61. നാട്ടുനടപ്പുകളുടെ പ്രസക്തി | അടിമത്വം കേരളത്തിൽ, ഭാഗം 16
ഒരു കാലത്ത്, അതായത് മുഹമ്മദ്ദീയ- ക്രിസ്ത്യൻ അധിനിവേശങ്ങൾക്ക് മുമ്പ്, ഭരണതലപ്പത്ത് എന്തെല്ലാം മാറ്റങ്ങൾ ഉണ്ടായിരുന്നാലും അവയൊന്നും കേരളത്തിലെ ജനങ്ങളെ പ്രതികൂലമായി ബാധിയ്ക്കാതെ സംരക്ഷിച്ചിരുന്നത് കേരളത്തിന്റെ നാട്ടുനടപ്പുകളായിരുന്നു. കേരളത്തിലെ ജനങ്ങൾ എന്നാൽ അതിൽ സവർണ്ണരും അവർണ്ണരും ഉൾപ്പെടും. കേരളീയ സമൂഹത്തെക്കുറിച്ചുള്ള വില്യം ലോഗന്റെ നിരീക്ഷണങ്ങളും പഠനങ്ങളും ഇതാണ് നമ്മോട് പറയുന്നത്.
1875-ൽ മലബാർ കളക്ടർ ആകുന്നതിന് മുൻപ്, 1867-തൊട്ട് വടക്കൻ മലബാറിൽ Sub-Collector, Joint-Magistrate, Acting District Sessions Judge, എന്നീ ഔദ്യോഗിക ചുമതലകൾ വില്യം ലോഗൻ വഹിച്ചിരുന്നു. 1873-ൽ ലോഗനെ തെക്കൻ മലബാറിന്റെ District Judge-ആയും നിയമിച്ചിരുന്നു.
വില്യം ലോഗന്റെ റിപ്പോർട്ടുകൾ
ലോഗന്റെ Malabar Land Tenures എന്ന റിപ്പോർട്ടിൽ നിന്നും നാട്ടുനടപ്പുകളുടെ പ്രസക്തിയെക്കുറിച്ചും അവയ്ക്ക് പൗരാണിക കാലം മുതൽ ഇവിടെ വസിച്ചിരുന്നവർ നല്കിയിരുന്ന മുഖ്യത്തത്തെക്കുറിച്ചും അറിയുവാൻ സാധിയ്ക്കും. നാട്ടുനടപ്പുകൾ എല്ലാ വിഭാഗങ്ങളുടെയും, അതായത് ഈഴവ പ്രമാണിയായ വെള്ളാപ്പള്ളി നടേശൻ കൂടെക്കൂടെ പറയാറുള്ള നമ്പൂതിരി മുതൽ നായാടി വരെയുള്ള എല്ലാ ജാതികളുടെയും പൂർണ്ണമായ സമ്മതത്തോടെയും സഹകരണത്തോടെയും ഉരുത്തിരുഞ്ഞു വന്ന, എല്ലാ വിഭാഗങ്ങളുടെയും ക്ഷേമത്തെക്കരുതിയും, കൂടാതെ പൊതു സമൂഹത്തിൽ ക്രമ സമാധാന ഭഞ്ജനം ഉണ്ടാകയില്ലെന്നും കൂടി ഉറപ്പു നല്കുന്ന അലിഖിത നിയമങ്ങളായിരുന്നു. ക്രിസ്ത്യാനിയായ ലോഗൻ, തന്റെ ഔദ്യോഗിക റിപ്പോർട്ടിൽ ഹിന്ദു കേരളത്തിലെ നാട്ടുനടപ്പുകളെ അകമഴിഞ്ഞ് പ്രശംസിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടുകൾ കേരളത്തിലെ പിന്നാക്ക ജാതികൾ പഠിച്ചിരുന്നെങ്കിൽ, പഠിച്ച് മനസ്സിലാക്കിയിരുന്നെങ്കിൽ രാജ്യദ്രോഹികൾക്ക് അവരിൽ സവർണ്ണവിദ്വേഷം എന്ന വിഷം കുത്തിവയ്ക്കാനാകുമായിരിന്നില്ല. സവർണ്ണഹിന്ദു വിദ്വേഷത്തിലധിഷ്ഠിതമായ കേരള നവോത്ഥാനം യാതൊരു കഴമ്പുമില്ലാത്ത കാപട്യം നിറഞ്ഞ വെറും പൊള്ളയായ രാഷ്ട്രീയ വീമ്പിലിക്കളാണെന്ന് ലോഗന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കും !! ഈ റിപ്പോർട്ട് രണ്ട് വാള്യങ്ങളിലായാണ് 1882-ൽ അച്ചടിയ്ക്കപ്പെട്ടത്. അതിന്റെ കവർ പേജ് സ്ക്രീൻ ഷോട്ടുകൾ താഴെ നല്കുന്നു.
1882-ൽ പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ടിന്റെ ഒന്നാം വാള്യത്തിൽ ( Vol. I, page ii ) ഔദ്യോഗികമായി ഒപ്പിട്ടിരിയ്ക്കുന്നത് W.LOGAN, Special Commissoner, Malabar എന്നാണ്. റിപ്പോർട്ടിന്റെ വാള്യം ഒന്നിലെ (Vol. I) പേജ് ii-ന്റെ (page ii) മുകളിൽ CONFIDENTIAL എന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ പേജിൽ നിന്നും Malabar Special Commissioner’s Office, ഊട്ടിയിൽ ആയിരുന്നു എന്നും മനസ്സിലാക്കാം. ക്രിസ്ത്യൻ ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ (കമ്പനിയുടേതല്ല), ബ്രിട്ടീഷ് സർക്കാർ Judical Department-ന്റെ GO(Government Order) No.281, dated 5th February 1881 അനുസരിച്ച് തയ്യാറാക്കപ്പെട്ട ഔദ്യോഗിക റിപ്പോർട്ടിന്റെ കവർ പേജാണ് ഇവിടെ നല്കിയിരിക്കുന്നത്.മലബാറിലെ ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചും, വസ്തുക്കളുടെ അനുഭവക്രമങ്ങളെക്കുറിച്ചും പഠിച്ച് ലോഗൻ തയ്യാറാക്കിയ Malabar Land Tenures എന്ന റിപ്പോർട്ടിന്റെ രണ്ടാം വാള്യം (Vol II). (അതിന്റെ കവർ പേജ് സ്ക്രീൻഷോട്ട്). 1882-ൽ Malabar Land Tenures റിപ്പോർട്ടിനൊപ്പം പ്രസിദ്ധീകരിച്ച അനുബന്ധം (Appendix) ആണ് ഇത്. Appendices I to XXI, Vol. II എന്ന് കവർ പേജിൽ തന്നെ നല്കിയിട്ടും ഉണ്ട്.
King Custom : നാട്ടുനടപ്പായിരുന്നു രാജാവ്
ഹിന്ദു ഭരണാധികാരികൾക്ക് നാട്ടുനടപ്പുകൾ അവഗണിച്ചോ, അവ മറികടന്നോ സ്വേച്ഛാധികാരപരമായി, തന്നിഷ്ടത്തോടെ ഭരിയ്ക്കാൻ സാധിച്ചിരുന്നില്ല എന്ന് ലോഗൻ രേഖപ്പെടുത്തിയതായി കാണാം. മുകളിൽ സൂചിപ്പിച്ച ലോഗന്റെ റിപ്പോർട്ടുകളിൽ നിന്നുള്ള സ്ക്രീൻഷോട്ടുകൾ താഴെനല്കിയിരിക്കുന്നത് ശ്രദ്ധിയ്ക്കുക. നാട്ടുനടപ്പുകളെ ഒരു ഭരണാധികാരികൾക്കും അവഗണിയ്ക്കാൻ ആകുമായിരുന്നില്ലെന്ന് ലോഗന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആദ്യം, റിപ്പോർട്ടിലെ (Vol 1) സ്ക്രീൻഷോട്ടിനു ശേഷം Appendices-ലെ (Vol 2) സ്ക്രീൻഷോട്ടുകളും താഴെ നല്കുിയിട്ടുണ്ട്. കേരളത്തിലെ ജാതി വ്യവസ്ഥയിൽ നിന്നും ഉരുത്തിരിഞ്ഞ നാട്ടുനടപ്പുകൾ (നാട്ടാചാരങ്ങൾ) രാജ്യത്തെ നിയമങ്ങളായി. ഈ വ്യവസ്ഥയുടെ പരിണിത ഫലമായി കേരളം ഏറ്റവും ഔന്ന്യത്യമുള്ള സംസ്കാരം കൈവരിച്ചിരുന്നതായും ലോഗൻ സന്ദേഹത്തിന് യാതൊരു ഇടവുമില്ലാതെ തന്റെ റിപ്പോർട്ടിൽ എടുത്തുപറഞ്ഞിട്ടുണ്ട്. (താഴെയുള്ള സ്ക്രീൻഷോട്ടിൽ ചുവന്ന ദീർഘചതുരത്തിൽ അടയാളപ്പെടുത്തിയിരിയ്ക്കുന്നത് ശ്രദ്ധിയ്ക്കുക.)
