരന്തം ആണെങ്കിലും ഇനിയും അയാൾ ചേരാതിരിയ്ക്കില്ല. ഒരു ചേർച്ചയിൽ നിന്ന് വിട്ടുപോകുമ്പോഴും, മറ്റൊരു ചേർച്ചയില്ലാതെ നിങ്ങൾക്ക് ജീവിയ്ക്കാൻ ആവുകയില്ല. ഒരു ചേർച്ച മടുക്കുമ്പോഴും വേറൊരു ചേർച്ചയിൽ നിങ്ങൾ ഇടം തേടാതിരിയ്ക്കില്ല. എവിടെ ഇടം തേടുമ്പോഴും വിയോജിയ്ക്കുമ്പോഴും നിങ്ങൾക്കൊരു സമാധാനം തരാൻ ഇത് സഹായകമായേക്കും. അപ്പോൾ കുറഞ്ഞപക്ഷം ചേർച്ചയില് നിങ്ങൾ ഉപയോഗിച്ച അസത്യങ്ങളും നിങ്ങള് ഉപയോഗിച്ച അധർമ്മങ്ങളും വാരി വിളമ്പി നാട് നാറ്റിയ്ക്കാതിരിയ്ക്കാനെങ്കിലും സഹായിയ്ക്കും. അത്രയേ ഇപ്പം ഞാൻ ഉദ്ദേശിയ്ക്കുന്നുള്ളൂ. (19.26 mts)
ഞാൻ ചേർച്ച ഒക്കെ പൊളിയുമെന്ന് ഇങ്ങിനെ ഒരു ക്ലാസ്സിൽ കേട്ടിട്ടുണ്ട്. ഏതൊക്കെയാ എടുത്ത് വാരി വിളമ്പണ്ടത്… വേണ്ട …ഞാൻ കൈകൊണ്ട് വാരിയിട്ട് വേണമല്ലോ മറ്റവന്റെ മുഖത്ത് എറിയാൻ….ആദ്യം പറ്റുന്നത് എന്റെ കൈയ്യേൽ ആണല്ലോ…വേണ്ട….എന്ന് ഓർക്കാനെങ്കിലും ഇത് സഹായിയ്ക്കും. അതുകൊണ്ടാണ് പറഞ്ഞത് ചേർച്ച ആഗ്രഹിയ്ക്കുന്നവൻ ആനന്ദിയ്ക്കുന്നില്ല. വേർപാടിൽ ദുഃഖിയ്ക്കുന്നവനും ആനന്ദിയ്ക്കുന്നില്ല. ചേർച്ച ആഗ്രഹിയ്ക്കാത്തവനും വേർപാടിൽ ദുഃഖിയ്ക്കാത്തവനും ആനന്ദിയ്ക്കുന്നു. അവൻ സ്വധർമ്മത്തിലും ഉത്തരവാദിത്വത്തിലും മാത്രം നിലകൊള്ളുന്നു.
പ്രകൃത്യാ വന്ന ചേർച്ചകളിൽ നിന്നുള്ള മോചനത്തിന് മാത്രമാണ് അവൻ കാത്തിരിയ്ക്കുന്നത്. ചേർച്ചകളിൽ നിന്ന് എങ്ങിനെ മോചനം വരുമ്പോഴും, താൻ ഒരു ബന്ധത്തിൽ നിന്ന് മുക്തനായി എന്ന്, ഇനിയും എത്രയോ ബന്ധങ്ങളിൽ നിന്ന് മുക്തനാകാൻ കിടക്കുന്നു എന്ന് മാത്രം ചിന്തിയ്ക്കുകയും, ഒരു ചരട് അറക്കുമ്പോൾ അത്രയും സ്വാതന്ത്ര്യത്തിന്റെ സ്വച്ഛന്ദത അനുഭവിയ്ക്കുകയും ചെയ്യുന്നു. ഒരു ചരടുകൊണ്ട് മുറുക്കിയത് തെറ്റാണെന്ന് പറഞ്ഞുകൊണ്ട് ആ ചരട് അറുക്കാൻ കഴിയാതെ മറ്റൊരു ചരടുകൊണ്ട് കെട്ടുന്നവനാണ് മനുഷ്യൻ. ഞാൻ അറുത്തിട്ടില്ല, എന്നെ കൈവിട്ടു എന്നു പറയുമ്പോഴെല്ലാം അദൃശ്യമായ ഒരു ചരട് അവിടേയ്ക്ക് കെട്ടിനിർത്തിക്കൊണ്ടാണ് ദൃഷ്ടമായ മറ്റ് ചരടുകൾ കൊണ്ട് നിങ്ങൾ നിങ്ങളെ കെട്ടുന്നത്. ഞാനതിനോട് വിട്ടു പോന്നു എന്നു പറയുവാനുള്ള തന്റേടം പോലുമില്ലാതെ, ആ ബന്ധം ഞാൻ ആഗ്രഹിയ്ക്കുന്നു, ആ ബന്ധം എനിയ്ക്കു തുടരണം എന്ന സങ്കല്പങ്ങളിൽ നിന്നു കൊണ്ട് എന്ന് തോന്നിച്ചുകൊണ്ടാണ്, ഞാൻ ബന്ധം തകർക്കുന്നവൻ അല്ലെന്നും, ബന്ധമില്ലാത്തവൻ അല്ലെന്നും ബന്ധത്തിലാണ് എന്റെ ആനന്ദമെന്നും തോന്നിപ്പിച്ചു കൊണ്ടാണ് നിങ്ങൾ എല്ലാ ബന്ധങ്ങളിലും നിങ്ങളെ ബന്ധിയ്ക്കുന്നത്. ബന്ധം മുറിച്ചു കളയാതെയും, ബന്ധത്തിൽ നിന്ന് മോചനം നേടാതെയും, ഒരു ബന്ധത്തിൽ ഇരുന്നുകൊണ്ട് മറ്റ് ബന്ധങ്ങളെ താലോലിയ്ക്കേണ്ടി വരുമ്പോൾ താൻ ബന്ധിച്ചു നിർത്തിയിരിയ്ക്കുന്ന, തന്നെ ബന്ധിച്ചു നിർത്തിയിരിയ്ക്കുന്ന ആ ചരടിന്റെ ദുർബലതയും, ആ ചരടിന്റെ ന്യൂനതയും, മറ്റൊരു ബന്ധത്തിലേയ്ക്ക് പറഞ്ഞും ആനയിച്ചും ബന്ധിയ്ക്കുവാൻ ശ്രമിയ്ക്കുമ്പോഴെല്ലാം മാനവ ജീവിതം ദുഃസ്സഹമായി തീരുന്നതിന്റെ യാതനകളും വേദനകളും ആണ്, മനുഷ്യ സംസ്കാരത്തിന്റെയും മതങ്ങളുടേയും നീണ്ട ചരിത്രം. (22.30 mts)
മതങ്ങളുടെ ചരിത്രം = മൃത്യു ചരിത്രം
ബന്ധങ്ങളിൽ നിന്നു മോചിച്ചവൻ, പ്രാകൃതികങ്ങളായ ബന്ധങ്ങളിൽ നിന്നുപോലും മോചിച്ചവൻ, കൃത്രിമമായ ബന്ധങ്ങളിൽ വീണുപോയതിന്റെ മൃത്യുചരിത്രമാണ് മതങ്ങളുടെ ചരിത്രം. അതു പറയാനാ ഞാനീ സാധനം ഒക്കെക്കൂടെ കൂട്ടിക്കൊണ്ടു വന്നത്. അതാണ് സാർവ്വലൗകികവും സമഷ്ടിഗതവുമായ മതങ്ങളുടെ ഈടുവയ്പും. എളുപ്പമല്ലാത്ത മാതാവിനോടും പിതാവിനോടും ഉള്ള ബന്ധം വരെ, അതീവ നിസ്സാരമായി ത്യജിയ്ക്കാൻ കഴിഞ്ഞ മഹാനുഭാവന്മാർ, യാതൊരു ബന്ധവും പ്രകൃതി പറയാത്തവരെ ചേർത്ത് വച്ച് ബന്ധിച്ചതിന്റെ ചരിത്രം …നോട്ടീസില് ഇതൊക്കെ കണ്ടപ്പോൾ ഇത്രയൊന്നും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല…. പത്ത് മതങ്ങളെ പത്ത് ചീത്ത പറഞ്ഞേക്കുമെന്ന് ഒക്കെ വിചാരിച്ചിട്ട് ഉണ്ടാവും.

-സംഘം ശരണം ഗച്ഛാമി
ഭാര്യയെ പരിത്യജിയ്ക്കാൻ എളുപ്പമായിരുന്നു അർദ്ധരാത്രിയില്. പൊന്നോമനയായ രാഹുലിനെ പരിത്യജിയ്ക്കാൻ എളുപ്പമായിരുന്നു. സംഘത്തെ പരിത്യജിയ്ക്കുവാൻ എളുപ്പമല്ലാത്തതുകൊണ്ടാണ് സംഘം ശരണം ഗച്ഛാമി വന്നത്. മതങ്ങൾക്ക് എല്ലാം ഒരു ദുരന്ത ദുഃശ്ശങ്ക ഇല്ലേ….. അവരുടെ മഹത്വം കുറച്ചു കാണിയ്ക്കുക അല്ല. ലോകത്ത് പറിച്ചെറിയാൻ ഏറ്റവും പ്രയാസമുള്ള ബന്ധങ്ങൾ പറിച്ചെറിഞ്ഞിട്ട് എന്തിനീ പുത്തൻ ബന്ധങ്ങൾ കൊതിച്ചു. എന്തോ ഒരു പാട്ടുണ്ടല്ലോ …പുത്തനാം ബന്ധങ്ങൾ ..വിഢ്ഢികൾ അല്ലയോ കാംക്ഷിപ്പത് ഈശ്വരാ എന്ന് നിങ്ങളെക്കൊണ്ട് പാടിച്ചിട്ട് നിങ്ങളെ ചേർത്ത് ബന്ധിയ്ക്കുന്നു. ഇവിടിരുന്നത് ചൊല്ലിത്തരുക …നിങ്ങളെക്കൊണ്ട് ഏറ്റ് പാടിയ്ക്കുക ….. എന്നിട്ട് നിങ്ങളും ഞാനും ചേർന്ന് ഒരു ബന്ധമുണ്ടാക്കുക.
ആ പദത്തിന് അർത്ഥം നിങ്ങളും ഞാനും എന്താണെന്നാ. തലയാട്ടിപ്പാടി ബന്ധിച്ചിട്ട് നമ്മൾ ലോകരോട് എന്താണ് പറയുന്നത്. …നമ്മള് വിഢ്ഢികൾ ആണെന്ന്. പാടുമ്പോഴ് എങ്കിലും അതിന്റെ ഒരർത്ഥം…. പാടുന്നവനും പാടിപ്പിയ്ക്കുന്നവനും അർത്ഥമറിയാതെ പാടുന്നത് വയറ്റത്തടിച്ചല്ലേ. (25.11 mts / 26.06 mts ) …(after this no audio till 26.06 mts)

clip no 29, 27.05 mts – വാസന കർമ്മത്തെ കണ്ടെത്തുന്നത്
Audio Clip No. 29
റെയിവേസ്റ്റേഷനിൽ പട്ടിണിപ്പാവം വയറ്റത്തിടിച്ച് പാടുന്നത് മനസ്സിലാക്കാം. നാല് നേരം നിങ്ങള് ആഹാരവും വച്ച് വിളമ്പിത്തന്ന്, നാട്ടിലെ ഏറ്റവും വലിയ സൗകര്യത്തിൽ യാത്രയും ചെയ്തിട്ട് ഞാനിങ്ങനെ ഇരുന്നു പരസ്യമായിട്ട് വയറ്റത്തടിച്ച് പാടിയാൽ, കുറഞ്ഞപക്ഷം പാടുമ്പോഴ് പാട്ടിന്റെ അർത്ഥം എങ്കിലും അറിയണം. അർത്ഥം അറിയാതെ പാടുന്നവർ. കാത്തിരിയ്ക്കുന്നു ഞാൻ വ്യർത്ഥമായീടുമോ ജീവിതം ഈശ്വരാ. ബന്ധുക്കൾ അല്ലിവരാരും നമുക്കേതും ബന്ധം ഇവരുമായി ചേരുകില്ലെന്നുമേ. എന്നിട്ട് ബന്ധിയ്ക്കുക വിഷയങ്ങളിൽ. അതുകൊണ്ട് രാഷ്ട്രം, സമുദായം, സംഘടന, മതം ഇതെല്ലാം നിജാനുഭവ ബന്ധങ്ങളാണ്.
