കേരളത്തിന്റെ ചരിത്രത്തിൽ വൈദേശിക ശക്തികളും, വടക്കൻ കേരളത്തിൽ മുഹമ്മദ്ദീയ ശക്തികളും പിടിമുറുക്കുന്നതിന് മുമ്പ്, അന്നത്തെ ഭരണഉപരിവർഗ്ഗമായിരുന്ന നായന്മാർ നല്ല ഭരണം (സദ് ഭരണം) നടത്തിയിരുന്നു. ഭരണപരമായ ഒരു നല്ല template നായന്മാർക്ക് ഉണ്ടായിരുന്നു. ഇത് ഏതെങ്കിലും ഒരു നായർ ഇരുന്നു വീമ്പിളക്കുന്നതല്ല. മറിച്ച് ഭാരതത്തിന്റെ ശത്രുപക്ഷത്തുള്ള ക്രിസ്ത്യൻ വെള്ളക്കാരിലൊരുവനും, മലബാർ ജില്ലയുടെ ഭരണാധികാരിയായിരുന്ന കളക്ടർ വില്യം ലോഗൻ വ്യക്തമായും ഔദ്യോഗികമായും രേഖപ്പെടുത്തിയാണ് ഈ ചരിത്രസത്യം.
സംഘടനയെക്കുറിച്ച് അഥവാ പരിഷ്കൃത കരയോഗത്തിനെക്കുറിച്ച് (page 15, എന്റെ ജീവിതസ്മരണകൾ, മന്നം) മന്നം വിശദീകരിച്ച വേളയിൽ (1929, കരുവാറ്റ പ്രസംഗം) അദ്ദേഹം നായർ പാർലമെന്റിനെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. (മന്നത്തിന്റെ പ്രസംഗങ്ങൾ page 22). പക്ഷെ ഇതിനും മുൻപ്, നൂറ്റാണ്ടുകളായി കേരളത്തിന്റെ ഭരണരംഗത്ത് ഒരു നായർ പാർലമെന്റ് പ്രവർത്തിച്ചിരുന്നതായി മലബാർ കലക്ടറായിരുന്ന വില്യം ലോഗൻ 1887-ൽ രേഖപ്പെടുത്തിട്ടുണ്ട്. ലോഗൻ, നായർസമുദായത്തിന്റെ അഥവാ ഹിന്ദുക്കളുടെ അഥവാ ഭാരതത്തിന്റെ ശത്രുപക്ഷത്തുണ്ടായിരുന്ന വ്യക്തിയാണെന്നും നമ്മൾ പ്രത്യേകം ഓർക്കണം.
വിദേശികളും, വൈദേശിക സ്വാധീനങ്ങളും, വിദേശ ശക്തികളും കേരളത്തിൽ ഇടപെട്ടില്ലായിരുന്നുവെങ്കിൽ, നൂറ്റാണ്ടുകളായി കേരളത്തിലെ പരമാവധി ജനങ്ങൾക്കും പരമാവധി സന്തോഷം നല്കിയിരുന്ന നായന്മാരിലൂടെയുള്ള ഈ സദ്ഭരണം ഇനിയും നൂറ്റാണ്ടുകൾ തുടർന്നേനേം എന്ന് വില്യം ലോഗൻ അസന്നിഗ്ധമായി (സംശയത്തിന് ഇടയില്ലാത്തവിധം) രേഖപ്പെടുത്തിയിട്ടുണ്ട്.
നാട്ടുനടപ്പുകളും, നാട്ടുമര്യാദകളും, നാട്ടാചാരങ്ങളും
നാട്ടുനടപ്പുകളും, നാട്ടുമര്യാദകളും, നാട്ടാചാരങ്ങളും കർശനമായി പാലിയ്ക്കപ്പെട്ടാണ് ഈ സദ്ഭരണം നായർ സമുദായം കാഴ്ചവച്ചതെന്ന് ലോഗൻ പറയുന്നു. നായന്മാരുടെ ചരിത്രത്തെ ഇക്ഴിത്തിക്കാട്ടി നവോത്ഥാന പ്രോപ്പഗാണ്ഡയിൽ ഏർപ്പെടുന്നവർക്കും അവരെ പിന്തുണയ്ക്കുന്ന ന്യൂനപക്ഷമതസ്ഥർക്കും ഉള്ള തക്കതായ മറുപടിയാണ് ലോഗന്റെ ഈ വാക്കുകൾ.