Malabar Land Tenures Report Content, Screen Shot No.1. UNDER A CASTE SYSTEM CUSTOM WAS THE LAW OF THE LAND, WHICH ATTAINED A HIGH DEGREE OF CIVILISATION എന്ന് ലോഗൻ എടുത്ത് പറഞ്ഞത് ആദ്യം ശ്രദ്ധിയ്ക്കുക.(സ്ക്രീൻഷോട്ടിൽ ചുവന്ന ദീർഘചതുരത്തിൽ അടയാളപ്പെടുത്തിയത്.) റിപ്പോർട്ടിനോട് അനുബന്ധിച്ചുള്ള Appendix I -ൽ നാട്ടുനടപ്പുകളുടെ പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചിട്ടുണ്ട് എന്ന് ലോഗൻ അറിയിക്കുന്നു. റിപ്പോർട്ടിന്റെ ഭാഗമായ 30-ആമത്തെ ഘണ്ഡികയുടെ സ്ക്രീൻഷോട്ടാണ് മുകളിൽ നല്കിയിരിക്കുന്നത്. ലോഗനാണ് ഖണ്ഡികകൾക്ക് അക്കമിട്ടിരിക്കുന്നത്. സമൂഹം ജാതിവ്യവസ്ഥയിലൂടെ നല്ലവണ്ണം ഗുണകരമായി സംഘടിപ്പിയ്ക്കപ്പെട്ടതിനു ശേഷം നാട്ടുനടപ്പുകൾ രാജ്യത്തിന്റെ നിയമങ്ങളായി. ഈ നാട്ടുനടപ്പുകളായിരുന്നു രാജ്യത്തെ ഭരിച്ചിരുന്നത്. അതായത് ഈ നാട്ടുനടപ്പുകളായിരുന്നു നിയമങ്ങളായി സമൂഹത്തിലെ എല്ലാം അംഗങ്ങളും അംഗീകരിച്ചിരുന്നത്. ഈ വ്യവസ്ഥയിൽ രാജ്യം സാംസ്കാരിക ഔന്ന്യത്യത്തിൽ എത്തിയിരുന്നെന്നും ലോഗൻ സന്ദേഹത്തിന് യാതൊരു ഇടയും നല്കാതെ പറഞ്ഞിട്ടുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിലെ (1100-കളിലെ) കേരളത്തെക്കുറിച്ചള്ള ഷെയ്ക്ക് ഇബിൻ ബത്തൂത്തയുടെ നിരീക്ഷണങ്ങളെക്കുറിച്ചും ലോഗൻ പറയുന്നു. കേരളം സാംസ്കാരികമായി ഔന്നത്യത്തിലായിരുന്നു എന്ന ബട്ടൂട്ടയുടെ നിരീക്ഷണത്തെ ലോഗനും പിന്താങ്ങുന്നു. മുകളിൽ ഉള്ള സ്ക്രീൻഷോട്ടിൽ ലോഗൻ അക്കമിട്ട 29, 30 എന്നീ ഖണ്ഡികകളാണ് ഉള്ളത്. ഇതിനു മുമ്പുള്ള 28-ആം ഖണ്ഡികയിൽ ലോഗൻ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്. Quote Logan “28. Beneath the protector guild or corporation came other corporate bodies, each with a greater or smaller share of self-government, but all having distinct functions to perform in the body politic. ……..” Unquote. ഇവിടെ ‘protector guild’ നായന്മാരുടെ നേതൃത്വത്തിലാണ് നിലനിന്നിരുന്നത്. ലോഗന്റെ മുകളിലെ വാചകത്തിൽ ഉള്ള ‘other corporate bodies’ ‘all having distinct functions to perform’ ആണ് ജാതിശ്രേണിയിൽ നായന്മാർക്ക് കീഴിലുള്ള വിവിധ ജാതികളായി പരിണമിച്ചത്. പ്രവർത്തിപരമായി സംഘടിച്ച ഈ ‘corporate bodies’ന്, ‘self-government’ ഉണ്ടായിരുന്നു എന്നും ലോഗൻ പറയുന്നു. കേരളത്തിലെ അവർണ്ണർ തൊട്ട് സവർണ്ണർ വരെയുള്ള വിവിധ ജാതികളുടെ ഈ സ്വയം-ഭരണം, കേരളത്തിൽ അടമത്വ വ്യവസ്ഥിതി ഉണ്ടായിരുന്നില്ല എന്നതിന് മറ്റൊരു തെളിവാണ്.
Quote Logan :-” 29. Functions thus acquired became birthrights, and the holders thereof were entitled for their services to certain portions of the produce of the lands within the limits of their birthrights. …..” Unquote. (മുകളിലുള്ള സ്ക്രീൻഷോട്ട് കാണുക). ജാതികൾക്ക് സ്വയം ഭരണത്തോടൊപ്പം ഭൂമിയിൽ നിന്ന് ലഭിയ്ക്കുന്ന വിഭവങ്ങളുടെ മേൽ ‘ജന്മാവകാശങ്ങളും’ ഉണ്ടായിരുന്നു. പുലയന്മാർക്കും മറ്റും ജീവനാംശത്തോടൊപ്പം ഈ ജന്മാവകാശങ്ങളും ലഭിച്ചിരുന്നു. ഈ സാമൂഹ്യ യാഥാർത്ഥ്യങ്ങളുടെ പശ്ചാത്തലത്തിൽ പുലയന്മാർ (ചെറുമർ) കേരളത്തിലെ അടിമകളായിരുന്നു എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്.
Malabar Land Tenures Appendices Content, Screen Shot No.1 – Appendices-ലെ, appendix I -ലെ ആദ്യത്തെ അദ്ധ്യായത്തിന്റെ (Chapter I) പേര് (തലക്കെട്ട്) ശ്രദ്ധിയ്ക്കുക. ആദ്യത്തെ അദ്ധ്യായത്തെ ‘The Reign of King Custom’ എന്നാണ് ലോഗൻ നാമകരണം ചെയ്തത്. പൗരാണിക കാലം തൊട്ടുള്ള കേരളത്തിന്റെ രാഷ്ട്രീയ സംഘാടനത്തെക്കുറിച്ച് മനസ്സിലാക്കാതെ ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചും അനുഭവക്രമങ്ങളെക്കുറിച്ചും മനസ്സിലാക്കുവാൻ സാദ്ധ്യമല്ലെന്ന് ലോഗൻ തുടക്കത്തിലെ പറയുന്നു. 22nd April 1804-ൽ Lord William Bentick തയ്യാറാക്കിയ ഔദ്യോഗിക രേഖ (Minute) ഉദ്ധരിച്ചുകൊണ്ടാണ് കേരളത്തിലെ ഭൂമിയുടെ ഉടമസ്ഥാവകാശത്തെയും അനുഭവക്രമങ്ങളെയും ലോഗൻ പരിചയപ്പെടുത്തുന്നത്. Lord Willam Bentick- ന്റെ Minutes-ലെ പ്രസക്തമായ ഭാഗം (കേരളത്തിനെ സംബന്ധിച്ചത്) താഴെയുള്ള സ്ക്രീൻഷോട്ടിൽ നല്കിയിട്ടുണ്ട്.
Lord Willam Bentick കേരള ഹിന്ദു-രാഷ്ട്രീയ വ്യവസ്ഥയെ പ്രകീർത്തിച്ചിരുന്നു.