അനാദിവാസനകളുടെ ചേർച്ച ചിലപ്പോൾ എല്ലാം ഉണ്ടാകുമ്പോൾ നിജാനുഭവങ്ങൾ ചേർത്തുണ്ടാക്കുന്ന പുത്തൻ ബന്ധങ്ങളാണ്. അവ ഉറപ്പിയ്ക്കുന്ന പീഠങ്ങൾ അധർമ്മമാണ്. അസത്യമാണ്, ഹിംസയാണ്. നല്ലപോലെ ഉറയ്ക്കണമെങ്കിൽ മറ്റൊരാളെ ദുഷിയ്ക്കണം. മറ്റൊരാളെ നിന്ദിയ്ക്കണം. മറ്റൊരാളെ ഉപദ്രവിയ്ക്കണം. മറ്റൊരാൾക്ക് നാശം വരണമെന്ന് കാംക്ഷിയ്ക്കണം. അല്ലാതെ മറ്റൊരാൾക്കും കൂടി നന്മ വരണം, ലോകത്ത് എല്ലാവർക്കും നന്മവരണം എന്ന് ആഗ്രഹിച്ചുകൊണ്ട് ഏത് ബന്ധമാ ഉറയ്ക്കുന്നത്.
ബന്ധിയ്ക്കുന്നു എങ്കിൽ മിത്രത ഉണ്ടെങ്കിൽ ശത്രുത സുനിശ്ചിതമാണ്. സ്വന്തം എന്ന് ആഴത്തിൽ ബന്ധപ്പെടണമെങ്കിൽ ഒട്ടു വളരെ ബന്ധങ്ങളെ തകർത്ത് കളയണം. ഇതൊക്കെ അറിഞ്ഞിട്ടാണോ നിങ്ങള് ബന്ധിയ്ക്കുന്നത്. ഇതൊക്കെ അറിയാതെ ആണോ ബന്ധിയ്ക്കുന്നത്. അറിയാതെ ആണെങ്കിൽ ഒരു പ്രാവശ്യം അനുഭവിയ്ക്കുമ്പോൾ അറിയേണ്ടതല്ലേ. ഒരബദ്ധം പറ്റിപ്പോയി. ഒരു ബന്ധം ബന്ധിച്ചതാണ് എന്റെ ദുഃഖം ഇന്ന്. ഇനി വേറൊന്നിനെ ബന്ധിച്ച് ദുഃഖിയ്ക്കാം എന്ന് വിചാരിയ്ക്കുവോ. ഉള്ള ബന്ധം ചാരുവായി കൊണ്ടുപോയി അവസാനിപ്പിയ്ക്കുകയും ഇനി ബന്ധിയ്ക്കാതെ ഇരിയ്ക്കുകയും ചെയ്യാനെങ്കിലും ശ്രദ്ധിയ്ക്കണ്ടെ. അതുകൊണ്ടാ ചോദിച്ചത്. ആ രണ്ടാം ഭാഗമാ ഞാനിപ്പോൾ ചോദിച്ചത്. നിങ്ങളുടെ ബന്ധത്തിന്റെ ആ രണ്ടാം ഭാഗമാ ചോദിച്ചത്. ബന്ധിച്ചു അറിഞ്ഞോ അറിയാതെയോ. ഇത് ചാരുവായി അവസാനിപ്പിയ്ക്കാം. ഇനി ബന്ധിയ്ക്കേണ്ടതില്ലാ എന്നെങ്കിലും ധരിയ്ക്കണ്ടേ. ബന്ധിപ്പിയ്ക്കുന്നതിൽ വാസനകളേക്കാൾ നിജാനുഭവങ്ങൾക്കാണ് പ്രസക്തി.
നിജാനുഭവങ്ങളും ബന്ധനവും
വാസനകൾ നിങ്ങളെ ആനയിയ്ക്കുന്നുണ്ടെങ്കിലും നിജാനുഭവങ്ങളുടെ പളപളപ്പിലാ ബന്ധിയ്ക്കുന്നത്. ചിലപ്പോഴെങ്കിലും വാസനകളെ നിഷേധിച്ചുകൊണ്ട് നിജാനുഭവങ്ങൾക്ക് പ്രാധാന്യം കൊടുത്താ ബന്ധിയ്ക്കുന്നത്. അമ്മയുമായുള്ള ബന്ധം വാസനയുടേതാണ്. നിജാനുഭവത്തിന്റെ അല്ല. ഭാര്യയുമായുള്ള ബന്ധം നിജാനുഭവത്തിന്റെയാണ്. ഭാര്യയുമായുള്ള ബന്ധത്തിന്റെ ഈടുവയ്പിന് അമ്മയുമായുള്ള ബന്ധം നിങ്ങൾ വലിച്ചെറിയാറുണ്ടല്ലോ. അപ്പോൾ അതുകൊണ്ട് …നിജവാസനകൾ…നിജഅനുഭവങ്ങളാണ് പലപ്പോഴും പുതിയ ബന്ധങ്ങളിൽ ചെന്നു ചാടുന്നത്.
നിജാനുഭവങ്ങളോടൊപ്പം അന്യരുടെ അനുഭവങ്ങളെപ്പറ്റിയുള്ള സങ്കല്പനങ്ങൾ തങ്ങളുടേതാണെന്ന് എടുക്കുമ്പോഴാണ് ചെന്ന് ചാടുന്നത്. ദാ പോകുന്നു… സ്വാമിയെ കണ്ടില്ലേ. അങ്ങേര് ക്ലാസ്സിനു പോയപ്പോൾ ഞാനൊന്നു പോയി നമസ്കരിച്ചതാണ്. ഇന്നു കാണുന്ന എന്റെ ഈ വിഭൂതി എല്ലാം ആ നമസ്കാരം കൊണ്ട് കിട്ടിയതാണ്. ഉടനെ തന്നെ ആ അനുഭവം നിങ്ങളുടേതായിത്തീരുമ്പോഴാണ് നിങ്ങൾ ചെന്ന് ആ ബന്ധത്തിൽ ചാടുന്നത്. (5.09 mts) അവിടെ ചെന്നു കഴിയുമ്പോൾ കൈയ്യിൽ ഉള്ളതൊക്കെ കൊടുക്കുമ്പോൾ നിങ്ങളുടെ blood noble ആണെങ്കിൽ നിങ്ങൾ ഭക്തി ഉള്ളവരാണെങ്കിൽ നിങ്ങൾ ഉത്തമന്മാരാണെങ്കിൽ ഇത് കിട്ടുമെന്ന് ഒരു മുഖവുര തരുമ്പോൾ നിങ്ങളുടേത് എല്ലാം തീർന്നു പോയാലും നിങ്ങൾക്ക് കിട്ടിയില്ലെങ്കിൽ ഉത്തമൻ അല്ലാത്തതു കൊണ്ടാണ്. അതുകൊണ്ട് പുറത്ത് മിണ്ടാനും പറ്റുകേല. ഈ കെണിയിലാണ് എല്ലാവനും പോയി എന്നും വീഴുന്നത്.
മതങ്ങൾക്ക് വെളിയിലാണ് ആദ്ധ്യാത്മികത
മതങ്ങളുടെ ഭാഷ അത്ര സങ്കീർണ്ണമാണ്. നിജാനുഭവങ്ങളും അന്യന് അനുഭവം ഉണ്ടെന്ന സങ്കല്പനങ്ങളുമാണ് മതങ്ങൾ ചേർത്ത് പിടിച്ചു കൊണ്ടു പോകുന്നത്. അതാണ് സമഷ്ടിഗതമായ മതത്തിന്റെ ദുരൂഹവും ദുർഘടവുമായ രംഗവേദി. ഏത് അധർമ്മം ചെയ്യിപ്പിയ്ക്കുവാനും, ഏതിനും pardon ticket തരുവാനും, ഏത് ചെയ്ത് കഴിഞ്ഞാലും നിങ്ങൾക്ക് പാപമില്ലെന്ന് ബോദ്ധ്യപ്പെടുത്തുവാനും അവയ്ക്കു കഴിയുന്നതുപോലെ മറ്റൊന്നിനും കഴിയില്ല. അതുകൊണ്ട് ആദ്ധ്യാത്മികത ഇതിന് വെളിയിലാണ്.
സംസ്കാരത്തിൽ നിന്നും, ഭൗതിക ചരിത്രത്തിൽ നിന്നും, മതത്തിൽ നിന്നും ഏറെ ദൂരെയും സ്വതന്ത്രവുമാണ് മാനവന്റെ ആദ്ധ്യാത്മികത. മതവും ആദ്ധ്യാത്മികതയും തമ്മിൽ കടലും കടലാടിയും പോലെ, spirit-ഉം spirituality-യും പോലെ അന്തരമുണ്ട്. വീണ്ടും മാഷെ ഞാൻ… എന്നെ കുഴപ്പത്തിലാക്കുകയാ…മുൻപ് ഞാൻ ഇതിന് ഉത്തരം പറഞ്ഞതാണ്.
ഹിന്ദു മതം – മതങ്ങളുടെ federation
ഹിന്ദുമതം എന്നത് സാങ്കേതികമാണ്. തികച്ചും സാങ്കേതികമാണ്. ആ പരാമർശം ബാധകമാണ്. അത് സാങ്കേതികമാണ്. ഇന്നത് സാങ്കേതികം മാത്രമല്ല. ഇന്നത് ഒരു മതങ്ങളുടെ federation ആണ്. ഇന്ന് നിങ്ങൾ കാണുന്നത് ഒരു മതങ്ങളുടെ federation ആണ്. അതായത് ഇന്നു ജീവിച്ചിരിയ്ക്കുന്ന സിദ്ധന്മാരുടെ എല്ലാ മതങ്ങളും ഹിന്ദുമതമാണ്. അവയ്ക്കെല്ലാം ആടിക്കളിയ്ക്കാനുള്ള ഭൂമി ഈ മതം തന്നെയാണ് ….ഹിന്ദുമതമെന്നു വിവക്ഷിയ്ക്കുന്നത് തന്നെയാണ്.
ക്രിസ്തുമതവും ഇസ്ലാം മതവും…. സിക്കുമതവും ബുദ്ധമതവും ഉണ്ടോ എന്നെനിയ്ക്ക് സംശയം …. അവയും മാറ്റി നിർത്തിയാൽ ബാക്കിയുള്ള എല്ലാ അവിയലും ചേർത്ത് ഒന്നിച്ച് ചേർത്തതിനാണ് ഇന്ത്യൻ ഭരണഘടന ഹിന്ദുമതം എന്നു പറയുന്നത്. വ്യവഹാരത്തിലുള്ളത് അല്ല ഞാനും പറയുന്നത്. നിങ്ങളുടെയെല്ലാം certificate-ൽ എഴുതിവച്ചിരിയ്ക്കുന്നതിനെയാണ് പറഞ്ഞത് …ഹിന്ദു religion. അല്ലാതെ പിന്നൊരു ഹിന്ദുമതം ഇല്ല. Religion നിങ്ങളുടെത് എല്ലാം ഹിന്ദുവാണ്. ആരെല്ലാം ക്രിസ്ത്യാനി അല്ലാതുണ്ടോ, ആരെല്ലാം ഇസ്ലാം അല്ലാതുണ്ടോ, ആരെല്ലാം …സിക്കും ബുദ്ധനും ഉൾപ്പെട്ടിട്ടുണ്ടോ എന്നെനിയ്ക്ക് അറിയില്ല….ഉൾപ്പെട്ടിട്ടില്ല എന്നാണ് എനിയ്ക്കു തോന്നുന്നെ…ബുദ്ധമതം ഉൾപ്പെട്ടിട്ടില്ല എന്നാണ് എനിയ്ക്ക് തോന്നുന്നെ. …..
ഇന്ത്യൻ ഭരണഘടന പ്രകാരം സിക്കു വേറെയാണ്. ബുദ്ധമതം ഉൾപ്പെട്ടിട്ടില്ല എന്നാ എനിയ്ക്കു തോന്നുന്നത്. ബുദ്ധിസ്റ്റുകൾ ഉൾപ്പെട്ടിട്ടില്ല എന്നാ എനിയ്ക്ക് തോന്നുന്നെ. എന്തായാലും അങ്ങിനെ ഉണ്ടെങ്കിൽ അവരും. അത് കൃത്യമായി ഭരണഘടന ഒന്നു നോക്കിയാലേ പറ്റുകയുള്ളൂ…പണ്ടത്തെ ഒരു ഓർമ്മയിൽ പറയുന്നതാണ്. അവയൊഴിച്ചുള്ള എല്ലാം ചേർന്നതിനാണ് നിങ്ങൾ ഹിന്ദുവെന്ന് ഇന്ന് പറയുന്നത്. അവ തമ്മിൽ സമാനങ്ങളായ അനുഷ്ഠാനങ്ങളോ, സമാനങ്ങളായ ചേർച്ചകളോ, സമാനങ്ങളായ ചിന്തകളോ ഇല്ലാ എങ്കിലും അവയൊക്കെ ഒന്നാണ്. ഭരണഘടനയ്ക്കുള്ളിൽ.