മലബാർ മാന്വൽ : വില്യം ലോഗന്റെ ആമുഖം
Preface to Vol I, p.iii -vii
“The feeling uppermost in my mind as I lay aside my pen is, though it may seem paradoxical to say so, that I could wish that I were just taking it up to begin ! Not, however, be it understood, that I could wish that I were just about to commence this present work afresh, but that (it having been completed by some one else) I were starting to follow my inclination in wandering along some of the many fascinating vistas of knowledge which have been disclosed in the course of its preparation.
Many things I would no doubt find wherein my knowledge was defective, and many more still in which fuller investigation would throw new, and perhaps altogether different, light on what seems plain enough now.
The knowledge obtained in compiling these volumes and the Volume of Treaties,** &c., which preceded them, has in short brought me to the stage in which discrimination becomes practicable, and I could wish that I were taking up my pen now to pursue the inquiry further in many directions. **(A Collection of Treaties, Engagements, and other papers of importance relating to British Affairs in Malabar. Edited with notes by W. Logan, Madras Civil Service, Calicut, 1879.)
How far my readers may agree with me on this point I know not, but I shall consider that I have failed in one main object if I do not succeed in arousing a feeling of interest on many points whereon I have necessarily touched but briefly in this present work.
I would more especially call attention to the central point of interest, as I look at it, in any descriptive and historical account of the Malayali race—the position, namely, which was occupied for centuries on centuries by the Nayar caste in the civil and military organisation of the province, — a position so unique and so lasting that but for foreign intervention there seems no reason why it should not have continued to endure for centuries on centuries to come. Their functions in the body politic have been tersely described in their own traditions as “the eye ” “ the hand ” and “ the order” and to the present day we find them spread throughout the length and breadth of the land, but no longer—I could almost say, alas !—“ preventing the rights (of all classes) from being curtailed or suffered to fall into disuse.”
This bulwark against the tyranny and oppression of their own rulers secured for the country a high state of happiness and peace, and if foreign peoples and foreign influences had not intervened it might, with almost literal truth, have been said of the Malayalis that “ happy is the people who have no history.”
To understand Malabar and the Malayalis aright it is above all things necessary therefore that this central fact—this distribution of authority,—this “Parliament” as it was called so long ago as 28th May 1746 by one who was settled in the country and watching its working—this chastiser of the unwarrantable acts of Ministers of State—this all-powerful influence tending always to the maintenance of customary observances—should be firmly grasped by the mind.
Progress in the modern sense it is true was impossible under such a system, but what after all has been the goal of all modern legislation, but, as Bentham’s great dictum puts it,—“ the greatest possible happiness of the greatest possible number.” To any one who chooses to study the history of the Malayalis it will become apparent that the race had advanced far towards the attainment of this modern aim, and this too, and it is all the more remarkable on that account, was the state of affairs among a people whom I have described in the text as “ a Hindu community of the purest and most characteristic type.” (മാതൃഭൂമി ബുക്സിനു വേണ്ടി, മലബാർ മാന്വൽ തർജ്ജമ ചെയ്ത, ടി.വി.കൃഷ്ണൻ എന്ന മുതിർന്ന പത്രപ്രവർത്തകൻ, ടി.വി.കൃഷ്ണൻ എന്ന ടി.വി.കെ എന്ന ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ, ഈ ആമുഖത്തോടും നായന്മാരോടും നീതി കാണിച്ചില്ല എന്ന് വ്യക്തമാണ്. താരതമ്യപഠനത്തിനായി, അദ്ദേഹം തർജ്ജമ ചെയ്ത ആമുഖത്തിന്റെ പൂർണ്ണരൂപം താഴെ നല്കിയിട്ടുണ്ട്. Nair’s are ‘ a Hindu community of the purest and most characteristic type’ എന്നത് അദ്ദേഹം വിഴുങ്ങിക്കളഞ്ഞു. ഇതു പോലെ ഇതേ പുസ്തകത്തിന്റെ തുടക്കത്തിൽ (പേജ് xi) ഡോ.കെ.കെ.എൻ.കുറുപ്പ് എഴുതിയ ‘വില്യം ലോഗൻ : ഒരു ജീവചരിത്രക്കുറിപ്പ്’ ഉണ്ട്. അദ്ദേഹവും പേജ് xiii-യിൽ നായന്മാരെക്കുറിച്ചുള്ള ഈ വിവരം മറച്ചു പിടിയ്ക്കാൻ ശ്രമിച്ചതായി കാണാം. എന്തായാലും ചരിത്രം തർജ്ജമ ചെയ്യുന്ന മലയാളി തർജ്ജമാകാരന്മാരെ വിശ്വസിച്ചുകൂടാ.)