Malabar Land Tenures Appendices Content, Screen Shot No. 2- കേരളത്തിലെ ജനങ്ങൾ സ്വാതന്ത്ര്യ ബോധം ഉള്ളവരാണ് എന്നാണ് Lord William Bentick തന്റെ ഔദ്യോഗിക കുറിപ്പിൽ (dated 22nd April 1804) രേഖപ്പെടുത്തിയത്. (മുകളിൽ നല്കിയ സ്ക്രീൻഷോട്ട് ശ്രദ്ധിയ്ക്കുക). മദ്രാസ് സർക്കാറിന്റെ (Madras Presidency) പക്കൽ ഉള്ള രേഖകളിൽ നിന്നും, കൂടാതെ ഹിന്ദുക്കളെ നല്ലവണ്ണം മനസ്സിലാക്കുവാൻ സഹായിക്കുന്ന വിവരങ്ങൾക്കുവേണ്ടിയുള്ള തന്റെ അന്വേഷണങ്ങളിൽ നിന്നുമാണ് (അന്വേഷണങ്ങളുടെ ഒടുവിലാണ്) ഈ നിർണ്ണയത്തിലേക്ക് താൻ എത്തിയതെന്ന് ബെൻ്ടിക്ക് മിനിട്ട്സിൽ പറയുന്നുണ്ട്. ( page 230 of Malabar Land Tenures Vol II, Appendices I to XXI). ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചും അനുഭവക്രമങ്ങളെക്കുറിച്ചും വിശദീകരിയ്ക്കുന്നതിനു മുമ്പായി, കേരളത്തിലെ ജനങ്ങളുടെ സ്വഭാവ സവിശേഷതകളെക്കുറിച്ച് Lord William Bentick-ന്റെ വാക്കുകളിലൂടെ ലോഗൻ വെളിപ്പെടുത്തി. കേരളത്തിലെ ജനങ്ങൾക്ക് മാനസികമായ അടിമത്വം ഇല്ലായിരുന്നു എന്ന് Lord William Bentick കമ്പനി സർക്കാറിന്റെ പക്കലുള്ള രേഖകളുടെ പഠനത്തിനും, തന്റേതായ അന്വേഷണങ്ങൾക്കു ശേഷവും രേഖപ്പെടുത്തി. കേരളത്തിലെ ജനങ്ങളോട് സദുദ്ദേശത്തോടെ നല്ല രീതിയിൽ ഇടപെട്ടാൽ അവർ തിരിച്ചും വിവേകപൂർവ്വകമായി പ്രതികരിയ്ക്കും, മറിച്ച് അടിച്ചമർത്താൻ ശ്രമിച്ചാൽ അവർ തീർത്തും അസഹിഷ്ണുക്കളായി ചെറുത്തു നില്ക്കും. നീതി ന്യായ വ്യവസ്ഥയോട് ബഹുമാനം പുലർത്തുന്നവരാണ് കേരളത്തിലെ ജനങ്ങൾ. കൂടാതെ കേരളത്തിലെ ജനങ്ങൾക്ക് തങ്ങളുടെ ആചാരങ്ങളോട് അങ്ങേയറ്റത്തെ മമതയാണ് ഉള്ളത്. കാർഷികവൃത്തി മാന്യമായ പ്രവർത്തി അഥവാ തൊഴിലായി അവർ കരുതുന്നു. ഭൂവുടമയുടെ അവകാശങ്ങൾ, ഭൂവുടമയും പാട്ടക്കാരനും (കുടിയാൻ) ഇടയിലുള്ള കാർഷിക ഉല്പന്നങ്ങളുടെ പങ്കുവയ്ക്കൽ, ഇവ വ്യക്തമായി നിർവചിയ്ക്കപ്പെട്ടതും, ബന്ധപ്പെട്ടവർ ഈ വ്യവസ്ഥകൾ പൗരാണിക കാലം തൊട്ട് മാറ്റമില്ലാതെ പാലിച്ചുപോരുന്നതുമാണ്. പൗരാണിക കാലം തൊട്ട് പിന്തുടരുന്നതിനാൽ ഈ വ്യവസ്ഥകളും ബന്ധങ്ങളും എല്ലാം ദൃഢികരിക്കപ്പെട്ടവയുമാണ്. മുഹമ്മദ്ദീയൻ അധിനിവേശങ്ങൾക്കു ശേഷം മുഹമ്മദ്ദീയൻ സർക്കാറിന്റെ ഭരണത്തിൻ കീഴിലും, അടുത്ത കാലത്തുണ്ടായ വിപ്ലവങ്ങളിലൂടെയും രാജ്യം വിവിധ മാറ്റങ്ങൾക്കവിധേയമാകുകയും, നാട്ടുനടപ്പുകൾക്ക് ക്ഷതം ഏൽക്കുകയും ചെയ്തെങ്കിലും, ഔന്നത്യം ഉള്ള ആ പഴയ സംസ്കാരത്തിന്റെ ശേഷിപ്പുകൾ ഇന്നും ദർശിയ്ക്കാനാവുന്നുണ്ട്. ഈ ശേഷിപ്പുകൾ ധാർമ്മികമായ ഭരണനിർവഹണത്തോടുള്ള ജനങ്ങളുടെ(ഹിന്ദുക്കളുടെ) അനുകൂലമായ മനോഭാവം വെളിവാക്കുന്നതാണ്. Lord Willam Bentick-ന്റെ മിനിട്ട്സിൽ ഉള്ള ഈ വിവരങ്ങൾ നല്കിയ ശേഷം, ലോഗൻ മൂന്നാമത്തെ ഖണ്ഡികയിൽ തന്റെ നിർണ്ണയങ്ങളെയും വെളിവാക്കുന്നു. (സ്ക്രീൻഷോട്ട് കാണുക). കേരളത്തിലെ ജനതയെക്കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട വസ്തുതാപരമായ സംഗതി, അവരുടെ ഉന്നതമായ സംസ്കാരമാണെന്ന് Lord William Bentick അസന്നിഗ്ദ്ധമായി പ്രസ്താവിച്ചിരുന്നു. മുഹമ്മദ്ദീയൻ അധിനിവേശങ്ങളെ തുടർന്ന് സംജാതമായ പ്രതികൂലമായ സാഹചര്യങ്ങളിലും ഈ സംസ്കാരത്തിന്റെ തെളിവുകൾ മാഞ്ഞുപോയിട്ടില്ലെന്നു ബെന്റിക്ക് എടുത്തുപറഞ്ഞിരുന്നു. ഇതിനോട് ലോഗൻ അനുകൂലിക്കുകയും, കേരളത്തിലെ ജനങ്ങളുടെ(ഹിന്ദുക്കളുടെ) മാനസിക സ്വാതന്ത്ര്യം അവരുടെ സുസ്ഥിരമായ രാഷ്ട്രീയ വ്യവസ്ഥയുടെ ഫലമാണെന്നും, ഇതാണ് അവരുടെ ഉന്നതമായ സംസ്കാരത്തിന്റെ അടിസ്ഥാനമെന്നും ലോഗൻ തീർച്ചപ്പെടുത്തുന്നു.Malabar Land Tenures Appendices Content, Screen Shot No. 3 – ഓരോ ജാതിയ്ക്കും വിശേഷാവകാശങ്ങൾ ഉണ്ടായിരുന്നു. ഈ വിശേഷാവകാശങ്ങൾ പരിധി ലംഘിച്ച് മറ്റ് ജാതികളുടെ അവകാശങ്ങൾ കവർന്നെടുക്കാതിരിയ്ക്കാൻ ഒപ്പം നിയന്ത്രണങ്ങളുമുണ്ടായിരുന്നു. വിദേശീയരായ ക്രിസ്ത്യൻ ബ്രിട്ടീഷുകാർക്ക് ജാതികൾ തമ്മിലുള്ള ഈ അലിഖിതമായ സാമൂഹ്യ ഉടമ്പടികൾ(നാട്ടുനടപ്പുകൾ) അതിരറ്റതായി തോന്നിയിരിയ്ക്കാം. പക്ഷെ ഇതെല്ലാം അനുസരിച്ച് അക്കാലത്ത് ഇവിടെ ജീവിച്ചിരുന്നവർക്ക് അപ്രകാരം തോന്നിയിരുന്നോ എന്നത് ചിന്തനീയമാണ്. ഇങ്ങിനെ ഓരോ ജാതികൾക്കും ഉള്ള അവകാശങ്ങളും(ആനുകൂല്യങ്ങളും), പരിധികളും നാട്ടുനടപ്പുകളായിത്തീർന്നു. മലയാളത്തിൽ “മര്യാദ”, “മാർഗ്ഗം”, “ആചാരം” എന്നീ ശബ്ദങ്ങൾ നിയമങ്ങളെയും നാട്ടുനടപ്പുകളെയും (ഇതും നിയമങ്ങൾ തന്നെ) സൂചിപ്പിക്കുന്നു. നാട്ടുനടപ്പുകളെ അവഗണിക്കാനോ ധിക്കരിക്കാനോ രാജാവിനോ ഭരണകർത്താക്കൾക്കോ സാദ്ധ്യമല്ലായിരുന്നു. തങ്ങളുടെ താല്പര്യങ്ങൾക്ക് അനുഗുണമായ വിശേഷാനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിയ്ക്കാൻ ഓരോ ജാതിയും വർഗ്ഗവും ജാഗ്രത പുലർത്തി. തങ്ങൾക്ക് ലഭിയ്ക്കാത്തതായുള്ള വിശേഷാനുകൂല്യങ്ങൾ ആർജ്ജിയ്ക്കുവാനും അവർ താല്പര്യം കാണിച്ചു. തങ്ങൾക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ പിൻവലിയ്ക്കുവാനോ, അത് നിർത്തലാക്കുവാനോ, ആരെങ്കിലും കവർന്നെടുക്കുവാനോ, അതിൽ വെള്ളം ചേർക്കുവാനോ ഉള്ള ശ്രമങ്ങളെ ഓരോ ജാതിയും ചെറുത്തിരുന്നു.