-ഭരണഘടനയിലൂടെ ഉണ്ടാക്കിയ ഹിന്ദുമതം
ഇന്ത്യൻ ഭരണഘടനയ്ക്കുള്ളിൽ അല്ലാതെ ഈ religion-ഉം ഇല്ല. അതുകൊണ്ട് ലോകത്തിലെ ഭരണഘടന അംഗീകരിച്ചതും, ഭരണഘടനയിലൂടെ religion ആയിത്തീർന്നതും, നിങ്ങളുടെ ഹിന്ദുമതമാണ്. മറ്റേതൊക്കെ ഭരണഘടന ഉണ്ടാക്കിയത് അല്ല. പ്രവാചകന്മാർ ഉണ്ടാക്കിയതാണ്. ഇത് ഞാൻ രണ്ടുമൂന്നു പ്രാവശ്യം പറഞ്ഞൂന്നാണ് എന്റെ ധാരണ. അങ്ങിനെയൊരു സങ്കല്പം സത്യത്തിൽ ഇവിടെ ഉണ്ടായിരുന്നില്ല. ഭാരതീയ ചിന്താ എന്നൊരു പേരിലാണെങ്കിൽ, അതും പരസ്പരവിരുദ്ധങ്ങളായ ഒട്ടു വളരെ ചിന്തകളുടെ സമാഹാരമാണ്. ഞാൻ നിങ്ങള് പറയുന്ന സാങ്കേതിക അർത്ഥങ്ങളെ ഒന്നും എതിർത്തില്ല. (10.04 mts/ 27.05) നിങ്ങളീ സാങ്കേതിക അർത്ഥത്തിൽ കുടുങ്ങിക്കിടന്ന് അതിൽ അഭിമാനം പൂണ്ട് വീണ്ടും വീണ്ടും ചോദിയ്ക്കുകയാണ് ചെയ്യുന്നെ. (ആരോ ചോദിയ്ക്കുന്നു…) ങ്ഹെ ….അങ്ങിനെ ഒരു മതമായി നിങ്ങള് മാറിനിന്നുകൊണ്ട് പറയുകയാണ്.

സിന്ധു – ഹിന്ദു
സത്യത്തിൽ അതിന്റെ ഏതെങ്കിലുമൊരു ആശയമോ, സത്യത്തിൽ അതിന്റെ ധർമ്മമോ, സത്യത്തിൽ അങ്ങിനെ ഒരു ജീവിതരീതിയോ അറിയുകയുമില്ല. എങ്കിലും അന്യർ പറഞ്ഞത് തോളിലേറ്റി അതാണ് ഞാനെന്ന് അഭിമാനിയ്ക്കുകയും അവരുടെ വാക്കുകളെ സാധൂകരിയ്ക്കാൻ പാകത്തിന് തുള്ളുകയും ചെയ്യുന്ന ഒരു കുരങ്ങിന്റെ നിലയിൽ നിന്ന് അല്പം പോലും ഉയരാത്ത, നിങ്ങളോ നിങ്ങളുടെ പൂർവ്വ പിതാക്കന്മാരോ, നിങ്ങളുടെ ദർശനങ്ങളോ രൂപപ്പെടുത്താത്ത ഒന്നിനെ, നിങ്ങൾതന്നെ ലോകം എമ്പാടും പ്രസംഗിയ്ക്കുമ്പോൾ, ജീവിതരീതിയാണ് ഹിന്ദു, ഹിന്ദു എന്നുള്ളത് മറ്റ് രാജ്യക്കാർ സിന്ധു എന്നുള്ളതിന് എസ് ഇല്ലാത്തതുകൊണ്ട് വിളിച്ചതാണെന്നും ….സ്വാമി വിവേകാനന്ദൻ ഉൾപ്പടെ ... അങ്ങിനെ വന്നതാണെന്നും, അതുകൊണ്ട് അങ്ങിനെയൊന്നും ഇല്ലെന്ന് പറയുകയും, പിന്നെ അതുണ്ടെന്ന് വാദിയ്ക്കുകയും, അത് മറ്റുള്ളതിൽ നിന്ന് വേറിട്ടാണെന്ന് പറയുകയും, സനാതനമാണ് ധർമ്മമെങ്കിൽ, സർവ്വതിനെയും ആശ്ലേഷിയ്ക്കുന്നതാണ് ധർമ്മമെങ്കിൽ, അങ്ങിനെ ആശ്ലേഷിയ്ക്കുന്ന ഒരു ധർമ്മത്തിൽ എല്ലാം പെട്ടുകഴിഞ്ഞാൽ, പിന്നെ നിങ്ങൾ വേറിട്ടാണെന്നുള്ള തോന്നൽ എങ്ങിനെയാണ് ഉണ്ടാകുന്നത്. (11.29 mts)
സനാതനമാണ് ഹിന്ദു എന്നു പറഞ്ഞാൽ, സനാതനത്തിനകത്ത് ഇസ്ലാമും ക്രിസ്ത്യനും പെട്ടില്ലെങ്കിൽ എന്ത് സനാതനമാണ് ആ കുന്ത്രാണ്ടം. നിങ്ങൾ തന്നെ നിങ്ങളെ നിഷേധിയ്ക്കുന്നു. അത് കണ്ടിട്ടാ സങ്കടം തോന്നുന്നത്. (ആരോ പറയുക…) ഭാരതീയമാണെന്നല്ല പറഞ്ഞെ… വേറു കൃത്യങ്ങളിൽ നിന്ന് രൂപാന്തരപ്പെട്ടു വന്നത് ആ വേറുകൃത്യങ്ങളോടു കൂടി മാത്രമേ അതിനകത്ത് നിലനില്ക്കുന്നുള്ളൂ എന്നാ പറഞ്ഞത്…. (ആരോ ചോദിയ്ക്കുന്നു…) അതെ അന്യ അനുഭവം നമുക്ക് സത്യമായി തീരുകയാണ്.
-Heathen
നിങ്ങള് സാർവ്വലൗകികമായി ആലോചിച്ച് നോക്കുക. എല്ലാ മതവും ഉറക്കെ പറയും ഈശ്വരൻ സർവ്വവ്യാപിയാണെന്ന്. അത് അവനിലില്ല, അവളിലില്ല, അപ്പുറത്തില്ല. സർവ്വവ്യാപിത്വം എങ്ങിനെയാ ഉണ്ടാകുന്നത്. നിങ്ങള് സർവ്വവ്യാപി അല്ലാ എന്നു പറഞ്ഞാൽ നമക്ക് സമ്മതം. സർവ്വവ്യാപകമായ ബ്രഹ്മം, സർവ്വവ്യാപകമായ സത്യം, സത്യം ഇട്ടാവട്ടത്തിൽ വരുന്ന നമ്മളും നമ്മുടെ ചിന്തയും. എന്നെ അത്ഭുതപ്പെടുത്തുന്ന ഒരേ ഒരു കാര്യം, ഏത് മതക്കാരനും സർവ്വ വ്യാപകനായ അവന്റെ ഈശ്വരനെ മുമ്പിൽ വച്ചിട്ട്, ഹീതനിൽ ഇല്ല (heathen), എന്നു പറയുമ്പോൾ ഞാൻ മൂക്കത്ത് വിരല് വയ്ക്കുകയാണ് ചെയ്യുന്നെ, കാരണം എന്താണെന്നു വച്ചാൽ ഇവൻ ആദ്യം പറഞ്ഞതിനെയാണല്ലോ ഇവൻ തന്നെ നിഷേധിക്കുന്നത്. എങ്ങിനെയാണ് ഇവനോട് പിന്നെ സംവദിയ്ക്കുക. അപ്പോൾ അത് ഉൾക്കൊള്ളത്തവൻ അറിവില്ലായ്മകൊണ്ടാണ്. അവൻ ഉൾക്കൊണ്ടില്ലെങ്കിലും അവനും ഇതിൽ പെടണം.
ഞാൻ ഉൾക്കൊണ്ടവൻ. അങ്ങ് ഉൾക്കൊള്ളാത്തവൻ. ഉൾക്കൊണ്ട എനിയ്ക്കറിയാം നിങ്ങളും ഇതിൽ പെടുമെന്ന്. ഉൾക്കൊള്ളാത്ത നിങ്ങൾക്ക് അറിയില്ല ഞാൻ അതിൽ പെടുമെന്ന്. നിങ്ങളുടെ തെറ്റ് അറിവില്ലായ്മ കൊണ്ട് ക്ഷന്തവ്യമാണ്. അറിയുന്നവനായ എന്റെ തെറ്റ് ക്ഷന്തവ്യമല്ല. ഞാൻ ആദ്യം തന്നെ പറഞ്ഞു നിങ്ങൾ അതിൽ നിന്ന് detach ചെയ്ത് നിന്നിട്ട് ആസ്വദിയ്ക്കണം. നിങ്ങൾ ആദ്യം കേറി ക്രിസ്ത്യാനി ആകരുത്…. ആദ്യം കേറി ഹിന്ദു ആകരുത്… ആദ്യം കേറി മുസ്ലീം ആവരുത്… ആദ്യം കേറി ഏതെങ്കിലും സിദ്ധന്റെ ഭക്തനാകരുത് …ജീവിച്ചിരിയ്ക്കുന്നവരുടെ ആരുടെ പേര് പറഞ്ഞാലും മോശമാ….പോയവരുടെ ആരുടെ പേരും പറയാം. നാരായണഗുരുവിന്റെയോ ചട്ടമ്പിസ്വാമിയുടേയോ ബുദ്ധന്റെയോ ഒക്കെ ദർശനങ്ങളെ മതമാക്കി മാറ്റി, അതിന്റെ ഒരു അനുയായി എന്ന രീതിയിൽ പഠിയ്ക്കരുത്. അതൊക്കെ ദർശനങ്ങൾ ഇരിയ്ക്കട്ടെ. സമുന്നതങ്ങൾ…സമയോജിതങ്ങൾ…സദാചാരസമ്പ്രദായങ്ങളുടെ അവസാനത്തെ വാക്കുകൾ. അതൊക്കെ വിനയപൂർവ്വം ബഹുമാനപുരസ്സരം കാണാൻ തയ്യാറാണ്. അതിനോട് ഒന്നിനോടും വിയോജിപ്പില്ല. പക്ഷെ അവ പറയുന്നതുപോലെ ആയിരിയ്ക്കണം നമ്മളുടെ ചിന്ത…പ്രവർത്തനം പിന്നെ പുറകേ വരും… ചിന്തച്ച് സംസ്കാരം ഉറച്ചാലേ പ്രവർത്തിയ്ക്കാൻ പറ്റുകയുള്ളൂ. ഇല്ലെങ്കിൽ പ്രവർത്തി വരുമ്പോൾ അറിയാതെ മുമ്പെ പറഞ്ഞതുപോലെ …ആദ്യം ചവുട്ടിയല്ലെ വന്നെ …പിന്നെയൊന്ന് ചവുട്ടിയാലെന്താ…… കാരണം നമുക്കൊന്ന് പിടിച്ചു നില്ക്കണം …ചവുട്ടിയതിനെ ന്യായീകരിയ്ക്കണം. ഇതൊക്കെക്കൂടെ പഠിച്ചു കഴിയുമ്പോഴത്തേയ്ക്ക് ചവുട്ടിപ്പോവുകയും ചെയ്തു …. എന്ത് ചെയ്യാൻ പറ്റും. മാപ്പാക്കണം എന്ന് ചെന്നു പറയുക…..അറിയില്ലായിരുന്നു അന്ന്…. ഇപ്പോൾ അറിഞ്ഞപ്പോൾ കോശ ദേവതകൾക്ക് ഒക്കെ ഒരു വേദന. അന്ന് ചവിട്ടിന്റെ ഒരു വേദനയേ നിങ്ങൾ അനുഭവിച്ചുള്ളൂ…. ഇപ്പോൾ ചവുട്ടിയതിന്റെ വേദന അനുഭവിയ്ക്കുന്നത് എന്റെ കോശ ദേവതകളാണ്. ക്ഷമിച്ചു എന്നൊന്ന് പറഞ്ഞാൽ .. അവ മോചനം നേടും… എന്റെ വാസനയിൽ നിന്ന് ഞാനും മോചനം നേടും….(15.28 mts ) Simple is the truth. പക്ഷെ simple ശാസ്ത്രമല്ല. ശാസ്ത്രം സിമ്പിളും humble-ഉം അല്ല.