I regret much that more cannot be made at present of the early history of the people. Such sources of information as were accessible to a very hard-worked District Officer have been freely utilised, but the results are not very satisfactory. Moreover, it ought never to be forgotten that facts, which bulk largely in the histories of European races, are not to be expected here. Violent ebullition’s (explosion/ eruption, revolution) of the popular will directed towards the removal of tyrants, and great upheavals of classes are not to be looked for in Malabar. A people who throughout a thousand and more years have been looking longingly back to an event like the departure of Cheraman Perumal for Mecca, and whose rulers even now assume the sword or sceptre on the understanding that they merely hold it “ until the Uncle who has gone to Mecca returns,” must be a people whose history presents few landmarks or stepping stones, so to speak,—a people whose history was almost completed on the day when that wonderful civil constitution was organised which endured unimpaired through so many centuries. The Malayali race has produced no historians simply because there was little or no history in one sense to record.
But the field is in another sense a fertile one, and I have already in the text acknowledged my great indebtedness to Dr. Gundert for having in his admirable MalayaJam Dictionary gathered in a rich harvest of knowledge on a vast variety of topics treated of in this work. I believe that if one were to search the length and breadth of the Peninsula it would be found difficult to select another Province in which research
is likely to yield a more abundant store of highly interesting and important information. To do the subject full justice however that harvest should be reaped, that store should be accumulated, by a native of the soil.
In regard to the period when foreign peoples and foreign influences began to make their mark in Malayali history, the late Dr. Burnell told me that he had for years been collecting in his library every work bearing on the Portuguese period with a view to preparing an exhaustive account of their doings. To this end he had been picking up volumes in almost every country on the continent and in almost every European tongue. It is a thousand pities that he was unable to complete the work : whether he ever made a commencement of it I know not. The short account given in this work makes no pretensions to being exhaustive, and as regards accuracy I have done the best with the materials I found ready to hand.
Pyrard’s work, which is just appearing in London under the auspices of the Hakluyt Society, did not come under my notice until the text was in print, else I would not have failed to borrow from its picturesque pages some especially interesting sketches of native society on the coast in the early years of the seventeenth century.
In regard to the later periods of foreign influence and intervention, I have drawn nearly all my information from the district records. The earliest of these, in my office at Calicut, go back to the seventeenth century, and from the year 1725 an almost unbroken series of very ponderous manuscript volumes records, in the most minute detail, the doings of the Honorable East India Company’s Factories on the coast down to the time (1792) when the Honorable Company’s “ merchants ” and “ writers ” laid aside day-book and ledger and assumed the sword and scepter of the land.
Subsequently to 1792 also, the records of my office contain nearly everything that is required to furnish an account of the province down to the present day.
These portions of the history of the district have accordingly been treated as fully as the nature of the present work seemed to require. Advantage has also been taken to supplement the district records from standard works. But the number of the latter is extremely limited, for although he was born in the district at Anjengo—Orme does not appear to have done anything towards elucidating its history—And Wilks concerns himself chiefly with the Mysorean conquests, and scarcely touches on Malabar topics except when recounting the exploits of Hyder Ali, or describing the atrocities of Tippu Sultan. Full advantage has been taken of his graphic and picturesque historical sketches. Finally Dr. Day’s “ Land of the Permauls,” founded to a considerable extent in regard to Dutch affairs on information derived from my office records, has been laid under liberal contribution.