Malabar Land Tenures Appendices Content, Screen Shot No. 4 – നാട്ടുമര്യാദകൾ പ്രകാരം സംഘടിപ്പിയ്ക്കപ്പെട്ട, അഥവാ രൂപപ്പെടുത്തിയ ഈ രാഷ്ട്രീയ വ്യവസ്ഥ, സ്തുത്യർഹമാംവിധം കാലത്തെ അതിജീവിച്ചിരുന്നു. അങ്ങിങ്ങായി ചിതറിക്കിടക്കുന്ന മലയാളികളുടെ ചരിത്ര വിവരങ്ങളെ ശേഖരിയ്ക്കുമ്പോൾ, അവയിലൂടെ അത്ഭുതാവഹമായി തെളിയുന്നത് മലയാളികളുടെ നൈരന്തര്യമായ, ഈടുനില്ക്കുന്ന കുടുംബവ്യവസ്ഥയാണ്. Dr Burnell-ന്റെ കാലനിർണ്ണയം ശരിയെങ്കിൽ, രാഷ്ട്രീയമായ മാറ്റങ്ങൾ ഏതും ഇല്ലാതെ, ഭരണത്തുടർച്ചയോടെ, സമൂഹം അശാന്തമാകാത്തവിധം കേരളം ഭരിച്ചിരുന്ന, 1000 വർഷങ്ങൾക്കുമേൽ കാലപ്പഴക്കമുണ്ടായിരുന്ന രാജകുടുംബങ്ങളെ, 500 വർഷങ്ങൾക്ക് മുമ്പ് മലബാർ തീരത്ത് എത്തിയ പോർട്ടുഗീസുകാർക്ക് കാണാൻ സാധിച്ചു. വൈദേശികമായ അതിക്രമങ്ങളോ തന്മൂലം ഉണ്ടായ സ്വാധീനങ്ങളോ ഇല്ലായിരുന്നെങ്കിൽ തൽസ്ഥിതി തുടർന്നുപോയേനേം. (മുഹമ്മദ്ദീയ സ്വാധീനവും അധിനിവേശങ്ങളും സാമൂഹികമായ മാറ്റങ്ങൾ ഉണ്ടാക്കുകയും സമൂഹത്തിൽ അശാന്തിപരത്തുകയും ചെയ്തെന്ന് ലോഗൻ അടിക്കുറിപ്പും നല്കിയിട്ടുണ്ട് ( സ്ക്രീൻഷോട്ടിൽ വയലറ്റ് നിറത്തിൽ Highlight ചെയ്തിട്ടുള്ളത് ശ്രദ്ധിക്കുക). വ്യക്തിപ്രഭാവത്തിന് മുൻതൂക്കം നല്കി സ്വേച്ഛാപരമായി വ്യക്തിവികാസത്തിന് അവസരം നല്കിയിരുന്നെങ്കിൽ സാമൂഹ്യ സ്ഥിരതയും അതിലൂടെ കൈവരിയ്ക്കുന്ന സാമൂഹ്യ ശാന്തിയും സാദ്ധ്യമാകില്ലായിരുന്നു. മറിച്ച് സാമൂഹ്യ അസ്ഥിരതയും അശാന്തിയും ആയിരുന്നിരിയ്ക്കും വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഫലങ്ങൾ. വൈദേശിക അതിക്രമങ്ങൾക്കും അധിനിവേശങ്ങൾക്കും സ്വാധീനങ്ങൾക്കും മുമ്പുള്ള കേരളത്തിന്റെ രാഷ്ട്രീയമായ സ്ഥിരതയുടെയും അതിന്റെ അടിസ്ഥാനത്തിലുള്ള സാമൂഹികമായ ശാന്തിയുടെയും കാരണങ്ങളെ കുറിച്ച് സിദ്ധാന്തിയ്ക്കുവാൻ ഇവിടെയുള്ള നാട്ടുനടപ്പുകൾ അല്ലാതെ മറ്റൊന്നും മുമ്പോട്ടുവയ്ക്കാനില്ല.
ലോഗനു പറ്റിയ പിഴവ് !!???
ലോഗൻ ഹിന്ദു-കേരളത്തിന്റെ നാട്ടുനടപ്പുകളെ അകമഴിഞ്ഞ് പ്രശംസിച്ചെങ്കിലും, അദ്ദേഹത്തിന്റെ ക്രിസ്ത്യൻ മുൻവിധി റിപ്പോർട്ടിലെ ചില വിവരങ്ങളെ ബാധിച്ചതായി കാണം. ചില വിഭാഗങ്ങൾ(ജാതികൾ) ഒഴികെ, അതായത് അടിമകൾ ഒഴികെ, കേരളീയ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും സ്വയം-ഭരണ അവകാശങ്ങൾ ഉണ്ടായിരുന്നു എന്നാണ് ലോഗൻ എടുത്തുപറഞ്ഞിരിക്കുന്നത്. Quote Logan :- “All classes except perhaps slaves enjoyed similar self government ” Unquote. (താഴെ നല്കിയിരിയ്ക്കുന്ന സ്ക്രീൻഷോട്ടിൽ ചുവന്ന arrow കൊണ്ട് അടയാളപ്പെടുത്തിയ ചുവന്ന ദീർഘചതുരം ശ്രദ്ധിയ്ക്കുക). ക്രിസ്ത്യൻ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ലോഗന്റെ ഈ വാചകത്തിൽ slaves എന്ന് ഉദ്ദേശിച്ചിരിയ്ക്കുന്നത് കർഷകത്തൊഴിലാളികളെയാണ്. പ്രധാനമായും പുലയസമൂഹത്തെ !! (ഇന്നത്തെ ഹിന്ദു- ക്രിസ്ത്യൻ ചേരമർ!) കർഷകത്തൊഴിലാളികൾക്ക് അതായത് പ്രധാനമായും ചെറുമർക്ക്, സ്വയം-ഭരണ അവകാശം നിഷേധിയ്ക്കപ്പെട്ടിരുന്നു എന്നാണ് ലോഗന്റെ നിരീക്ഷണം. അദ്ദേഹത്തിന്റെ ഈ നിരീക്ഷണം യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതാണ്. ഈ നിരീക്ഷണം തീർത്തും തെറ്റാണെന്ന് മറ്റൊരു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും, കൂടാതെ കേരളത്തെ സംബന്ധിയ്ക്കുന്ന നരവംശശാസ്ത്രപരമായ ഒരു ഗ്രന്ഥത്തിൽ നിന്നും, വരുന്ന ലേഖനങ്ങളിൽ തെളിവ് സഹിതം വിശദീകരിയ്ക്കുന്നുണ്ട്.
Malabar Land Tenures Appendices Content, Screen Shot No. 5 – ലോഗന്റെ റിപ്പോർട്ടിന്റെ Appendices-ൽ ഉള്ള ഈ പത്താം ഖണ്ഡികയുടെ അവസാനം അദ്ദേഹത്തിന് സംഭവിച്ച പിഴവ് മനസ്സിലാക്കാം. സ്വയം-ഭരണ അവകാശം ഹിന്ദുക്കളിലെ ഉയർന്ന വർഗ്ഗത്തിനു മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. നാടോടികൾ ഉൾപ്പടെയുള്ള എല്ലാ ഹിന്ദു ജാതികൾക്കും, മറ്റ് മതസ്ഥരിലെ വിവിധ വിഭാഗങ്ങൾക്കും സ്വയം-ഭരണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്നതാണ് വാസ്തവം. മുകളിൽ നല്കിയിരിയ്ക്കുന്ന സ്ക്രീൻഷോട്ടിൽ ഉള്ള 10-ആം ഖണ്ഡികയിൽ, ഹിന്ദുക്കളിലെ എല്ലാ ഉയർന്ന വർഗ്ഗങ്ങൾക്കും, മറ്റ് മത-വിഭാഗങ്ങൾക്കും സ്വയം-ഭരണ അവകാശങ്ങൾ ഉണ്ടായിരുന്നു എന്നാണ് ലോഗൻ അവതരിപ്പിച്ച് തുടങ്ങിയത്. സിറിയൻ-ജൂത ചെമ്പ് തകിടുകൾ പ്രകാരം ക്രിസ്ത്യാനികൾക്കും ജൂതന്മാർക്കും, 1579-ൽ രചിയ്ക്കപ്പെട്ട തൂഫത്ത്-ഉൾ-മുജാഹിദിൻ എന്ന പുസ്തകത്തിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം മുഹമ്മദ്ദീയർക്കും സ്വയം-ഭരണം ഉണ്ടായിരുന്നു എന്നാണ് ലോഗൻ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നേയ്ക്കു വരെ മുക്കുവ ജാതിയുടെ ആഭ്യന്തര കാര്യങ്ങൾ അവരുടെ കാരണവന്മാർ (മുതിർന്നവർ) യോഗം കൂടിയാണ് തീരുമാനിച്ചിരുന്നതെന്ന് ലോഗൻ രേഖപ്പെടുത്തിയിട്ടുണ്ട്. വൻകരയിലെ പൗരാണികമായ നാട്ടുനടപ്പുകൾ ലക്ഷ്വദ്വീപിൽ ഇന്നും പരിപാലിയ്ക്കപ്പെടുന്നുണ്ട്. അവിടേയ്ക്ക് കുടിയേറിയ മാപ്പിളമാരുടെ ആഭ്യന്തര കാര്യങ്ങൾ നിയന്ത്രിയ്ക്കുന്നത് കാരണവന്മാർ യോഗം ചേർന്നാണ്. കാർഷിക അടിമകളെയും, നീചജാതികളെയും ഒഴിച്ചു നിർത്തിയാൽ കേരളത്തിലെ മറ്റെല്ലാ ജാതികൾക്കും സ്വയം-ഭരണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്നാണ് ലോഗൻ രേഖപ്പെടുത്തിയത്. ഇവിടെയാണ് ലോഗന് ഗുരുതമായ പിഴവ് സംഭവിച്ചിരിയ്ക്കുന്നത്. അടിമകൾ ഒഴികെ കേരളത്തിലെ മറ്റെല്ലാ വിഭാഗങ്ങളും സ്വയം-ഭരണം ആസ്വദിച്ചിരുന്നു എന്നാണ് ലോഗൻ എടുത്ത് പറഞ്ഞിട്ടുള്ളത്. (ഖണ്ഡികയുടെ സ്ക്രീൻഷോട്ടിലെ ചുവന്ന ദീർഘചതുരം ശ്രദ്ധിക്കുക). ലോഗന്റെ ഈ പ്രസ്താവന വാസ്തവ വിരുദ്ധമാണ്. കാർഷിക അടിമൾക്കും, എന്തിന് നീചജാതികളൽ നീചരായ ഉള്ളാടന്മാർക്കു പോലും സ്വയം ഭരണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്ന് ആധികാരികമായ മറ്റ് രേഖകളിൽ നിന്നും വ്യക്തമാണ്. അവയെക്കുറിച്ച് അടുത്ത ഭാഗങ്ങളിൽ തെളിവ് സഹിതം നല്കുന്നതാണ്.