കുറെ കുഴാമറിച്ചിലുകളും, കുറെ തിരിമറിച്ചിലുകളും ഒക്കെയായി മറിയുന്നതാണ്. അത് വരരുത്. clear. അപ്പോൾ ലോകമെമ്പാടും മതങ്ങൾ ഉണ്ടായതും, വളർന്നതും, പൊട്ടിപ്പിരിഞ്ഞതും എല്ലാം നിജാനുഭവങ്ങളുടെയും, കേട്ടുകേൾവികളുടെയും സത്യതയിൽ വിശ്വസിച്ച് പുതുതായി ഉണ്ടാക്കിയ ചേർച്ചകളുടെ ലാവണ്യത്തിലാണ്. വാസനകളുടെ സഹായം ഉണ്ടെന്നേ ഉള്ളൂ. വാസനയ്ക്ക് ചേരും വിധം നിജാനുഭവങ്ങൾ ചേർന്നിട്ടാണ്.
എനിയ്ക്കൊരു ….കെട്ടിടം കണ്ടു ….അതുപോലൊരണ്ണം വയ്ക്കണം. കണ്ടതുകൊണ്ടാണ് പൂർവ്വ വാസനയിൽ എവിടെയോ കിടന്ന ഒരു ബീജം ഉണർന്നുവന്നതും വയ്ക്കണമെന്നു തോന്നിയതും. പൂർവ്വ വാസന ബലിഷ്ഠമാണെങ്കിൽ അതിനാവശ്യമുള്ളതെല്ലാം പ്രകൃതി ഒരുക്കിവച്ചിട്ടേ എന്നേ ജനിപ്പിയ്ക്കുകയുള്ളൂ. അത് ഞാൻ അന്വേഷിച്ച് പോകണ്ട. പൂർവ്വജന്മകൃതങ്ങളായ ഒരു വാസനയ്ക്കു പോലും കഷ്ടപ്പെടണ്ട. ചോദ്യം വന്നതു കൊണ്ടാ പറയുന്നെ. അതുകൊണ്ട് ഇത് വേർതിരിച്ചറിയണം.
പൂർവ്വജന്മകൃതങ്ങളായ കാര്യങ്ങൾ ചെയ്യാൻ ഒട്ടേറെ കൂലിക്കാർ ആവശ്യമില്ല. ആവശ്യാനുസരണം വന്നു ചേരും. ആശയങ്ങളും വന്നു ചേരും. ആശയങ്ങൾ കടമെടുക്കണ്ട. collaboration ഉണ്ടാക്കണ്ട. കൊളാബറേഷൻ ഉണ്ടാക്കുന്നതും, ആശയങ്ങളെ കടമെടുക്കുന്നതും, ആശയത്തിനുവേണ്ടി കൂട്ടായ്മ ഉണ്ടാക്കുന്നതും, ആശയ സാദ്ധ്യതയ്ക്കുവേണ്ടി സമാഹരിയ്ക്കാൻ ഒരുങ്ങുന്നതും വാസനയ്ക്കുവേണ്ടിയല്ല, നിജാനുഭവങ്ങളിൽ നിന്നുണ്ടായ സങ്കല്പനങ്ങൾക്കു വേണ്ടിയാണ്. അവ അസ്വസ്ഥകളെയല്ലാതെ ആനന്ദത്തെ തരുകയുമില്ല.
-പൂർവ്വ നിശ്ചിതം
നിങ്ങൾ എവിടെ ജനിയ്ക്കണമെന്ന്, അതിനുള്ളത് ഏത് അച്ഛൻ വെണ്ടയ്ക്ക പറിച്ച് കഴിയ്ക്കണമെന്ന്, ഏത് അമ്മ സംയോജിയ്ക്കണമെന്ന് പൂർവ്വ നിശ്ചിതമാണെങ്കിൽ നിങ്ങളൊരു അമ്മയെയും അച്ഛനെയും തേടിപ്പോകേണ്ട കാര്യമില്ല. തേടി അലയാതെ ജനിയ്ക്കുന്നതുപോലെ. സ്വച്ഛന്ദമായി ജനിയ്ക്കുന്നതുപോലെയാണ്, ആയിരം പശുക്കളുടെ കൂട്ടത്തിൽ നിന്ന് തള്ളപ്പശു ആയിരത്തിന്റെയും കുട്ടികൾ നിരന്നുനില്ക്കുമ്പോൾ, തന്റെ കുട്ടിയെ മാത്രം നക്കുന്നതു പോലെ. ആയിരം പശുക്കുട്ടികൾ നിരന്നു നില്ക്കുന്നതിനിടയിൽ, ആയിരം പെറ്റ പശുക്കളുടെ ഇടയിൽ, തന്റെ തള്ളയുടെ പാൽ മാത്രം ചെന്ന് കുട്ടി കുടിയ്ക്കുന്നതുപോലെ. (ആരോ ചോദിയ്ക്കുന്നു. …)
സ്വാമിജിയുടെ വിശ്വാസം
മതത്തിന്ന് വളരാൻ അദ്ധ്യാത്മികത ഒരു ഈടുവയ്പാണെന്ന് എനിയ്ക്ക് ഇന്നു വരെ തോന്നിയിട്ടില്ല. മതം വളരുന്നത് ഭൗതികതയിലൂടെ ആണെന്നാണ് എന്റെ ധാരണ. ഏതെങ്കിലും മതം രാജ്യത്തിന് മേൽ, വ്യക്തിയ്ക്ക് മേൽ, സമൂഹത്തിന് മേൽ, ജാതിയ്ക്ക് മേൽ, യുവത്വത്തിനു മേൽ, രാഷ്ട്രീയത്തിനു മേൽ സ്വാധീനം നേടുന്നു ഉണ്ട് എങ്കിൽ, ആദ്ധ്യാത്മികതകൊണ്ട് സ്വാധീനം നേടി എന്ന് ഞാൻ ഇന്നുവരെ വിശ്വസിച്ചിട്ടില്ല. നേടുമെന്നും ഞാൻ വിശ്വസിച്ചിട്ടില്ല. പരിവേഷം കൊണ്ടും നേടില്ല. ഭൗതികതയുടെ ഈടുവയ്പ് കൊണ്ട് മാത്രമേ… ഇന്നേവരെ …ഭൗതികതയിൽ പ്രധാനമായ സാധനങ്ങൾ …..ജനബലം …..ധനബലം…വസ്തുബലം…ഭരണാധികാരികൾ …നിയമജ്ഞന്മാർ ….സാഹിത്യകാരന്മാർ …. കലാകാരന്മാർ …ഇവരെല്ലാം നല്കുന്ന ഈടുവയ്പിന്റെ ബലം … ഇവകൊണ്ട് അല്ലാതെ സ്വച്ഛന്ദമായ ഒരു ആദ്ധ്യാത്മികത എവിടെയെങ്കിലും ഏതെങ്കിലും കാലത്ത് ബലം നേടിയ ചരിത്രം ഞാൻ ചരിത്രത്തീന്ന് പഠിച്ചിട്ടില്ല. ഉണ്ടെങ്കിൽ പറഞ്ഞാൽ ഞാൻ സ്വീകരിയ്ക്കാം. എന്തു തോന്നുന്നു.
ആദ്ധ്യാത്മികത ഉള്ള ധാരാളം കർഷകർ നമ്മുടെ രാജ്യത്തുണ്ട്. ആദ്ധ്യാത്മികത ജീവവായു ആയിരിയ്ക്കുന്ന ധാരാളം കച്ചവടക്കാർ നമ്മുടെ രാജ്യത്തുണ്ട്. ആദ്ധ്യാത്മികത ജീവവായുവായി സ്വീകരിച്ചിട്ടുള്ള ബ്രഹ്മചാരികളും സന്യാസിമാരും നമ്മുടെ രാജ്യത്തുണ്ട്. അവർക്കൊന്നും മതവുമില്ല, അവരാരും സ്വാധീനങ്ങൾക്കുവേണ്ടി ശ്രമിച്ചിട്ടും ഇല്ല, അവരാരും….നോക്കണേ…നിങ്ങൾ സങ്കല്പിയ്ക്കുന്ന (21.18 mts) ഭൗതികവളർച്ചയിലേയ്ക്ക് പോയിട്ടും ഇല്ല.
-ഭൗതിക വളർച്ച പ്രാപിച്ച മതങ്ങൾ
ഏതെങ്കിലും തെറ്റ് കാണുമ്പോൾ, അവർ വിളിച്ചു പറഞ്ഞാൽ ആ തെറ്റ് തിരുത്താറുമില്ല. മറിച്ച് ഭൗതികമായ വളർച്ച പ്രാപിച്ച മതങ്ങൾ ശരികൾ പോലും തെറ്റാണെന്ന് പറഞ്ഞാൽ എല്ലാ ഭരണകൂടങ്ങളും തിരുത്താറുണ്ട്. മുന്നോട്ട് ഞാൻ പോകണ്ടന്നാ എനിയ്ക്കു തോന്നുന്നെ … അല്പം പോലും ഞാൻ മുന്നോട്ട് പോകണ്ടന്നാണ് ചോദ്യകർത്താവിന്റെ ചോദ്യത്തിന്റെ അന്തരാളത്തിൽ നിന്നു തന്നെ എനിയ്ക്കു തോന്നുന്നത്. ഞാൻ പോകുന്നത് ശ്രോതാക്കളായ നിങ്ങളെ വിഷമിപ്പിയ്ക്കും. ചോദിച്ചു വാങ്ങിച്ചു വിഷമിയ്ക്കുന്നതിനെക്കാൾ നന്ന്, മനസ്സിലായിടത്ത് നമ്മൾ നിർത്തുകയാണ്. അതുകൊണ്ട് തന്നെയാണ് ഞാൻ പറഞ്ഞത് ആദ്ധ്യാത്മികതയും…മതവും ആദ്ധ്യാത്മികതയും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള അന്തരമുണ്ട്. കടലാടി എന്നു കേൾക്കുമ്പോൾ ഇത് കടലിലാണ് കിടന്ന് ആടുന്നതെന്ന് തോന്നിപ്പോകും.
സുസംഘടിതമായ മതങ്ങൾ ശരികൾക്കെതിരാണ്
ലോകത്തിൽ ഇന്നോളം മതങ്ങൾ സുസംഘടിതമായി ചെയ്തിട്ടുള്ളത് എല്ലാം ശരികൾക്കെതിരെയാണ്. സാമൂഹ്യ സത്യങ്ങൾക്കെതിരെയാണ്. സാമാജിക നീതിയ്ക്കെതിരെയാണ്. ഈ കാഴ്ചപ്പാടെല്ലാം കണ്ട് അവയെ എതിർക്കുന്നവർക്ക് പോലും അവയെ തോളിൽ ഏറ്റി നടക്കാനല്ലാതെ താത്തുവയ്ക്കാൻ ആവുകയും ഇല്ല.
മതങ്ങളിൽ ഏപ്പോഴെങ്കിലും മാറ്റം വന്നിട്ടുണ്ടെങ്കിൽ, അതിന്റെ ജീർണ്ണതയ്ക്കെതിരെ അതിനകത്തുനിന്ന് പരിവർത്തനം വരുത്താൻ ശ്രമിച്ചപ്പോൾ മാത്രവുമാണ്. മതങ്ങൾ reformation-ന് വിധേയമായിട്ടുള്ള എല്ലാ കാലഘട്ടങ്ങളും, അതിന്റെ അകത്തുനിന്നുണ്ടായ ശബ്ദങ്ങൾ കൊണ്ട് മാത്രം ഉണ്ടായ തിരുത്തലാണ്. ബാഹ്യമായ ഇടപെടലുകൾ എപ്പോഴെല്ലാം മതത്തെ തിരുത്തുവാൻ ശക്തമായി ഉണ്ടായിട്ടുണ്ടോ, അപ്പോഴെല്ലാം ആ ബാഹ്യശക്തികൾ കൂടി ദുഷിച്ചിട്ടുള്ളതല്ലാതെ മതത്തെ തിരുത്തിയ ചരിത്രമില്ല. (23.29 mts) കുറച്ചുകൂടി ക്ലിയർ ആവുമെന്നു തോന്നുന്നു.
അങ്ങോട്ട് നടന്ന് തിരുത്താൻ പോയവൻ, അവിടുന്ന് ഭക്ഷണവും കഴിച്ച് പുറത്തേക്ക് ഇറങ്ങിവന്ന്, തിരുത്താൻ ഒന്നും ഇല്ല, അവിടം ശുദ്ധമാണെന്ന് പറഞ്ഞ് ബാക്കിയുള്ളവരെ വിശ്വസിപ്പിയ്ക്കുവാൻ പാകത്തിന് നിന്നിട്ടുള്ളതല്ലാതെ, പുറത്തുനിന്ന് ചെന്ന് അതിനെ തിരുത്താൻ ഇന്നോളം കഴിഞ്ഞിട്ടില്ല, ഇനി കഴിയുകയുമില്ല. അത്രയും സങ്കീർണ്ണമാണ് ആ രംഗം.