In conclusion I must acknowledge my great indebtedness to Mr. Rhodes Morgan for his interesting sketches of the Forests and Fauna of the District, to Messrs. O. Cannan, exDeputy Collector, and Kunju Menon, Subordinate Judge for very valuable notes on many subjects, to the gentlemen who
have contributed the local descriptive notes embodied in Appendix XXI, and to many other native friends too numerous to mention here. Mr. Jacques, of the Collector’s office, has been indefatigable in the preparation of the index.
One important source of information has, I regret, been neglected, more from lack of special knowledge than from anything else. I refer to the archaeology of the district. The Director-General, Dr. Burgess, c.i.e., has lately been here on tour and from the fact that some of the existing Malayali temples probably date back in his opinion so far as the eighth century A.D., some important information will almost certainly be derived from this source. In one particular Dr. Burgess has also, from a cursory examination of the Muhammadan tombstones at Pantalayini Kollam (page 195), been able to set me right. He thinks that, apart from what may be engraved on the stones, not one of them can, from the character of the writing, be of an earlier date than the fourteenth century A.D. The inscription to be found at page 195 was read for me by a learned Arab gentleman, who took much pains in the way of paper tracings of the letters and figures, and spent much time in endeavoring to secure accuracy in the reading. It is quite possible that the tombstone was erected at a later date to commemorate the traditional burial place of one of the early Arabian pioneers on the coast.”
East Hill, Calicut,
7th January 1887.
ഇതിന്റെ മലയാള തർജ്ജമ. (കടപ്പാട് : മാതൃഭൂമി ബുക്സ് , മലബാർ മാന്വൽ, വില്യം ലോഗൻ)
“എഴുതിക്കഴിഞ്ഞ് തൂലിക താഴെ വെച്ചപ്പോൾ, ഗ്രന്ഥരചന തുടങ്ങുന്നതിനുവേണ്ടി അതു വീണ്ടും കൈയ്യിലെടുത്തേയുള്ളൂ എന്നു കരുതാൻ കഴിഞ്ഞെങ്കിൽ എന്ന വികാരമായിരുന്നു മനസ്സിൽ മുറ്റി നിന്നിരുന്നത്, അങ്ങിനെ പറയുന്നത് ഒരു വിരോധാഭാസമായി തോന്നാം. എന്നിരുന്നാലും, ഈ ഗ്രന്ഥരചന ആദ്യാവസാനം പുനരാരംഭിക്കാൻ സാധിച്ചെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുകയാണെന്ന് അർത്ഥമാക്കേണ്ടതില്ല. മറിച്ച് (മറ്റാരോ പൂർത്തിയാക്കിയതാണ് ഈ രചനയെന്നു സങ്കല്പിച്ചാൽ) ഇതിന്റെ നിർമിതിക്കിടയിൽ അനാവരണം ചെയ്യപ്പെട്ട ഉദ്വേഗജനകമായ ഒട്ടനവധി വിജ്ഞാനമേഖലകളിൽ ചിലതിലൂടെ അലഞ്ഞു നടക്കാനുള്ള സ്വന്തം അഭിനിവേശത്തിന്നൊത്തു ഞാൻ പ്രതികരിക്കുകയാണെന്നു ധരിച്ചാൽ മതി.
പ്രതിപാദിക്കപ്പെട്ട പല കാര്യങ്ങളെ സംബന്ധിച്ചും എന്റെ അറിവ് അന്യൂനമല്ലെന്നു (അന്യൂനം – പരിപൂർണ്ണം) ഞാൻ മനസ്സിലാക്കുന്നു, സംശയമില്ല. കൂടുതൽ കാര്യങ്ങളിൽ പൂർണ്ണമായ പര്യവേക്ഷണം നടത്തിയാൽ, ഇപ്പോൾ വേണ്ടത്ര സുവിദിതമെന്നു തോന്നുന്ന വസ്തുതകൾക്ക് നൂതനവും, ഒരു പക്ഷേ തികച്ചു വ്യത്യസ്തവുമായ വെളിച്ചം ലഭിച്ചു കൂടായ്കയില്ല.