ജാതികളുടെ സ്വയംഭരണ-അവകാശങ്ങളെ സംബന്ധിയ്ക്കുന്ന മുകളിൽ നല്കിയിരിക്കുന്ന ഖണ്ഡികയിൽ ലോഗൻ വീണ്ടും ഇപ്രകാരം ഊന്നിപ്പറഞ്ഞിരിയ്ക്കുന്നു. Quote Logan :- “So far as I know the only class who did not have this privilege (ie. self-government) were the agrestic slaves and other outcastes.” Unquote. (ഈ വാചകങ്ങൾ അടങ്ങിയ ഖണ്ഡികയുടെ(page 4, Appendix) സ്ക്രീൻഷോട്ട് മുകളിൽ നല്കിയിട്ടുണ്ട്. വയലറ്റ് (violet) നിറത്തിൽ highlight ചെയ്ത വാചകം ശ്രദ്ധിക്കുക). ഈ വാചകത്തിൽ slaves-ന് agrestic എന്ന വിശേഷണം ലോഗൻ നല്കിയിരിയ്ക്കുന്നതായും കാണാം. അതായത് കാർഷികത്തൊഴിലാളികൾക്കും, അവർ ഏത് ജാതിയിൽപ്പെട്ടവരുമാകട്ടെ, കൂടാതെ കേരളത്തിലെ ‘നാട്ടുനീചന്മാർ’ എന്ന് ഗണിക്കപ്പെടുന്നവരായ പറയർ, പുലയർ, നായാടികൾ, ഉള്ളാടർ, അതായത് ലോഗന്റെ outcastes-കൾക്കും സ്വയം-ഭരണ അവകാശം ഇല്ലെന്നാണ് ലോഗൻ പറഞ്ഞിരിയ്ക്കുന്നത്. ഈ ജാതികൾക്ക് സ്വയം ഭരണ അവകാശം ഇല്ലെന്ന തെറ്റിദ്ധാരണയാകാം ലോഗൻ അവരെ അടിമകളാക്കി ഗണിയ്ക്കുവാനുള്ള കാരണം. കേരളത്തിലെ നാട്ടുനീചന്മാരായി ഗണിയ്ക്കപ്പെട്ടിരുന്നവർക്ക് സ്വയം-ഭരണ അവകാശം ഇല്ലായിരുന്നു എന്നത് ലോഗന്റെ തെറ്റിദ്ധാരണയായിരുന്നു എന്ന് ലഭ്യമായ മറ്റ് ചരിത്ര രേഖകളിൽ കൂടിയും മനസ്സിലാക്കാം. ലോഗന്റെ തെറ്റിദ്ധാരണ അദ്ദേഹത്തിന്റെ ക്രിസ്ത്യൻ മുൻവിധിയിൽ നിന്നോ, തന്റെ മതഗ്രന്ഥമായ ബൈബിളിൽ അടിമത്വ വ്യവസ്ഥിതിയെ ന്യായീകരിച്ചിരുന്നു എന്ന അപകർഷതയിൽ നിന്നോ, സ്വമതക്കാരായ ക്രിസ്ത്യാനികൾ കമ്പനിയ്ക്കായി കേരളത്തിൽ ക്രൂരമായ അടിമക്കച്ചവടത്തിൽ ഏർപ്പെട്ടിരുന്നു എന്ന അറിവിൽ നിന്നുള്ള കുറ്റബോധത്തിൽ നിന്നോ-ഇതിൽ ഏതിൽ നിന്നെങ്കിലും ഉടലെടുത്തതാകാം. ഭാരതത്തിലും അതിന്റെ ഭാഗമായ കേരളത്തിലും പുരാതന കാലം മുതൽ അടിമത്വ വ്യവസ്ഥിതി ഉണ്ടായിരുന്നു എന്ന് സ്വയം വിശ്വസിപ്പിച്ച്, അതിന് സവർണ്ണഹിന്ദുക്കളെ പഴിചാരി തന്റെ ക്രിസ്ത്യൻ മനഃസാക്ഷിയെ കുറ്റവിമുക്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ലോഗന്റെ കേരളത്തിലെ അടിമത്വ വ്യവസ്ഥിതി നിരീക്ഷണത്തെ കാണാം. അടിമത്വ വ്യവസ്ഥിതിയെ വിശുദ്ധഗ്രന്ഥം എന്ന് പ്രകീർത്തിയ്ക്കപ്പെടുന്ന ബൈബിളിൽ അപലപിയ്ക്കാത്തതും, വെള്ളക്കാർ അടിമത്വ വ്യവസ്ഥിതിയെ ന്യായീകരിയ്ക്കാൻ ബൈബിൾ ഉപയോഗിച്ചതും ലോഗനെ അലട്ടിയിട്ടുണ്ടാവാം. എന്തായാലും നീചജാതികൾക്ക് സ്വയം-ഭരണ അവകാശങ്ങൾ ഇല്ലായിരുന്നു എന്നും, അവർ അടിമകളാണ് എന്നും ലോഗൻ ധരിച്ചത്, തീർത്തും ഒരു തെറ്റിദ്ധാരണയായിരുന്നു എന്ന് വരും ഭാഗങ്ങളിൽ തെളിവുകൾ സഹിതം വിവരിയ്ക്കുന്നതാണ്……..
നാട്ടുനീചന്മാർ
ജാതി നിർണ്ണയം എന്നൊരു കൃതിയെക്കുറിച്ച് The Cochin Tribes and Castes(Vol 1, page 50) എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. (ഇതിന്റെ സ്ക്രീൻഷോട്ട് താഴെ നല്കുന്നു). ഇതിലാണ് നാട്ടു നീചന്മാരെക്കുറിച്ച് പരാമർശിച്ചിട്ടുള്ളത്. ഒരു പക്ഷെ ഈ കൃതിയെ ഖണ്ഡിയ്ക്കുവാനാകാം ശ്രീ നാരായണ ഗുരു ജാതിനിർണ്ണയം, ജാതിലക്ഷണം എന്നീ ഹ്രസ്വ കവിതകൾ രചിച്ചത്.
1909-ൽ പ്രസിദ്ധീകരിച്ച The Cochin Tribes and Castes Vol I -ൽ നാട്ടുനീചന്മാരെക്കുറിച്ചുള്ള പരാമർശം കാണം. അതിന്റെ സ്ക്രീൻഷോട്ടാണ് മുകളിൽ നല്കിയിരിക്കുന്നത്. പറയർ, പുലയർ, നായാടികൾ, ഉള്ളാടർ : ഇവരെയാണ് കേരളത്തിന്റെ സമതലങ്ങളിലെ ചണ്ഡാളന്മാരായിട്ട് അഥവാ നാട്ടുനീചന്മാരായിട്ട് ഗണിക്കപ്പെട്ടിരുന്നത്. നാട്ടുനീചന്മാരിൽവച്ച് ഏറ്റവും കീഴെയുള്ളവർ ഉള്ളാടന്മാരാണ് എന്നാണ് The Cochin Tribes and Castes Vol I ഗ്രന്ഥത്തിൽ നിന്നും എടുത്തിട്ടുള്ള മുകളിൽ നല്കിയിരിക്കുന്ന സ്ക്രീൻഷോട്ടിൽ നിന്നും വ്യക്തമാകുന്നത്. ‘ജാതിനിർണ്ണം’ എന്ന ഗ്രന്ഥത്തിൽ നിന്നാണ് ഈ വിവരങ്ങൾ ശേഖരിച്ചത് എന്നും ഖണ്ഡികയിൽ വ്യക്തമാക്കിയിട്ടുണ്ട്.
മുസ്ലീം-ക്രിസ്ത്യൻ അധിനിവേശങ്ങൾ ഭാരതത്തിൽ വ്യാപകമായി സ്വാധീനം ചെലുത്തുന്നതുവരെ, നാട്ടുനടപ്പുകൾ, ഹിന്ദുസംസ്കാരത്തിനും അതിന്റെ ഭാഗമായ സവർണ്ണർ തൊട്ട് അവർണ്ണർ വരെ ഉള്ള എല്ലാ ജാതിവിഭാഗങ്ങൾക്കും, സമാധാനവും സരംക്ഷണവും ഉറപ്പാക്കിയിരുന്നു എന്നാണ് ലോഗന്റെ റിപ്പോർട്ടിൽ നിന്നും തെളിയുന്നത്. മുകളിൽ നല്കിയിരിക്കുന്ന വില്യം ലോഗൻ റിപ്പോർട്ട്- സ്ക്രീൻഷോട്ടിൽ (Malabar Land Tenures Report Content, Screen Shot No.1. -ൽ പച്ച arrow കൊണ്ട് അടയാളപ്പെടുത്തി, ചുവന്ന ദീർഘചതുരത്താൽ ഹൈലൈറ്റ് ചെയ്ത വാചകം ശ്രദ്ധിക്കുക) ലോഗൻ ഊന്നിപ്പറഞ്ഞത് പ്രത്യേകം ശ്രദ്ധിയ്ക്കുക. “Under a caste system custom was the law of the land, which attained a high degree of civilisation”. സാംസ്കാരികമായി ജാതീയമായ കേരള സമൂഹം വളരെ ഉയർന്ന നിലവാരം പുലർത്തിയിരുന്നു എന്നാണ് ലോഗൻ എടുത്തുപറയുന്നത്. ഒരു രാജ്യം സാംസ്കാരികമായി ഉന്നതിയിലെത്തണമെങ്കിൽ അവിടുത്തെ നീതി-ന്യായ വ്യവസ്ഥ കാര്യക്ഷമവും, ജനങ്ങൾക്ക് അതിന്റെ മതിപ്പിൽ വിശ്വാസവും, അതിലൂടെയുള്ള നീതി ലഭ്യതയെക്കുറിച്ച് ബോദ്ധ്യവും, സമൂഹത്തിൽ ഇതേ നീതി-ന്യായ വ്യവസ്ഥ ഉറപ്പു നല്കുന്ന സാമൂഹ്യ ക്രമ-സമാധാനവും ഉണ്ടായിരിക്കണം. മുഹമ്മദ്ദീയ-ക്രിസ്ത്യൻ സ്വാധീനങ്ങൾക്കും അധിനിവേശങ്ങൾക്കും മുമ്പ്, കേരളത്തിൽ ഇതെല്ലാം നിലനിന്നിരുന്നു എന്നാണ് ലോഗന്റെ പഠനം തെളിയിക്കുന്നത്.