വാസന അതിന്റെ കർമ്മങ്ങളെ സ്വാഭാവികമായി കണ്ടെത്തും
നമ്മള് പറഞ്ഞുവന്നത് നിജവാസനയാണ്…നിജ അനുഭവം ആണെന്ന് തോന്നുന്നു. അതിൽ പറഞ്ഞു വന്നത് ആയിരം പശുക്കളുടെ ഇടയിൽ, തന്റെ തള്ളപ്പശുവിനെ കുട്ടിപ്പശു കൃത്യമായി കണ്ടെത്തുന്നതുപോലെയാണ്, വാസന അതിന്റെ കർമ്മങ്ങളെ കണ്ടെത്തുന്നത്. അതുകൊണ്ട് അത് അയത്നമാണ് ലളിതമാണ്. ഒരു വാസനയുള്ളവൻ ചെയ്യുന്നത് കണ്ട്, തന്റെ വാസനകളേക്കാൾ ശ്രേഷ്ഠം അതാണെന്ന് തോന്നുകയും, തന്റെ വാസനകൾക്കുള്ളത് ചെയ്യാതെ ഇരിയ്ക്കുകയും, നിജ അനുഭവങ്ങൾ അത് ചെയ്യുവാൻ പ്രേരിപ്പിയ്ക്കുകയും ചെയ്യുമ്പോഴാണ്, മാനവൻ കഷ്ടപ്പെടുന്നത്. അപ്പോഴാണ് അന്യജീവികൾക്ക് ഉപദ്രവം ഉണ്ടാവുന്നതും, സ്വന്തം ജീവിതം ഹിംസാപൂർണ്ണമായി തീരുന്നതും, സ്വച്ഛന്ദത നഷ്ടപ്പെടുന്നതും. (Note : ഗീതയിലെ സ്വധർമ്മവും, പരധർമ്മവും ഇവിടെ ചിന്തിയ്ക്കാം)
വാസനയ്ക്ക് അനുസരിച്ച് അജ്ഞാനത്തിൽ ജീവിയ്ക്കുന്ന മൃഗങ്ങളിൽ, സ്വച്ഛന്ദതയ്ക്ക് നഷ്ടം വരുന്നില്ല. കാരണം അവ, സിംഹം അതിന്റെ വാസന വെടിഞ്ഞ്, ആന സസ്യഭുക്കാണെന്ന് കണ്ട് അത്രയും തടിവയ്ക്കണമെന്ന് ഓർത്ത്, കരിമ്പ് തിന്നാൻ പോകാറില്ല. തന്റെ മസ്തകം അടിച്ച് പിളർക്കുന്ന ആനയെ കണ്ട് അതിന്റെ ബലം നേടണമെന്ന് ഓർത്ത് ആന മൃഗങ്ങളെ പിടിച്ച് തിന്നാനും പോകാറില്ല. അതുകൊണ്ട് അവ പ്രകൃതിയുടെ സ്വച്ഛന്ദതയെ അംഗീകരിച്ചും, പരസ്പരം പ്രകൃത്യാ ഉള്ള മര്യാദകൾ പാലിച്ചും, ആഹാരനീഹാരമൈഥുനാദികൾ എന്ന വാസനാ സഞ്ചയത്തിന് മുമ്പിൽ മാത്രം ഇടറിവീണും ജീവിയ്ക്കുമ്പോൾ, അതിൽ നിന്ന് ഉയർന്ന മനുഷ്യൻ അതിനെക്കൂടി സ്വച്ഛന്ദതയ്ക്ക് ഉപയോഗിക്കേണ്ടതിന് പകരം, ഇല്ലാത്ത വാസനകളെ കെട്ടിവച്ച് അന്യന്റെ ജീവിതം കൂടി ദുഃസ്സഹമാക്കുന്ന ആഗ്രഹങ്ങളിൽ മേയുന്നു എന്നുള്ളതാണ് അവന്റെ കഷ്ടതകളുടെയും വേദനകളുടെയും രംഗം. അതിനെ വർദ്ധിപ്പിയ്ക്കുവാൻ ഭൗതികമായ മുന്നേറ്റത്തിന് പ്രേരണ ചെലുത്തിക്കൊണ്ട്, സംഘടനകളും മതങ്ങളും മനുഷ്യനെ മനുഷ്യന് എതിരായി സംഘടിപ്പിയ്ക്കുന്നു, രാഷ്ട്രങ്ങളെ രാഷ്ട്രങ്ങൾക്ക് എതിരായി സംഘടിപ്പിയ്ക്കുന്നു, എന്നുള്ളിടത്താണ് ജനജീവിതം ദുഃസ്സഹമാകുന്നത്. (26.41 mts /27.05 mts) (The end of video clip )
clip no 30 – ദേവത അഥവാ ഇന്റലിജന്റ് – 26.24 mts
Audio Clip No. 30
തന്റെ മതത്തിലെ ആളുകൾ, തന്റെ രാഷ്ട്രത്തിലെ ആളുകൾ കൊല്ലപ്പെട്ടു കഴിയുമ്പോൾ, തന്റെ ഭരണവും തന്റെ ജീവിതവും ചോദ്യചിഹ്നമായി മാറുന്നു എന്ന് കാണുമ്പോൾ അന്യനെ റിക്രൂട്ട് ചെയ്ത് കൊല്ലാൻ വിടുന്നിടത്തേയ്ക്ക് വരെ മതവും രാഷ്ട്രങ്ങളും എത്തുന്നു. അതാണ് ചരിത്രത്തിന്റെ ഗതീയതയിൽ നിർണ്ണായകം.
കൂലിപ്പട്ടാളം
ഇറാക്കിലും അഫ്ഗാനിസ്ഥാനിലും എല്ലാം വെടിയേറ്റ് മരിയ്ക്കുന്നത് അമേരിയ്ക്കയ്ക്കുവേണ്ടി അമേരിക്കക്കാരനല്ല. രാജ്യസ്നേഹമുള്ള അമേരിക്കൻ പട്ടാളക്കാരനല്ല അവിടെ മരിയ്ക്കുന്നത്. പിന്നെയോ പിഎംഎഫിൽപ്പെട്ട ആളുകൾ …. പിഎംഎഫ് …. കേട്ടിട്ടുണ്ടോ ..ഇല്ല…private military force ….അമേരിക്കൻ പട്ടാളങ്ങളുടെ ശവപ്പെട്ടികള് എത്തിയപ്പോൾ അമേരിക്കയിലെ മതങ്ങൾ ഇരച്ചു കൂവി. അമേരിക്കയിലേക്ക് ശവപ്പെട്ടികൾ ഒന്നിനു പുറകെ ഒന്നായി കടന്നുചെന്നപ്പോൾ അമേരിക്കക്കാരന്റെ രാജ്യസ്നേഹം ഉണർന്നു. (1.19 mts/26.24 mts) അതുകൊണ്ട് അമേരിക്ക പിഎംഎഫ് രൂപികരിച്ചു. പെറുവിലും, ചിലിയിലും, ഇന്ത്യയിലും, നേപ്പാളിലും ഒക്കെ തൊഴിലില്ലാത്ത ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്തു കൊണ്ട്. മറ്റ് രാജ്യങ്ങളിൽ ലക്ഷങ്ങൾ ചെലവഴിച്ച് ട്രെയിനിംഗ് കൊടുത്ത ഉന്നത്ത പട്ടാള ഉദ്യോഗസ്ഥന്മാരെ പോലും റിക്രൂട്ട് ചെയ്തു കൊണ്ട്. ഒരു സാധാരണ പട്ടാളക്കാരന് അവന്റെ രാജ്യത്ത് പതിനായിരം രൂപ ശമ്പളം കിട്ടുമെങ്കിൽ അത് ഏതാണ്ട് ഒരു 3000-4000 ഡോളറാക്കി മാറ്റിക്കൊണ്ട്. എത്ര രൂപയാ…ഒന്നര ലക്ഷം. കാരണം dead body നാട്ടിൽ എത്തുകേല. തൊഴിലുള്ള സമയത്ത് ഈ ശമ്പളവും കൊടുത്ത് എടുത്തിട്ട്, തൊഴിലില്ലാത്ത സമയത്ത് ഭീകര പ്രവർത്തനത്തിന് വിട്ടെടുത്ത് കൊണ്ട് ലോകത്തെ നടുക്കുന്ന അന്തരാളത്തിലേയ്ക്ക് മാനുഷികം എത്തുമ്പോൾ, ഇവയൊക്കെ നിജാനുഭവങ്ങളുടേയും, മറ്റുള്ളവരുടെ വികാസം കണ്ട് ആ വാസനകൾ ഇല്ലാതെ അത് നേടുവാനുള്ള ശ്രമങ്ങളുടെയും ഫലമായി മാറുമ്പോൾ ലോക ജീവിതം തന്നെ ദുഃസ്സഹമായി തീരും. (2.37 mts)
-ക്വട്ടേഷൻ സംഘങ്ങൾ
നിങ്ങളുടെ വീടും അടുത്ത വീടും തമ്മിലുള്ള ഏറ്റുമുട്ടൽ മുഴുക്കുമ്പോൾ, നിങ്ങളുടെ മക്കളെ കൊലയ്ക്കങ്ങ് വിട്ടുകൊടുക്കാതെ നിങ്ങളത് പുറത്തുള്ള അത് ഏറ്റെടുക്കാൻ തയ്യാറുള്ളവന് കൊടുക്കുന്നതും പിഎംഎഫ് തന്നെയാണ്. നാട്ടുമ്പുറങ്ങളിൽ വരെ ഉണ്ടെന്നാ എനിയ്ക്കു തോന്നുന്നെ. സംഘങ്ങൾ.
മതങ്ങളെ രക്ഷിയ്ക്കുന്നതിനും ധർമ്മത്തെ രക്ഷിയ്ക്കുന്നതിനും, കൃത്യമായി ട്രെയിനിംഗ് കൊടുത്ത ആളുകൾ പരിണമിച്ച് വന്നതാണ് ഇതെന്നും കൂടി ഓർക്കുമ്പോൾ, ഇങ്ങിനെ പരിണമിയ്ക്കുവാനല്ലാതെ നന്മയിലേയ്ക്ക് പരിണമിയ്ക്കുവാൻ അവർക്ക് കഴിയുന്നില്ലെങ്കിൽ, മതപരങ്ങളായ ട്രെയിനിംഗുകളിൽ നിന്നും, മതപരങ്ങളായ കൂട്ടായ്മകളിൽ നിന്നും, മതം നല്കുന്ന കായികവും മാനസികവുമായ പദ്ധതികളിൽ നിന്നും ഹിംസയ്ക്കാണ് ബലം സമ്പാദിയ്ക്കുന്നതെങ്കിൽ, തെറ്റുകൾ ചെയ്തിട്ട് പശ്ചാത്തപിയ്ക്കാതിരിയ്ക്കുന്നതിനും, അന്യനോട് പശ്ചാത്തപിയ്ക്കുവാൻ പറയുന്നതിനുമാണ് വളർച്ച പ്രാപിയ്ക്കുന്നതെങ്കിൽ, ആദ്ധ്യാത്മികത മതത്തിന് വെളിയിലാണെന്ന് ഞാൻ പറഞ്ഞത് അപരാധമായില്ലെന്നാണ് എന്റെ ധാരണ.
സ്നേഹം കൂലി കൊടുത്ത്, മറ്റ് സാധനങ്ങൾ കൊടുത്ത്, പ്രതീക്ഷ കൊടുത്ത് ഒക്കെത്തന്നെയാണ് നിങ്ങളിന്ന് നിങ്ങളുടെ ആവശ്യങ്ങളിൽ പലതും, നിങ്ങൾക്ക് വേണ്ടപ്പെട്ടവരെ കൊണ്ട് ചെയ്യിപ്പിയ്ക്കാതെ അന്യരെക്കൊണ്ട് ചെയ്യിപ്പിച്ച് പോരുന്നത്. (4.23 mts) സംഘടിത ശ്രമങ്ങൾ എല്ലാം ഇതിന്റെ രംഗവേദിയിലാണ്. ഒരളവിൽ ഇതിന്റെ ബന്ധനത്തിലും വഞ്ചനയിലുമാണ് ലോകമിന്ന് അറിയാതെ നീങ്ങുന്നതും. ഞാനെത്ര മനോഹരമായി ചിരിച്ചുകൊണ്ടാണ്, എന്റെ മകൻ തെങ്ങേൽ കേറുമെന്നിരിയ്ക്കെ, വീട്ടിലേയ്ക്ക് വരുന്ന ഒരുത്തനെ വിളിച്ച് ചിരിച്ചും കളിച്ചും സംസാരിച്ചും ഒരു തേങ്ങ ഇടാൻ ആരും ഇല്ലല്ലോ കുഞ്ഞേ എന്നു പറഞ്ഞ് അവനെ കേറ്റുന്നത്. നന്നായി കേറാൻ അറിയുന്നവനും നെഞ്ചു കൂട്ടാതെ കേറാൻ അറിയുന്നവനും അകത്തിരിയ്ക്കുമ്പോൾ മറ്റവൻ നെഞ്ച് കൂട്ടി കേറുമ്പോൾ …നെഞ്ചുകൂട്ടി കേറുക എന്നു പറഞ്ഞാൽ മനസ്സിലായില്ല…..(ആരോ പറയുന്നു….) അല്ല….നെഞ്ച് മരത്തോട് ചേർത്ത് പിടിച്ചിട്ട് കാല് ചാടി കേറുക. മറ്റവൻ കൈ പിടിച്ച് ചാടി കേറുന്നവനാണ്. അവനെ അകത്ത് ഇരുത്തിയിട്ട്. എന്നിട്ടാ സ്നേഹത്തെപ്പറ്റി ഓർത്ത്, അവനോട് കാണിയ്ക്കുന്ന ആരാധനയെപ്പറ്റി ഓർത്ത്, അവൻ സന്തുഷ്ടനായി ഇരിയ്ക്കുമ്പോൾ അവന്റെ അമ്മ വിളിച്ച് മോനേ ആ പ്ലാവില ഒന്ന് എടുത്ത് കൊണ്ട് വാ എന്നു പറഞ്ഞാൽ, അത് ഇങ്ങിനെ ഒന്നും ആഡംബരത്തിൽ അല്ലാ പറയുന്നത് എന്നുള്ളത് കൊണ്ട് ….സൗകര്യമില്ല എന്ന് പറയാൻ മടിയില്ലാത്ത ആ അവസ്ഥ.