ഈ വാള്യങ്ങളും അവയ്ക്കു മുന്നോടിയായി വർത്തിച്ച പ്രമാണപത്രങ്ങളും രേഖകളും ഉൾക്കൊള്ളുന്ന വാള്യവും മറ്റും** തയ്യാറാക്കുന്നതിൽ സിദ്ധിച്ച പരിജ്ഞാനം ചുരുക്കത്തിൽ, വകതിരിവ് പ്രായോഗികമാക്കിത്തീർക്കുന്ന ഒരു പതനത്തിൽ കൊണ്ടെത്തിച്ചു. അതുകൊണ്ടാണ് വിവിധ ദിശകളിലേക്ക് അന്വേഷണത്വര തിരിച്ചുവിടുന്നതിന് ഒരിക്കൽക്കൂടി തൂലിക കൈയ്യിലെടുക്കാൻ കഴിഞ്ഞെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചുപോകുന്നത്. (** മലബാറിലെ ബ്രിട്ടീഷ് ഭരണനടത്തിപ്പുമായി ബന്ധപ്പെട്ട കരാറുകളുടെയും പ്രമാണങ്ങളുടെയും മറ്റു സുപ്രധാനരേഖകളുടെയും ഒരു സമാഹാരം; ഡബ്ലിയു. ലോഗൻ, മദിരാശി സിവിൽ സർവ്വീസ്, കോഴിക്കോട്, 1879-ൽ പ്രസാധനം ചെയ്തത്.)
ഈ വിഷയത്തിൽ എന്റെ വായനക്കാർ എത്രത്തോളം എന്നോട് യോജിക്കുമെന്ന് എനിക്കറിയില്ല. ഏതായാലും ഈ ഗ്രന്ഥത്തിൽ, ഹ്രസ്വമാണെന്നിരിയ്ക്കിലും, അനുപേക്ഷണീയമായി (ഉപേക്ഷിക്കത്തക്കതല്ലാത്തത്) പരാമർശിച്ചിരിക്കുന്ന ഒട്ടു വളരെ കാര്യങ്ങളിൽ വായനക്കാരുടെ താല്പര്യം ഉദ്ദീപിപ്പിക്കുന്നതിൽ ഞാൻ വിജയിച്ചില്ല എന്നു വരികയാണെങ്കിൽ, ഒരു പ്രധാന ലക്ഷ്യത്തിൽ ഞാൻ പരാജയപ്പെട്ടതായി എനിക്കു പരിഗണിക്കേണ്ടിവരും.
നായർ സമുദായത്തെ പ്രകീർത്തിക്കുന്നു.
എന്റെ വീക്ഷണത്തിൽ മലയാളിസമൂഹത്തെ സംബന്ധിക്കുന്ന വിവരണപ്രധാനവും ചരിത്രപരവുമായ ഏതു പ്രതിപാദനത്തിന്റെയും കാതലായ താല്പര്യകേന്ദ്രം, പ്രവിശ്യയുടെ (മലാബർ) സിവിൽ-മിലിട്ടറി സംവിധാനത്തിൽ നായർസമുദായം വളരെ നൂറ്റാണ്ടുകളായി വഹിച്ചു പോന്നിരുന്ന സ്ഥാനമാകുന്നു. പ്രത്യേകിച്ചും അതിലേക്കു വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
വിദേശ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ, വരാനുള്ള എത്രയോ നൂറ്റാണ്ടുകൾ തുടർന്നും നിലനില്ക്കാതിരിക്കാൻ കാരണമില്ലാത്തവിധം അത്രയും അസാധാരണവും ലബ്ധപ്രതിഷ്ഠവുമായിരുന്നു ഈ സ്ഥാനം. നായന്മാർ അവരുടെ തന്നെ സ്വന്തം പാരമ്പര്യങ്ങളിൽ സമഗ്രമായി വ്യവഹരിക്കപ്പെട്ടവിധം, പ്രാചീനസമൂഹഘടനയിൽ ‘കണ്ണും’ ‘കരവും’ ‘ആജ്ഞ’യുമായി വർത്തിച്ചവരായിരുന്നു. അവിടുന്നിങ്ങോട്ട് ഇക്കാലത്തും നാട്ടിലുടനീളം അവർ പരന്നു പടർന്നു താമസിച്ചുവരുന്നതായി നമുക്കു കാണാൻ സാധിക്കും. എന്നാൽ കഷ്ടമായി എന്നു പറയാൻ തോന്നുന്നു – ‘അവകാശങ്ങൾ’ (എല്ലാ വിഭാഗക്കാരുടേയും) ധ്വംസിക്കപ്പെടുന്നതും ദുർവിനിയോഗിക്കപ്പെടുന്നതും തടയുന്നതിന് ഇപ്പോൾ അവർക്കു കഴിയുന്നില്ല.