നവ ഉദ്ധാനം (നവോത്ഥാനം), പുരോഗമനം, പുരോഗതി എന്നീ ശബ്ദങ്ങൾ, പരിമിതികൾ ഉള്ള ഭൗതികമായ പുരോഗതിയിൽ മാത്രം ഒതുങ്ങി നില്ക്കുന്നു എന്ന് നാം ഓർക്കാറില്ല. മുസ്ലീം-ക്രിസ്ത്യൻ അധിനവേശങ്ങളെത്തുടർന്നുള്ള കേരള നവോത്ഥാനം നാട്ടുനടപ്പുകളേയും ധനാത്മകമായ മൂല്യങ്ങളെയും ഉടച്ചുനശിപ്പിച്ചു എന്ന യാഥാർത്ഥ്യം ഉറക്കെ വിളിച്ചുപറയുന്നത് ഇന്ന് politically correct അല്ല. നാട്ടുനടപ്പുകൾ പ്രാകൃതമാണെന്നോ പിന്നാക്കമാണെന്നോ ഇന്നത്തെ തലമുറ വാദിച്ചേക്കാം. പക്ഷെ നാട്ടുനടപ്പുകൾ അടിസ്ഥാനപ്പെടുത്തിയുള്ള നീതി ലഭ്യത ഇന്നത്തെ നിയമവ്യവസ്ഥയെക്കാൾ കാര്യക്ഷമവും ധനാത്മകവും ആയിരുന്നു എന്ന് ചിന്തിയ്ക്കാൻ പ്രേരിപ്പിയ്ക്കുന്ന പരിസ്ഥിതികളിലൂടെയാണ് നാം കടന്നുപോകുന്നത്. ആധുനിക നീതി ന്യായ വ്യവസ്ഥയുടെ ന്യൂനതകളെയും പരിമിതികളെയും പരാജയങ്ങളെയും തുറന്നുകാട്ടുന്ന ചില വാർത്തകൾ ഇതിനോടൊപ്പം താഴെ നല്കുന്നു. വർത്തമാനകാലത്തിലെ ആധുനിക ഇന്ത്യയുടെ നിയമനിർമ്മാണം തന്നെ ഒരു ചോദ്യചിഹ്നമാണ്. നിയമനിർമ്മാണ സഭയിലെ (legislative assembly) ജനങ്ങളുടെ പ്രതിനിധികൾക്ക് നിയമം നിർമ്മിയ്ക്കാൻ എന്തെല്ലാം യോഗ്യതകളാണ് വേണ്ടത് എന്ന് നമ്മൾ ചിന്തിയ്ക്കുവാൻ വിട്ടുപോയിരിയ്ക്കുന്നു. നിയമനിർമ്മാതാക്കൾ ഉത്തമപുരുഷനായ ശ്രീരാമനെപ്പോലെ ഗുണവാനും വീര്യവാനും ആയിരിയ്ക്കേണം. അല്ലെങ്കിൽ ജനം, മുൻ ചീഫ് ജസ്റ്റീസ് ശ്രീ N V Ramana, താഴെ വ്യക്തമാക്കിയിരിക്കുന്നതുപോലെ നീതി ലഭിയ്ക്കാതെ ദുരിതക്കയത്തിൽ പെടും.
The Hindu-വിൽ 16 August 2021-ൽ വന്ന വാർത്ത. ചീഫ് ജസ്റ്റീസ് പദവിയിൽ ഇരുന്നപ്പോൾ Shri N V Ramana വ്യക്തമാക്കിയതാണ് നിയമനിർമ്മാണ സഭകളുടെയും അവയിൽ നിർമ്മിയ്ക്കുന്ന നിയമങ്ങളുടെയും പരിതാപകരമായ അവസ്ഥ. ഈ സ്ഥിതിയിലേയ്ക്ക് രാജ്യം ചെന്നുപെട്ടതിന് അനേകം കാരണങ്ങളുണ്ട്. ഭൗതികവും സാങ്കേതികവുമായ കാരണങ്ങളെക്കാൾ അന്ധമായ പാശ്ചാത്യ അനുകരണവും മൂല്യശോഷണവും ആണ് ഈ ദുഃസ്ഥിതിയ്ക്ക് മുഖ്യ കാരണങ്ങൾ. Justice Delayed is Justice Denied. 24 Nov 2022-ൽ മലയാള മനോരമ ദിനപത്രത്തിൽ വന്ന വാർത്ത. ആധുനിക നീതിന്യായ വ്യവസ്ഥയെ നീതിയ്ക്കായി സമീപിയ്ക്കുന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഒരു ഭാഗ്യപരീക്ഷണമായി തീർന്നിരിയ്ക്കുന്നു. 21 August 2022-ൽ The Hindu-വിൽ വന്ന വാർത്ത. കേസുകൾ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നതിൽ ആശങ്ക പങ്കുവയ്ക്കന്ന CJI N V Ramana. കേസുകൾ അനിശ്ചിതമായി നീണ്ടുപോകുന്നത് ജനങ്ങൾക്ക് നീതി നിഷേധിയ്ക്കുന്നതിന് തുല്യമാണ്. ഇതിനാൽ ജനങ്ങൾക്ക് നീതി-ന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടമാകും. നീതിന്യായവകുപ്പിനോടുള്ള ബഹുമാനം ജനങ്ങൾക്ക് ഇല്ലാതാകും. ഇതിലൂടെ ജനാധിപത്യം അപകടത്തിലാകും.The Hindu-വിൽ 22 August 2022-ൽ വന്ന വാർത്ത. കോടതികളിൽ അരങ്ങേറിക്കൊണ്ടിരിയ്ക്കുന്ന നിയമപോരാട്ടങ്ങൾ പാവപ്പെട്ടവരുടെ ചോര ഊറ്റിക്കുടിക്കുന്ന വ്യവസ്ഥയാണെന്ന് പറയുവാൻ ചീഫ് ജസ്റ്റീസ് ആയി ഉദ്യോഗക്കയറ്റം പ്രതീക്ഷിച്ചിരുന്ന ശ്രീ യു യു ലളിത്, ആർജ്ജവം കാട്ടി. ധനസ്ഥിതിയില്ലാത്തവർ നീതിയ്ക്കായി കോടതികളെ സമീപിച്ചാൽ അവരുടെ ചോരകൂടി വറ്റി സമ്പൂർണ്ണ നാശത്തിലേയ്ക്ക് പതിക്കും എന്നാണ് സുപ്രീം കോടതി ജഡ്ജിയായിരുന്ന ശ്രീ യു യു ലളിത് മുന്നറിയിപ്പ് നല്കിയത്. ഇദ്ദേഹം ഇപ്പറഞ്ഞതിനു ശേഷം ഭാരതത്തിന്റെ ചീഫ് ജസ്റ്റീസ് ആയി. ആധുനിക ഇന്ത്യയുടെ നീതിന്യായവ്യവസ്ഥ(system) തന്നെയാണ് നീതിന്യായവകുപ്പിന്റെ(judiciary-യുടെ) പ്രശ്നം എന്ന് സുപ്രീം കോടതി മുഖ്യ ന്യായാധിപൻ Shri D Y Chandrachud പ്രസ്താവിച്ചു. 30 Nov 2022-ൽ The Hindu-വിൽ വന്ന വാർത്ത. സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിൽ ഉള്ള ജഡ്ജിമാരുടെ ഒഴിവുകൾ നികത്താനാകുന്നില്ല. ഈ പദവി വഹിയ്ക്കാൻ കഴിവുള്ള (യോഗ്യതയുള്ള) നല്ല വക്കീലന്മാർ ഇല്ലാത്തതിനാലാണ് ഒഴിവുകൾ നികത്തുവാൻ കാലതാമസം നേരിടുന്നത്. കോടതികളുടെ എണ്ണം ഇരട്ടിപ്പിച്ച് അവയിൽ ജഡ്ജിമാരെ നിയമിച്ചാലും കേസുകളുടെ കാലതാമസം ഒഴിവാക്കാനാവില്ലെന്ന് ഇന്ത്യയുടെ Chief Justice പറയുന്നു. ഈ വിഷയത്തിൽ ആകെപ്പാടെ നിരാശാജനകമായ അവസ്ഥയാണ് സാധാരണക്കാരെ സംബന്ധിച്ച് ഉള്ളത്. തങ്ങൾക്ക് ഏതെങ്കിലും വിധത്തിൽ നീതി നിഷേധിയ്ക്കപ്പെട്ടാൽ, ആരെങ്കിലും തങ്ങളെ അക്രമിക്കുകയോ, തങ്ങളോട് ന്യായവിരുദ്ധമായി പെരുമാറുകയോ ചെയ്താൽ, നീതി ലഭിയ്ക്കുന്നതിനായി പോലീസിനെയും കോടതികളെയും ആശ്രയിയ്ക്കുവാൻ സന്ദേഹപ്പെടുന്ന അവസ്ഥയാണ് ഇന്നുള്ളത്. 30 November 2022-ൽ The Hindu-വിൽ വന്ന വാർത്ത. അഴിമതിക്കേസുകൾ വിചാരണ ചെയ്ത് തീർപ്പ് കല്പിയ്ക്കാൻ കാല താമസം നേരിട്ടാൽ, അഴിമതികൾ തടുക്കുവാനാകുമോ എന്ന് മദ്രാസ് ഹൈക്കോടതി ചോദിയ്ക്കുന്നു. 