ആധുനിക ജീവിതം
വാസനകളെ നിഷേധിക്കുകയും, നിജാനുഭവങ്ങൾക്കും കേട്ടുകേൾവികൾക്കും വർണ്ണം പകരുകയും ചെയ്യുന്ന വിദ്യാഭ്യാസവും മതവും ചരിത്രവും കൊണ്ട് അംഗിതമാകുമ്പോൾ, വാസനാത്യാഗം വരാത്തവന്റെ ദുഃഖങ്ങളുടേയും രോഗങ്ങളുടേയും കഥയാണ് ആധുനിക ജീവിതം. ഒരുമാതിരി എല്ലായിടത്തും നമ്മള് എത്തി എന്നു വിചാരിയ്ക്കുന്നു.
ദേവതാ വിജ്ഞാനം
രണ്ടാം ഭാഗത്ത് നമ്മള് മെല്ലെ ഇന്ദ്രിയ ജനിത അനുഭവങ്ങളെ ആസ്പദമാക്കി, ഇന്ദ്രിയ ജനിത അനുഭവ ഉല്പന്ന വാസനാ ഉൽബുദ്ധ സൂക്ഷ്മ ശരീര താദാത്മ്യവും, ഇന്ദ്രിയ ജനിത അനുഭവ ഉല്പന്ന വാസനാ അനുൽബുദ്ധ കാരണ ശരീര താദാത്മ്യവും – അത് മൂന്നും ചേർത്താണ് നമ്മള് ഇത്രയും സഞ്ചരിച്ചത്. പ്രകൃഷ്ടങ്ങളായ വാസനകൾ, ഇന്ദ്രിയ ജനിതങ്ങളായ അനുഭവങ്ങൾ, അത് കൈയുടെയും കാലിന്റെയും കണ്ണിന്റെയും ബുദ്ധിയ്ക്ക് ….പ്രാചീനന്റെ ഭാഷ ദേവതയ്ക്ക്.… അത് നിങ്ങൾക്ക് പത്ഥ്യമാവില്ല… അതുകൊണ്ട് ആണ് ഞാൻ …ഇന്ദ്രിയ ബുദ്ധിയ്ക്ക് …അതിന് പ്രാചീനൻ ഉപയോഗിച്ച ഭാഷ ഇന്ദ്രിയദേവതയ്ക്ക് എന്നാണ്. പത്ഥ്യമാകുന്നവർക്ക് അത് സ്വീകരിയ്ക്കാം. ഇന്ദ്രിയങ്ങൾക്ക് അങ്ങിനെ ഒരു ദേവത ഉണ്ടോ എന്ന് നിങ്ങൾ ചോദിയ്ക്കും. ഉണ്ടെന്ന് നിങ്ങളെ ബോദ്ധ്യപ്പെടുത്താൻ വളരെ എളുപ്പവുമാണ്. വേണോ…
Typing and Type Writer
Typing അറിയുമോ…നല്ലപോലെ…നല്ലപോലെ…. ഈ വിരല് ടച്ച് ചെയ്യുന്ന letters ….a… പോരല്ലോ…first നിരയില് a …second നിരയില് s…മൂന്നാമത്തെ നിരയില് …ങ്ഹേ… ടി യോ…. a ഇതുകൊണ്ട് s ഇതുകൊണ്ട് d ഇതുകൊണ്ടാണ് …അപ്പോൾ a ഇതുകൊണ്ടാണ്. രണ്ടാം ലൈനിലെ ഇത്കൊണ്ട് ഏതാണ്…. h (letter) ഏത് കൈകൊണ്ടാണ് … ഏത് വിരലുകൊണ്ടാണ്. h ഈ വിരലുകൊണ്ട്. t ഏത് വിരലുകൊണ്ടാണ്. ഈ വിരലുകൊണ്ട്.ആ typewriter മുമ്പിൽ വച്ചിട്ട് h t again t h എന്ന് പറഞ്ഞ് അടിയ്ക്കുക. ഒരു വിരലു കൊണ്ടടിയ്ക്കുന്ന അക്ഷരങ്ങളെ അതേ വിരലു കൊണ്ട് അടിയ്ക്കുക. ഒന്ന് കഴിഞ്ഞ് അടുത്തത് അടിയ്ക്കാതിരിയ്ക്കുക. a കഴിഞ്ഞ് s അടിയ്ക്കാതിരിയ്ക്കുക. a കഴിഞ്ഞ് ഈ വിരലുകൊണ്ട് തന്നെ അടിയ്ക്കുന്നത് ഏതോ ഒന്ന് അടിയ്ക്കുക. a കഴിഞ്ഞാൽ ഏതാണ്. ങ്ഹ.. ഈ വിരല് തന്നെ അടിയ്ക്കണം. a z z a എന്ന് പറഞ്ഞ് അടിയ്ക്കുക. keyboard-ല്. ഒരു പതിനഞ്ചു മിനിറ്റ് അടിയ്ക്കുക… അല്ലെങ്കിൽ പത്ത് മിനിറ്റ് അടിയ്ക്കുക. അടുത്തത് ഇത് ഏതാണ്. s അടുത്തത് ഏതാണ് x അടുത്തത് ഏതാണ് ങഹ്…a x x a ..a x x a എന്നടിയ്ക്കുക. പറഞ്ഞുകൊണ്ട് അടിയ്ക്കണം. ആകെ ഹയറിന്റെ പരീക്ഷ എഴുതാൻ മുപ്പത്തി അഞ്ച് മണിക്കൂറേ വേണ്ടൂ…
high speed-ന്റെ പരീക്ഷ എഴുതാൻ. അതിനാണ് പതിനഞ്ച് കൊല്ലം കാശ് കൊടുക്കുന്നത്. അഞ്ച് കൊല്ലം മൂന്ന് കൊല്ലം ഒക്കെ എടുക്കും. രണ്ടുകൊല്ലം ഒന്നും ഹൈസ്പീഡിന് ഒന്നും രണ്ടു കൊല്ലത്തിന് ഒന്നും ജയിക്കുകില്ല. നാലഞ്ചു പ്രാവശ്യം എങ്കിലും എഴുതണം. മറിച്ച് ആകെപ്പാടെ മുപ്പത്തിയഞ്ച് മണിക്കൂറ് മതി ഹൈ സ്പീഡിന്. …..കീ ബോർഡ് എതിലേകൂടെ വച്ചും അടിയ്ക്കും. അവിടെ ഉപയോഗിയ്ക്കുന്നത് ഈ വിരലിന്റെ brain ആണ്. ഈ വിരലിന് മാത്രമായി ഒരു ബ്രെയിൻ ഉണ്ട്. ഈ വിരലിന് മാത്രമായി ഒരു ബ്രെയിൻ ഉണ്ട്. ആ ബ്രെയിൻ പരിശീലിപ്പിച്ച് കഴിഞ്ഞാൽ ആ വിരലുകൾക്ക് ഈ ബ്രെയിൻ വേണ്ട. അതിനാണ് പറഞ്ഞുകൊണ്ട് അടിയ്ക്കുന്നത്. ടൈപ്പ് commercial institute-കളില് നിങ്ങൾ ആദ്യം നോക്കി അടിച്ച് കുറെക്കാലം അടിച്ചിട്ടേ പിന്നെ നോക്കാതെ അടിയ്ക്കാനാവുകയുള്ളൂ. a മുതൽ z വരെ അടിച്ച് പിന്നെ തിരിച്ചടിച്ചിട്ടൊക്കെ ഇത് ഇടയ്ക്കുനിന്ന് അടിയ്ക്കാൻ പറ്റുകയുള്ളൂ. ഇതൊന്നും ആവശ്യമില്ല.
(ആരോ പറയുന്നു….) അതിന് type writer നന്നാക്കാൻ വരുന്ന ഒരുത്തനുണ്ട്. ഇടയ്ക്ക് type writing institute-ല്. അപ്പോൾ നന്നാക്കാൻ വരുന്നവൻ മിടുക്കനാണെങ്കിൽ type writing institute-ല് ഒരു technician വരും ഇടയ്ക്ക് ഇടയ്ക്ക്. ഒരു നല്ല technician ആണ് വരുന്നതെങ്കിൽ അവന്റെ അടുക്കൽ ചിലപ്പം പോയി ഒന്നു സഹായിച്ചു കൊടുക്കു സാറിനെ എന്നു പറഞ്ഞ് കാശ് കുറവുള്ള പിള്ളേരെ വിടും. മറ്റവനോട് പറഞ്ഞാൽ കേട്ടു എന്നു വരികേല. അപ്പോൾ അവന് ഇവനോടുള്ള കരുണ കൊണ്ട് അവന് പറഞ്ഞുകൊടുക്കും. കാരണം ഇയാൾക്കാ technique അറിയാം. അവിടുത്തെ instructor-ക്ക് അറിയാത്ത ഒരു technique ആണ് ഇത്. അത് നന്നാക്കി പഠിച്ചിട്ടുള്ളവന് അറിയാം. Type Writer നന്നാക്കാൻ അറിയുന്നവന് നന്നായി അറിയാം ഈ പണി. അവൻ പറഞ്ഞു കൊടുക്കും. മോനേ നീ ഇവരു പറഞ്ഞപോലെ അടിയ്ക്കണ്ട. നീയൊരു കാര്യം ചെയ്യ് …ഇങ്ങിനെ അടി. പക്ഷെ പറഞ്ഞു കൊടുക്കുന്ന അവന് type writing അടിയ്ക്കാൻ ഒന്നും അറിഞ്ഞിട്ട് അല്ല. അവന് brain അറിയാം. അവൻ നന്നാക്കാൻ പഠിച്ചിടത്ത് ആ ബ്രെയിനാ ഉപയോഗിയ്ക്കുന്നെ. അതുകൊണ്ട് അവൻ പറഞ്ഞു കൊടുക്കും…ഇങ്ങിനെ അടിക്ക് നാളെ മുതല് നീ. ആരും കാണരുത്. എന്നിട്ട് പോയി നീ ലോവർ എഴുത്. സാറെ ഇത്തവണ എഴുതണം…വീട്ടിൽ കാശിന്റെ …അതിന് നീ എഴുതിയ്ക്കോ …തോറ്റു പോവുകയേ ഉള്ളൂ…പറഞ്ഞിട്ട് കാര്യം ഒന്നും ഇല്ല. എഴുതി അവൻ ജയിക്കും. അടുത്തതിന് നീ ചേർന്നോ ..ഹയറിന് … നീ ജയിയ്ക്കും. വളരെ സമർത്ഥനാണെങ്കിൽ മൂന്നേമുക്കാൽ മണിക്കൂർ. ആകെ…മുപ്പത്തഞ്ചും വേണ്ട. അത് ഇവൻ പറഞ്ഞു കൊടുക്കും. ഭംഗിയായി. മറ്റേത് മെക്കാനിക്കാ പറഞ്ഞു കൊടുക്കുന്നെ.. ആ practical-നെക്കാൾ വലിയ practical എവിടെയാ. ലോകത്തില് ഓരോ അവയവത്തിന്റെയും ഓരോ ഇന്ദ്രിയത്തിന്റെയും brain അറിയുന്നവൻ ആ ഇന്ദ്രിയത്തെ repair ചെയ്യുന്നത് ആ ദേവതയെ ഉപയോഗിച്ചാണ്. (12.10 mts)
ടൈപ്പിംഗിന് മാത്രമല്ല, മൂക്കിന്റെ ദേവതയെ അറിയുന്നവന് മാത്രമേ മൂക്ക് കറക്ട് ചെയ്യുവാൻ അറിയുകയുള്ളൂ. അത് വേറെയാ വിഷയം … അത് ടൈപ്പ് റൈറ്റിങ്ങ് അല്ല. ടൈപ്പ് റൈറ്റിങ്ങില് വിരലിന്റെ ദേവതയെ അറിഞ്ഞിട്ടാണ് അടിയ്ക്കുന്നതെങ്കിൽ, ആ വിരലിന്റെ ദേവതയും ആ മൂക്കിന്റെ ദേവതയെയും അറിഞ്ഞിട്ടാണ് അതിനെ കറക്ട് ചെയ്യുന്നത്. ഒരു സാധനം കൊടുത്ത്. അതുകൊണ്ട് അവിടെ ടൈപ്പ് റൈറ്റിങ്ങും വൈദ്യശാസ്ത്രവുമായിട്ട് വ്യത്യാസമില്ല. ഒന്നുമായിട്ട് വ്യത്യാസം ഇല്ല. അറിവാകെ ഒന്നേ ഉള്ളൂ. ഒരാഴ്ച ടൈപ്പ് റൈറ്റിങ്ങ് പഠിച്ചു കഴിഞ്ഞാൽ, രണ്ടാഴ്ച വൈദ്യശാസ്ത്രവും പഠിച്ചതും പഠിയ്ക്കാമെന്ന് ….ദേവതാ വിജ്ഞാനം കൈയ്യിലുണ്ടാവണം. പക്ഷെ അതിനിടയില് നിങ്ങള് കാലിടറി വീണോണ്ടിരിയ്ക്കുവാ…പിന്നിപ്പം എങ്ങിനെ ചെയ്യും. നീന്തല് പഠിച്ചിട്ടുണ്ടോ. ഒരിക്കൽ പഠിച്ചാൽ മറന്നുപോകുന്നുണ്ടോ. സൈക്കിള് ചവിട്ടാൻ പഠിച്ചിട്ടുണ്ടോ. ഒരിക്കൽ പഠിച്ചാൽ എപ്പോഴെങ്കിലും മറന്നു പോകുവോ. എന്താ കാരണം. അതാ ഇന്ദ്രിയത്തിന്റെ ദേവതയിലാ ഇരിയ്ക്കുന്നെ…ബ്രെയിനിൽ അല്ല.
ആദ്യം സൈക്കിള് ചവിട്ടിക്കഴിയുമ്പോൾ ആ ദേവത സൈക്കിൾ ഇല്ലാതെ ചവിട്ടുവോ. (13.28 mts) പോസ്റ്റല് വഴിയ്ക്ക് ഡ്രൈവിംഗ് പഠിച്ചതാ…ഈയിടെ ഒരുത്തന്റെ ഭാര്യയും പിള്ളേരും ആശുപത്രിയിലാ….ഡ്രൈവിംഗ് പോസ്റ്റല് വഴി പഠിയ്ക്കാൻ തുടങ്ങിയതേ ഉള്ളൂ. പുസ്തകം ഒക്കെ വായിച്ചേച്ച് രാത്രിയിൽ കിടന്നതാണ്. ഭാര്യ ഇടത്തുവശത്തും പിള്ളേര് വലതു വശത്തും കിടപ്പുണ്ടായിരുന്നു. രാത്രിയായപ്പോഴേയ്ക്ക് വണ്ടി പാലത്തേൽ കേറി. എതിര് വശത്തെ … എതിർവശത്ത് വരുന്നത് വേറൊരു ലോറി. അതോ എഴുപത് കിലോമീറ്റർ സ്പീഡില് …..തമിഴനാ ഓടിച്ചു വരുന്നത് …കണ്ണും കാലും ഇല്ലാത്തവൻ. സ്റ്റീയറിംഗ് ഒരൊറ്റ തിരിയാണ്. sudden ആയിട്ട് ബ്രേക്കിൽ ഒരു ചവിട്ടും. കൊച്ചിന്റെ തല മുമ്പോട്ട് ഇരുന്നത് പുറകോട്ടായി. ഭാര്യയുടെ നാഭി കലങ്ങി. രണ്ടിനെയും കൊണ്ട് ആശുപത്രിയിൽ എത്തിയിരിയ്ക്കുകയാ. പോസ്റ്റലാ….സ്റ്റീയറിംഗ് അടുത്ത് കിടന്ന കൊച്ചിന്റെ തലയാ…. (ചിരിച്ചു കൊണ്ടു പറയുന്നു…..) അതാ ഇത് നേരേ പുറകോട്ടായി. …..കാരണം ലോറിയുടെ സ്റ്റീയറിംങ്ങ് അല്ലേ. …ഒരു പിടുത്തം പിടിച്ചാൽ പോരല്ലോ.
ദേവതാ വിജ്ഞാനവും ഇന്ദ്രിയങ്ങളും
അപ്പോൾ ദേവതാ വിജ്ഞാനം എന്നു പറയുന്നത്….. ഓരോ ഇന്ദ്രിയത്തിനും ഉണ്ട്. അതാ സൈക്കിള് ചവിട്ടിക്കഴിഞ്ഞിട്ട് പോയി കട്ടിലേൽ കിടക്കുമ്പോൾ ചവിട്ടാതെ കാല് ചവിട്ടുന്ന പ്രതീതി വരും. അത് ആ ദേവതയില് ഉറയ്ക്കുന്നതാണ്.നീന്തിക്കഴിഞ്ഞ് പോയി കിടന്നാൽ കാല് തന്നത്താൻ നീന്തും. അത് ജന്മജന്മാന്തരങ്ങളിലേയ്ക്ക് വാസനയിലൂടെ ദേവത കൂട്ടിക്കൊണ്ട് പോകുന്നതാണ്. അതുകൊണ്ടാണ് പശുവിന്റെ കുട്ടി അകിട് തപ്പിനടക്കാതെ കുടിയ്ക്കുന്നത്. അതുകൊണ്ട് തന്നെയാണ് നിങ്ങൾ ദമ്പതിക്രിയയും മറ്റും പഠിയ്ക്കാതെ ചെയ്യാൻ പരിശീലിയ്ക്കുന്നത്. അതിലും അടുത്ത ജന്മത്തേയ്ക്ക് വാസനയുടെ ദേവത നിങ്ങളുടെ ഇന്ദ്രിയ ഉൽഘോഷങ്ങളുടെ ഇടയിൽ നിരന്തര ചലനാത്മകത സൃഷ്ടിച്ച് വാസനയെ സൂക്ഷിയ്ക്കുകയും ചെയ്യും. വാസനയെ സൂക്ഷിയ്ക്കുന്നുണ്ടെങ്കിൽ ജന്മ ജന്മാന്തരങ്ങൾക്ക് വീണ്ടും നിങ്ങൾക്ക് ആ അറിവ് സൂക്ഷിച്ചു വയ്ക്കുന്നു എന്നുള്ളതിനാൽ വാസനയിൽ നിന്ന് മോചനം നേടാൻ താമസമെടുക്കുമെന്ന് അർത്ഥം. അത് നിങ്ങളെ വീണ്ടും പുതിയ പരിചയങ്ങളിൽ ആ വാസനകളുടെ ഉണർവ്വിന് പ്രേരിപ്പിയ്ക്കുകയും ചെയ്യും. ഇതാ ദേവതാ വിജ്ഞാനം. പറഞ്ഞത് ശരിപോലെയുണ്ടോ.
പഠിച്ച് കഴിഞ്ഞ് സൈക്കിള് കണ്ടാല് ദേവത പ്രേരണ ചെലുത്തും. ആരുടെ ആണെന്ന് നോക്കാതെ ഓടി പോയി എടുക്കും. (16.04) എല്ലാ കർമ്മ പദ്ധതികളിലും വാസന നിക്ഷേപിയ്ക്കുന്നുണ്ടെങ്കിൽ അവയവ അന്തർഭൂതമായിരിയ്ക്കുന്ന ദേവത മര്യാദയ്ക്ക് ഇരിയ്ക്കില്ല. ആ ദേവതയെ മുകളിൽ നിന്ന് നിയന്ത്രിച്ചും, ദേവതയെ വേണ്ടിടത്ത് വിന്യസിച്ചും,വേണ്ടിടത്തുനിന്ന് പിൻവലിച്ചും, (ആരോ ചോദിയ്ക്കുന്നു….ബോധപൂർവ്വം…) …ബോധപൂർവ്വമേ പറ്റൂ. ബോധസീമയിലൂടെ നിർദ്ദേശങ്ങളെ ഉപബോധത്തിന്റെയും അബോധത്തിന്റെയും സീമകളിലേയ്ക്ക് തള്ളിവിട്ട് തന്റെ ഇന്ദ്രിയാധിദേവതകളെയും, തന്റെ മനോമയ ദേവതകളെയും, മര്യാദയുടെയും അച്ചടക്കത്തിന്റെയും ബ്രഹ്മചര്യത്തിന്റെയും സമുജ്ജ്വല സങ്കല്പങ്ങളിൽ നിർത്തുവാൻ പരിശീലിയ്ക്കുന്ന സാധനയ്ക്കാണ് ആദ്ധ്യാത്മികത എന്നു പറയുന്നത്. അത് മതത്തിന് അന്യമാണെന്നാണ് പറഞ്ഞത്.
ദേവതാ വിജ്ഞാനം ഇല്ലാത്ത മതം ശുഷ്ക്കമാണ്
ദേവതാ വിജ്ഞാനം ഇല്ലാത്ത മതം ശുഷ്ക്കമാണ്. അതുകൊണ്ടാ അവര് ഒരുപാട് കാര്യങ്ങള് അല്പം കാര്യത്തീന്ന് പഠിച്ച് ചെയ്തത്. ഇന്ദ്രിയങ്ങളിലെ ദേവത, വിഷയങ്ങളിലെ ദേവത, ആ ദേവതകൾ തമ്മിലാണ് ചേർച്ച. വിഷയ ദേവതയെ അനുസരിപ്പിച്ച്, ഇന്ദ്രിയദേവതയ്ക്ക് അനുഗുണമായി ചേർത്തു വയ്ക്കുമ്പോഴാണ് വിഷയം നശിയ്ക്കാതെ സുഖം അനുഭവിയ്ക്കാൻ പറ്റുന്നത്.
ഒരു കലം അറുപത് കൊല്ലം ഉപയോഗിയ്ക്കുമ്പോഴും പൊട്ടാതെ ഇരിയ്ക്കണമെങ്കിൽ, ഘടശരീരത്തിൽ അന്തർഭൂതമായ ദേവതയും, ഉപയോഗിയ്ക്കുന്ന സ്ത്രീയുടെ ഉപയോഗിയ്ക്കുന്ന ഇന്ദ്രിയങ്ങളിൽ, അധിഷ്ഠിതമായ ദേവതയും തമ്മിലുള്ള ചേർച്ചയിൽ, അവ പിണങ്ങാതെ പോകുന്നതാണ് അറുപതും എഴുപതും കൊല്ലം അത് ഉപയോഗിച്ചതിന്റെ ധാരണ. നിങ്ങളതിന്ന് തൊട്ടാൽ പൊട്ടിപ്പോകുന്നത് രണ്ട് ദേവതകളും തമ്മിൽ യാതൊരു ചേർച്ചയും ഇല്ലാത്തതു കൊണ്ടാണ്. നിങ്ങൾ എടുക്കണ്ട …. അടുക്കൽ കൂടെ പോയാൽ പൊട്ടിപ്പോകും. (ആരോ ചോദിയ്ക്കുന്നു…വൈകാരിക ബന്ധം….) …വൈകാരിക ബന്ധം അല്ല… ദേവത തന്നിൽ നിന്ന് അകന്നു എന്നുള്ളതിന്റെ വേദന.
-ദേവതാ വിജ്ഞാനവും ആദ്ധ്യാത്മികതയും
ദേവതാ വിജ്ഞാനത്തില് സമീചിനമായ സംസ്കൃതി രൂപാന്തരപ്പെടുന്നത് അവിടെയാണ്. മാനവ ചരിത്രം അന്തഃസ്ഥിതങ്ങളായ ദേവതകളുടെ ചരിത്രം ആയിരിയ്ക്കണം. മാനവാന്തർസ്ഥിതങ്ങളും, ജീവാന്തർസ്ഥിതങ്ങളും, വസ്തുഅന്തർസ്ഥിതങ്ങളും, ചരാന്തർസ്ഥിതങ്ങളും, അചരാന്തർസ്ഥിതങ്ങളുമായ ദേവതകളുടെ പാരസ്പര്യത്തിന്റെ ചരിത്രം എന്നു മാനവന്റെ ചരിത്രമായിരുന്നിട്ടുണ്ടോ, അന്നെല്ലാം വ്യക്തി അന്യമായിത്തീരുകയും വസ്തു അന്യമായിത്തീരുകയും ദേവത ഏകീഭവിയ്ക്കുകയും ചെയ്യുന്നിടത്ത് മാനവൻ ആദ്ധ്യാത്മികതയെ വിരചിക്കുകയും ആനന്ദത്തെ പ്രാപിയ്ക്കുകയും ചെയ്തിട്ടുണ്ട്.