39 വർഷങ്ങളായി വിചാരണ തീർക്കാത്ത അഴിമതി കേസുകൾ ഉണ്ടെന്ന് Directorate of Vigilance and Anti Corruption (DAVC) ഹൈക്കോടതിയിൽ പരാതി നല്കി. അതിനെത്തുടർന്നാണ് മദ്രാസ് ഹൈക്കോടതി ജഡ്ജി തന്റെ ആശങ്ക പങ്കുവച്ചത്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ പരിതാപകരമായ അവസ്ഥയാണ് ഈ വാർത്താക്കുറിപ്പുകളിലൂടെയെല്ലാം പ്രതിഫലിക്കുന്നത്.നീതിന്യായവ്യവസ്ഥ അഭിമൂഖരിയ്ക്കുന്ന മറ്റൊരു പ്രശ്നം ഭാഷയുടേതാണ്. നീതിന്യായ വ്യവസ്ഥയുടെ ഭാഗമായ ആംഗലേയത്തിനു പകരം പ്രാദേശിക ഭാഷയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. നിയമങ്ങൾ പ്രാദേശിക ഭാഷയിൽ വ്യക്തമായി എഴുതപ്പെട്ടാൽ അത് പാവപ്പെട്ടവനും മനസ്സിലാക്കുവാൻ സാധിക്കും. ഇംഗ്ലീഷിലുള്ള നിയമസംഹിതകൾ മനസ്സിലാക്കുവാൻ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഇല്ലാത്തത് ഒരു തടസ്സമാണ്. ഇത് പരിഹിയ്ക്കപ്പെടേണ്ടതുണ്ട്. പരിഹാരമായി പ്രാദേശിക ഭാഷയിൽ നിയമങ്ങൾ എഴുതുകയും, കോടതികൾ ഈ ഭാഷാ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയും വേണം. മറ്റൊരു പ്രധാനപ്പെട്ട കാര്യവും പ്രധാനമന്ത്രി ഇക്കൂട്ടത്തിൽ പറഞ്ഞു. ഗ്രാമങ്ങളിൽ വ്യവഹാരങ്ങൾ (തർക്കങ്ങൾ) പരിഹരിയ്ക്കാൻ കോടതികളെ ആശ്രയിക്കാതെ പണ്ടുണ്ടായിരുന്നതുപോലെ ഇതരമാർഗ്ഗങ്ങൾ സ്വീകരിയ്ക്കുന്നുണ്ടെന്നും, ഈ മാർഗ്ഗങ്ങൾ സംസ്ഥാനങ്ങൾക്കും അനുവർത്തിയ്ക്കാമെന്നും പ്രധാനമന്ത്രി മോഡി അഭിപ്രായപ്പെട്ടു. 16 October 2022-ൽ The Hindu-വിൽ വന്ന വാർത്തയാണ് മുകളിൽ നല്കിയിരിക്കുന്നത്.
നീതിന്യായ വ്യവസ്ഥയുടെ ഭാഗമാണ് അന്വേഷണ ഏജൻസികളായ പോലീസും, സിബിഐയും മറ്റും. ഇവയൊന്നും കുറ്റമറ്റ രീതിയിലോ കാര്യക്ഷമമായോ അല്ല പ്രവർത്തിയ്ക്കുന്നത് എന്ന് മലയാള മനോരമ ദിനപത്രത്തിൽ 01 December 2022-ൽ വന്ന ഈ വാർത്തിയിൽ നിന്നും മനസ്സിലാക്കാം. ഇവിടെ ഈ കേസിൽ ഹൈക്കോടതി സിബിഐ-യെ നിശിതമായി വിമർശിച്ചിരിയ്ക്കുന്നു.
11 August 2022-ൽ മലയാള മനോരമ ദിനപ്പത്രത്തിൽ വന്ന വാർത്ത. കേരള പോലീസിന്റെയും സിബിഐ-യുടെയും കുറ്റപത്രങ്ങൾ പാലക്കാട് പോക് സോ കോടതി അപ്പാടെ തള്ളിക്കളഞ്ഞു. പരിഹാരങ്ങൾ ഒന്നും ഫലിയ്ക്കാത്തവിധം നീതിന്യായ വ്യവസ്ഥ അപ്പാടെ കുത്തഴിഞ്ഞു കിടക്കുകയാണ് എന്ന് ഈ വാർത്തകളിൽ നിന്നെല്ലാം ബോദ്ധ്യമാകും. ബ്രിട്ടീഷ് നീതി ന്യായ വ്യവസ്ഥ വിവേചനബുദ്ധി മാറ്റി വച്ച് അപ്പാടെ സ്വീകരിച്ചതിന്റെ ഭവിഷ്യത്താണ് ഇന്ന് ഇന്ത്യക്കാർ അനുഭവിയ്ക്കുന്നത്.
14 September 2022-ൽ വന്ന വാർത്ത. 11 August 2022-ൽ ഇതേ വിഷയത്തെ സംബന്ധിച്ചു വന്ന വാർത്തയുടെ ആവർത്തനം മാത്രമാണ് ഇത്. മരിച്ച പതിമൂന്നും ഒൻപതും വയസ്സുള്ള കുട്ടികൾ ദളിത് വിഭാഗത്തിൽ പെട്ടവരാണ്. പ്രതികളെന്ന് സംശയിക്കപ്പെടുന്നവർ ഇവരുടെ ബന്ധുക്കളും. അതായത് മുഖ്യ പ്രതികളും ദളിതരാണ്.
2019, October 27-ന്, The Hindu-വിൽ വന്ന വാർത്ത. തെളിവുകളുടെ അഭാവത്തിൽ പോക് സോ കോടതി വാളയാർ കേസിലെ പ്രതികളെ വെറുതെവിട്ടു.
2019, Nov 16-ന്, മാതൃഭൂമി ദിനപ്പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ വന്നത്. മരിച്ച പെൺകുട്ടികൾ ദളിത് വിഭാഗത്തിൽ പെട്ടവരാണ്. പ്രതികളിൽ ചിലർ അടുത്ത ബന്ധുക്കളും, മറ്റുള്ളവർ അയൽവാസികളുമാണ്. അതായത് പ്രതികളിലും ദളിതർ ഉണ്ട്. അതിനാൽ SC/ST Atrocities പ്രകാരം കേസെടുത്തില്ല. പ്രതികളിൽ ചിലർക്ക് സിപിഎം ബന്ധങ്ങളുമുണ്ട്. Quote അഡ്വ ആശ ഉണ്ണിത്താൻ :- “പ്രതികളെല്ലാവരും ദളിതരല്ലെന്നും കുട്ടികൾ രണ്ടു പേരും ദളിതരാണ് എന്നതും ഈ കേസ്സിൽ പട്ടിക-ജാതി വർഗ്ഗക്കാരെ അതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന നിയമം ഉപയോഗിക്കാനുള്ള ശക്തമായ കാരണമാണ്. എന്നാൽ ചില പ്രതികൾ ദളിതരായതിനാൽ മറ്റ് പ്രതികൾക്ക് SC/ST ആക്ടിൽ നിന്ന് രക്ഷപെടാനുള്ള അവസരമൊരുക്കിയതും സംശയാസ്പദമാണ്.” Unquote. ഈ ലേഖനത്തിൽ അഡ്വ. ആശയും എന്തൊക്കെയോ മറച്ചു വച്ചിട്ടുണ്ടെന്ന് വിചാരിക്കുന്നതിൽ തെറ്റില്ല. ഈ ലേഖനത്തിന്റെ രണ്ടാം ഖണ്ഡിക ശ്രദ്ധിക്കുക Quote : “വാളയാർ പോലീസ് സ്റ്റേഷനിൽ ഇരുപത്തേഴോളം പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു പ്രദേശത്ത് കുട്ടികൾ നിരന്തരമായി ലൈംഗികമായി പീഢിപ്പിക്കപ്പെടുന്നുണ്ടെന്ന് അറിയുന്നവരാണ് വാളയാറിലെ പോലീസുദ്യോഗസ്ഥരും, ജനപ്രതിനിധികളും, സാമൂഹിക പ്രവർത്തകരും, അങ്കണവാടി ജീവനക്കാരും, സാമൂഹികക്ഷേമവകുപ്പിലെ ഉദ്യോഗസ്ഥരും, ശിശുക്ഷേമസമിതി അംഗങ്ങളും ചൈൽഡ് ലൈനും മറ്റും.” Unquote ഒരു പ്രദേശത്ത് കുട്ടികൾ നിരന്തരമായി ലൈംഗികമായി പീഢിപ്പിയ്ക്കപ്പെടുവാൻ എന്താണ് കാരണം !!?? ഏത് ജാതി വിഭാഗത്തിൽ പെട്ടവരാണ് ഈ കുട്ടികൾ !!?? ഏത് ജാതി-മത വിഭാഗത്തിൽ പെട്ടവരാണ് പ്രതികൾ !!?? ഈ വിവരങ്ങൾ വെളിച്ചത്തു വരാത്തത് എന്തേ !!??