രസാനുഭൂതി സംവിത് വിശ്രാന്തിയായി രൂപാന്തരപ്പെട്ടിട്ടുണ്ട്. Realist-കളുടെ realistic ചിന്തകൾക്ക് അപ്പുറം കാല്പനികതയുടെ അഗാധതകളിൽ അജ്ഞേയങ്ങളായ ദേവതാ വിജ്ഞാനത്തിലൂടെ കടന്നുപോയപ്പോൾ എല്ലാം ലോകം ശാന്തിയേയും നിർവേദത്തേയും സ്പർശിച്ചിട്ടുണ്ട്.
സ്വത്വ സംഘർഷം (Identity Crisis)
സാഹിത്യം അലൗകികവും, കല അലൗകികവും, മണ്ണിനെയും വിണ്ണിനെയും സംയോജിപ്പിയ്ക്കുമായിരുന്നപ്പോൾ എല്ലാം ദേവതാ വിജ്ഞാനത്തിലാണ് കലാകാരനും അനുവാചകനും ഒരുപോലെ ആനന്ദം നേടിയത്. Realist-കളും Surrealist-കളും, ഉണ്ടായി മറയുന്ന മാനവ ചേതനയെ മാറ്റമില്ലാത്ത ദേവതാ വിജ്ഞാനത്തിൽ നിന്ന് അകറ്റിയെടുത്ത് വർണ്ണിച്ചപ്പോഴാണ്, കലാപങ്ങളും, സംസ്കൃതിയുടെ വിനാശങ്ങളും, സദാചാര നിയമങ്ങളുടെ കുഴാമറിച്ചിലുകളും, സ്വത്വ നിരാസവും, സ്വത്വ സംഘർഷവും (identity crisis) എല്ലാം സംജാതമായത്.
അതുകൊണ്ട് മതത്തിന്റെയും സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും ലോകം അതീതമായൊരു അതിദേവതാ വിജ്ഞാനത്തിന്റെ ലോകമാണ്. അവിടെയല്ല നാം ഇന്നു കളിയ്ക്കുന്നത്. ഇന്ന് ബുദ്ധമതമെന്നോ ജൈനമതമെന്നോ ക്രിസ്തുമതമെന്നോ ഇസ്ലാംമതമെന്നോ ഇനി നിങ്ങൾ പറയുന്ന ഹിന്ദുമതമെന്നോ … ഏത് മതം എടുത്താലും അവിടെ എല്ലാം നടമാടുന്നത് ശുദ്ധ ഭൗതികതയുടെ മുന്നേറ്റവും, അതിനായുള്ള ആർത്തിയിയും, ആക്രാന്തവും, അതിൽ പരസ്പരം കൊല്ലാനും കൊല്ലിയ്ക്കുവാനും ഉള്ള ത്വരയും, അതിലേയ്ക്ക് ആളെ കൂട്ടാനുള്ള വ്യഗ്രതയും, എല്ലാം മാത്രമാണ്.
-ദൃഷ്ടനഷ്ടമാകുന്ന ലോകങ്ങൾ
കൂടിയാലും പ്രയോജനമില്ലാത്തവരും, കൂടിയാലും നശിയ്ക്കാൻ പോകുന്നവരും, കൂടിയതുകൊണ്ട് ഒന്നും നല്കാനില്ലാത്തവരും, കൂടിച്ചേർന്ന് നടത്തുന്ന കോലാഹലം മാത്രമായി നിങ്ങളുടെ ചരിത്രവും മതവും അധഃപതിച്ചിരിയ്ക്കുന്നു. അന്തഃസ്ഥിത ചോദനയേയും, ദേവതാ വിജ്ഞാനത്തെയും, അപ്രാപ്തമായ സത്യത്തേയും അന്വേഷിയ്ക്കുന്നതിനു പകരം, ദൃഷ്ടനഷ്ടമായ ലോകങ്ങളിൽ മാത്രം കാലുറപ്പിയ്ക്കുവാൻ ഇവയോടുന്നു. ഒപ്പം അവയൊക്കെ അറിഞ്ഞു കഴിഞ്ഞു എന്നു നടിക്കുകയും ചെയ്യുന്നു.
ഏത് തൊഴിൽ ചെയ്യുമ്പോഴും, ഏത് ജീവിതം ഏറ്റെടുക്കുമ്പോഴും, ഏത് രംഗവേദിയിൽ നില്ക്കുമ്പോഴും, കായികമായും മാനസികമായും വാചികമായും എത്ര അദ്ധ്വാനിയ്ക്കുമ്പോഴും, അല്പവും ക്ഷീണിയ്ക്കാതെ ദേവതയുടെ പരിലാളനയിൽ നില്ക്കുമ്പോഴാണ് ആദ്ധ്യാത്മികത ആവിർഭവിയ്ക്കുന്നത് തന്നെ. അവിടെ പണിയെടുക്കുന്നതും, അവിടെ അദ്ധ്വാനിയ്ക്കുന്നതും, അവിടെ യോജിപ്പിയ്ക്കുന്നതും ദേവത മാത്രമാണ്.
പുലർന്ന് എഴുന്നേറ്റ് വന്ന് പതിനൊന്നുമണി വരെ തോട്ടത്തിലെ അറുപത് തെങ്ങിൽ കേറിയിട്ട്, വീട്ടിൽ ചെന്ന് ഭാര്യയ്ക്ക് മുപ്പത് കുടം വെള്ളവും കോരിക്കൊടുത്തിട്ട്, ചായക്കടയിൽ ചെന്ന് കീറാൻ വയ്യാത്ത മൂന്ന് മുട്ടിയും കീറിയിട്ട്, തോർത്ത് കുടഞ്ഞ് തോളത്തിട്ട്, കൂട്ടുകാർ വിളിച്ച ഒരു കോപ്പ മോന്താൻ പോകുമ്പോഴുള്ള ലാഘവവും ലാവണ്യവും, എസി റൂമിലും ഫാനിട്ടിടത്തും ഇരുന്ന് അരമണിക്കൂർ വായിച്ച വിദ്യാർത്ഥി ക്ഷീണിയ്ക്കുമ്പോഴും, പുസ്തകം മാറ്റി വച്ച് നെടുവീർപ്പുകൾ ഇടുമ്പോഴും, രണ്ട് ഫയല് നോക്കിക്കഴിഞ്ഞപ്പോഴേയ്ക്ക് ക്ഷീണിച്ച് ഫയല് മാറ്റിവച്ച്, കെട്ടിവച്ച്, ഫയലിന് പൊക്കത്തിലേയ്ക്ക് കമന്നു കിടന്ന് ഉദ്യോഗസ്ഥൻ ഉറങ്ങുമ്പോഴും, പൊട്ടുതൊട്ടാലും ചാന്ത് തൊട്ടാലും, തലേം കുത്തിനിന്നാലും, ആദ്ധ്യാത്മികത നിങ്ങൾക്ക് കിട്ടുകില്ലെന്നും അവനു കിട്ടുമെന്നും അറിയുവാൻ ദേവതാവിജ്ഞാനത്തിന്റെ അന്തഃസ്ഥായിയായ ചരിത്രങ്ങളിലൂടെ സഞ്ചരിയ്ക്കണം.
ദേവതാ ഉപാസനയും, ദേവതയുടെ സഹായവും
ദേവതയെ ഉപാസിയ്ക്കുക മാത്രമല്ല, ദേവതയെ പണിഎടുപ്പിയ്ക്കുകയും, വിശ്രാന്തി അനുഭവിയ്ക്കുകയും ചെയ്യണം. മുക്കാലും മുക്കാലും ഒന്നര മണിക്കൂർ, ദിവസം രണ്ട് ക്ലാസ്സ് റൂമിൽ പോയി മൂന്ന് കേട്ടെഴുത്തും ഇട്ടുകൊടുത്ത്, മേശപ്പുറത്ത് കേറി ഇരുന്നിട്ട് പണി എടുപ്പിയ്ക്കുന്നത് കൂടുതലാണെന്ന് പറഞ്ഞ് സമരം ചെയ്യുന്ന നിങ്ങക്ക് ദേവതാ വിജ്ഞാനം കൈയ്യിൽ ഒതുങ്ങുകില്ല.
കണ്ണുള്ളവന് കാണാവുന്നതിനേക്കാൾ കണ്ണ് ഇല്ലാത്തവൻ കാണുന്നതും അതുകൊണ്ടാണ്. ഇതൊക്കെ അന്ധവിശ്വാസവും തെറ്റും ആണെന്ന് പഠിപ്പിച്ചിട്ട് നിങ്ങൾ ഏതാണ്ടൊക്കെ പഠിച്ചു എന്ന് അഭിമാനിച്ച് നടക്കുമ്പോൾ, പഠിയ്ക്കാത്തവൻ പഠിച്ചിടത്തോളം, പഠിച്ചവൻ പഠിച്ചിട്ടില്ലെന്നെങ്കിലും മനസ്സിലാക്കണം. അതിന്റെ മര്യാദ എങ്കിലും പാലിയ്ക്കണം. ചുരുങ്ങിയ പക്ഷം മിടുക്കന്മാർ കളിയ്ക്കുന്നത് ദേവതാ ലോകങ്ങളിൽ ആണെന്നെങ്കിലും മനസ്സിലായെങ്കിൽ …(ആരോ ചോദിയ്ക്കുന്നു….)..തീർച്ചയായും… അതുകൊണ്ടാണ് അവൻ ആ തെങ്ങിന്റെ ചുവട്ടിൽ തൊട്ട് തലേ വയ്ക്കുന്നത്. അവൻ ദേവതയെ വന്ദിച്ചിട്ടാണ് തുടങ്ങുന്നത്.
തന്റെ ദേവതയെയും താൻ ഏത് വിഷയത്തോട് ഇടപെടുന്നുവോ ആ വിഷയാന്തർസ്ഥിതദേവതയെയും …ദേവതയും ദേവതയും തമ്മിലാണ് ചേരുന്നത്. അവൻ വെറുതെ ഇരിയ്ക്കുന്നു. …(ആരോ ചോദിയ്ക്കുന്നു….) ..പ്രിയം കൊണ്ടു ചെയ്യുന്നതല്ല ഞാൻ പറഞ്ഞത്. ഞാൻ പറഞ്ഞത് ദേവതകൾ പണി എടുക്കുന്ന രംഗമാണ് പറഞ്ഞത്. (25.35 mts /26.24 – the end of the clip )
തുടരും…….
More articles and discourses are available at nairnetwork.in
intro to social media
മതങ്ങൾക്ക് വെളിയിലാണ് ആദ്ധ്യാത്മികത….. സ്ഥായിയായ ശാന്തിയും സന്തോഷവും പ്രദാനം ചെയ്യുന്ന മാർഗ്ഗമാണ് ആദ്ധ്യാത്മിക മാർഗ്ഗം….
ഹിന്ദുമതം എന്നത് സാങ്കേതികമാണ്
ഹിന്ദു മതം എന്നത് അനേകം മതങ്ങളുടെ കൂട്ടായ്മയാണ്. ഹിന്ദുമതം എന്നത് വെറും ഒരു സാങ്കേതിക പദമാണ്.
മതങ്ങൾക്ക് അതീതമാണ് ആദ്ധ്യാത്മികത. അതായത് മതങ്ങൾക്ക് വെളിയിലാണ് ആദ്ധ്യാത്മികത. ഹിന്ദുമതമെന്നത് വെറും നഴ്സറി ക്ലാസ്സായി കരുതി അതിനെയും താണ്ടി ആദ്ധ്യാത്മിക സിദ്ധിയ്ക്കായി സനാതന ധർമ്മത്തിന്റെ കാതൽ അറിയാനാണ് ഹിന്ദുവെന്ന് അഭിമാനയ്ക്കുന്നവർ ശ്രമിയ്ക്കേണ്ടത്.
Spirituality is opposed to religions. Swamiji tells about the real identity crisis faced by humanity.
ടൈപ്പ് റൈട്ടർ (Typewriter) ഉദാഹരണവും, ദേവതാ വിജ്ഞാനവും.
‘ഹിന്ദുമതമെന്നത് വെറും നഴ്സറി ക്ലാസ്സായി കരുതി അതിനെയും താണ്ടി ആദ്ധ്യാത്മിക സിദ്ധിയ്ക്കായി സനാതന ധർമ്മത്തിന്റെ കാതൽ അറിയാനാണ് ഹിന്ദുവെന്ന് അഭിമാനയ്ക്കുന്നവർ ശ്രമിയ്ക്കേണ്ടത്.’ – സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
Unique Visitors : 30,366
Total Page Views : 45,725