വാളയാർ കേസ് : cpm പ്രതിക്കൂട്ടിൽ, പാർട്ടിയുടെ കൈകളും അപ്പാടെ രക്തപങ്കിലമാണ്.
വാളയാർ കേസ് : cpm പങ്ക്
വാളയാർ കേസ് : അഡ്വ ജയശങ്കർ.
…. തുടരും
Readers may give their feedback / comments in the comment-box below
ക്രിസ്ത്യൻ മിഷനറിമാരും, മുഹമ്മദ്ദീയ പണ്ഡിതന്മാരും ഹിന്ദു സമ്പ്രദായങ്ങളെയും, ആചാരങ്ങളെയും, സ്ഥാപനങ്ങളെയും പരമാവധി അപകീർത്തിപ്പെടുത്തി വികലമാക്കി ചിത്രീകരിയ്ക്കുവാൻ ശ്രമിച്ചിട്ടുണ്ട്. ഹിന്ദു മത വിദ്വേഷവും, മത പരിവർത്തന ലക്ഷ്യങ്ങളും കൂടിച്ചേർന്ന്, ഹിന്ദുക്കൾ പാരമ്പര്യമായി വസിയ്ക്കുന്ന ഇടങ്ങളിൽ കടന്നു ചെന്ന് ഹിന്ദുക്കളുടെ ചിന്തകളെയും വിശ്വാസങ്ങളെയും മതത്തെയും അവർ നിന്ദിച്ചു പോരുന്നു. ഈ പ്രവർത്തികളിൽ ഉള്ള അധാർമ്മികത ഇന്നും അവർക്ക് ബോദ്ധ്യമായിട്ടില്ല. പുരാതന ഗ്രീക്കുകാരോ, ഈജിപ്തുകാരോ, റോമാക്കാരോ, ചൈനക്കാരോ വസിച്ചിരുന്ന ഇടങ്ങളിൽച്ചെന്ന് അവരുടെ മതവും വിശ്വാസങ്ങളും ആചാരങ്ങളും തെറ്റാണ് എന്നും, സനാതന ഹിന്ദു…
ചരിത്രം വളച്ചൊടിച്ചു എന്ന് പരാതി പറഞ്ഞിട്ട് കാര്യമില്ല. ചരിത്രം വളച്ചൊടിച്ചു എന്ന് പരാതി പറഞ്ഞിട്ട് കാര്യമില്ല. വളച്ചൊടിച്ച് വക്രീകരിച്ച ചരിത്രആഖ്യാനങ്ങൾ ഏതെല്ലാം എന്ന് മനസ്സിലാക്കി അവയ്ക്ക് ബദലായി സത്യസന്ധമായി വീണ്ടും എഴുതുകയാണ് (rewrite) വേണ്ടത് എന്നാണ് സമീപകാലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീമാൻ അമിത് ഷാ പറഞ്ഞത്. ഈ വിഷയത്തെ സംബന്ധിച്ച് അദ്ദേഹം പറഞ്ഞത് താഴെ നല്കിയിരിയ്ക്കുന്ന സ്ക്രീൻഷോട്ടിൽ കാണാം. തന്റേത് ചരിത്ര രചനയെന്ന് അൽ-ബയ്റൂനി താൻ ചരിത്രം രേഖപ്പെടുത്തിവയ്ക്കുകയാണെന്നാണ് ഇസ്ലാമിക പണ്ഡിതനായ അൽബയ്റൂനി, ഇന്ത്യയെക്കുറിച്ചുള്ള തന്റെ…
ഈ ലേഖനം ബൈബിളും ക്രിസ്തുമതവും അടിമത്വ വ്യവസ്ഥിതിയ്ക്കുള്ള ന്യായീകരണം നൽകിയതിനെക്കുറിച്ചും, അടിമ-വ്യാപാര കുത്തകയ്ക്ക് ഉള്ള അനുമതി ബ്രീട്ടീഷ് രാജ്ഞി നല്കിയതിനെക്കുറിച്ചുമാണ്. അധിനിവേശങ്ങളിലൂടെ മുഹമ്മദ്ദീയ ഭരണമേൽക്കോയ്മയും അതേത്തുടർന്നുള്ള സ്വാധീനങ്ങളും ഉണ്ടാകുന്നതുവരെ ഭാരതത്തിൽ അടിമക്കച്ചവടമോ അടിമത്വ സമ്പ്രദായമോ ഉണ്ടായിരുന്നില്ല. ഭാരതീയ സംസ്കാരവും തത്ത്വചിന്തയും മതഗ്രന്ഥങ്ങളും ഉപയോഗപ്പെടുത്തി അടിമത്വ വ്യവസ്ഥിതിയെ ന്യായീകരിയ്ക്കുന്നതിന് സാധിക്കയില്ല. ഇക്കാരണം കൊണ്ടുതന്നെ ഭാരതത്തിലെ പ്രബുദ്ധരായ രാജാക്കന്മാർക്ക് ക്രിസ്ത്യൻ ബ്രിട്ടീഷ് രാജ്ഞിയെപ്പോലെ അടിമ വ്യാപാരത്തിൽ കുത്തക അനുവദിച്ചുകൊണ്ടുള്ള ഒരു രാജകീയ വിളംബരം പുറപ്പെടുവിയ്ക്കുന്നതിനെക്കുറിച്ച് ചിന്തിയ്ക്കാൻപോലും ആവുമായിരുന്നില്ല. ഭാരതീയ സംസ്കാരത്തെയും …
പി ശങ്കുണ്ണിമേനോന്റെ History of Travancore From the Earliest Times (1878) എന്ന ഗ്രന്ഥത്തിൽ ചാന്നാർ ലഹളയുടെ പിന്നണിയെക്കുറിച്ച് വ്യക്തമായും വിശദമായും പ്രതിപാദിച്ചിട്ടുണ്ട്. (പേജുകൾ 503 മുതൽ 511 വരെ). ഈ ഗ്രന്ഥം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്തിട്ടുണ്ട്. ശങ്കുണ്ണിമേനോന്റെ ഗ്രന്ഥം പ്രസിദ്ധീകൃതമാകുന്നതിനും മുൻപെ, മിഷനറി സാമുവൽ മറ്റീറിന്റെ The Land of Charity (1870) എന്ന പുസ്തകത്തിലും ചാന്നാർ സ്ത്രീകൾ സവർണ്ണ സ്ത്രീകളെ (പ്രത്യേകിച്ചും നായർ സ്ത്രീകളെ) അനുകരിച്ച് വസ്ത്രം ധരിച്ചു …
മാറു മറയ്ക്കൽ സമരത്തെക്കുറിച്ചുള്ള പൊതുമണ്ഡലത്തിൽ ഉള്ള കപട ആഖ്യാനങ്ങൾ ഇന്ന് വേരുറച്ചു കഴിഞ്ഞ മട്ടാണ്. ഹിന്ദുമതത്തോടും അതിന്റെ അവിഭാജ്യഘടകമായ ജാതിയോടും ജനഹൃദയങ്ങളിൽ, പ്രത്യേകിച്ച് പിന്നാക്കജാതികളിൽ വെറുപ്പ് സൃഷ്ടിച്ച്, ക്രമേണ ഇവയോടു രണ്ടും (ഹിന്ദുമതത്തോടും, ജാതിയോടും) വിദ്വേഷം ആളിക്കത്തിക്കാൻ ഈ കപട ആഖ്യാനം ഹിന്ദുമതവിരോധികൾ ആയുധമാക്കിയിട്ടുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം ഈ കപട ആഖ്യാനങ്ങളിലുടെ ലക്ഷ്യമിടുന്നത് ഹിന്ദുമതം ഉപേക്ഷിയ്ക്കാത്ത,അതിൽ ഉറച്ചു നില്ക്കുന്ന നായർ സമുദായത്തെയാണ്. അതിനാൽ ഹിന്ദുമത അനുയായികളായ നായർ സമുദായാംഗങ്ങൾ, നായർ സമുദായത്തിനെതിരെയുള്ള ഈ പ്രോപ്പഗാണ്ട അവഗണിക്കുന്നത് …
സത്യം ഒരിക്കലും മൺമറഞ്ഞുപോവുകയില്ല !! സത്യം മണ്ണിൽ പൂണ്ടുകിടന്നാലും, സ്വർണ്ണപാത്രം കൊണ്ട് മൂടിയാലും, അതിനെ തേടിയാൽ നിശ്ചയമായും നമ്മുടെ മുമ്പിൽ പ്രത്യക്ഷപ്പെടും !!! സത്യത്തെ തേടുക എന്ന ശ്രമത്തിൽ ഏർപ്പെടണമെന്ന് മാത്രം!! പക്ഷെ ദൗർഭാഗ്യവശാൽ, ദിശാബോധം നഷ്ടമായ നായന്മാർ ഇതിന് തയ്യാറായില്ല. (സത്യം തേടി കണ്ടെത്തി സ്വയം ബോദ്ധ്യപ്പെടുക എന്നതാണല്ലോ, ഭാരതീയ സംസ്കാരവും മുമ്പോട്ടു വയ്ക്കുന്നത്.) ചാന്നാർ ലഹളയും നായർ സമുദായവും | ഭാഗം 4-ൽ, Rev. I H Hacker സാരഗ്രഹണം ചെയ്തു…