സ്വന്തം ഭരണാധികാരികളുടെ ക്രൂരതകൾക്കും പീഢനങ്ങൾക്കും എതിരെ പ്രതിരോധദുർഗ്ഗമായി വർത്തിച്ച ഇവർ, നാട്ടിനും നാട്ടാർക്കും പ്രദാനം ചെയ്ത സന്തുഷ്ടിയും സമാധാനവും സർവ്വാശ്ലേഷിയായിരുന്നു. വൈദേശികശക്തികളും വൈദേശികസ്വാധീനങ്ങളും ഇടപെട്ടിരുന്നില്ലെങ്കിൽ, അക്ഷരാർത്ഥത്തിൽ തന്നെ മലയാളികളെ സംബന്ധിച്ചിടത്തോളം പറയാവുന്ന ഒരു സത്യമുണ്ട് – ‘ചരിത്രമില്ലാത്ത ഒരു ജനത സന്തുഷ്ടമത്രേ’ .
മലബാറിനേയും മലയാളികളേയും ശരിയാംവിധം മനസ്സിലാക്കണെങ്കിൽ സർവ്വോപരി കണക്കിലെടുക്കേണ്ട കേന്ദ്രവസ്തുത ഇതാണെന്നു വരുന്നു – ഈ അധികാര വിഭജനം, ഈ പാർലമെന്റ് – അങ്ങനെയാണ്. അതിന്റെ പ്രവർത്തനം നേരിട്ടു നിരീക്ഷിക്കുകയും നാട്ടിൽ താമസമാക്കുകയും ചെയ്ത ഒരു പ്രഗല്ഭപണ്ഡിതൻ അത്രയും മുമ്പ്, 1746 മെയ് 28-നു, വിശേഷിപ്പിച്ചിരുന്നത് – അധികാരം കൈയ്യാളുന്ന മന്ത്രിമാരുടെ ദുരുപദിഷ്ടകർമ്മങ്ങളുടെ ഈ ശിക്ഷകൻ; പരമ്പരാചാരക്രമങ്ങളും ചട്ടങ്ങളും പാലിക്കപ്പെടണമെന്ന കാര്യത്തിൽ സദാ ജാഗരൂകരായി പ്രവർത്തിക്കുന്ന ഈ സർവ്വശക്തമായ സ്വാധീനം.
അത്തരമൊരു വ്യവസ്ഥയ്ക്കു കീഴിൽ പുരോഗതി പരിഷ്കൃത ചിന്തഗതിവെച്ചു നോക്കുമ്പോൾ അസാധ്യമാണ് എന്നതു സത്യമാണ്. പക്ഷേ, എല്ലാ ആധുനികനിയമനിർമാണങ്ങളുടെയും ലക്ഷ്യം, ബൻതാമിന്റെ വിഖ്യാതമായ വാക്കുകൾ ഉദ്ധരിച്ചു പറഞ്ഞാൽ ‘ഏറ്റവുമധികം ജനങ്ങളുടെ സന്തോഷം’ അല്ലാതെ മറ്റെന്താണ് ? മലയാളികളുടെ ചരിത്രം പഠിക്കാൻ മുന്നിട്ടിറങ്ങുന്ന ഏതൊരാൾക്കും, മലയാളി ജനത ഈ ആധുനിക ലക്ഷ്യം നേടിയെടുക്കുന്നിതിലേക്കു വളരെയേറെ മുന്നേറിയിരുന്നതായി സ്പഷ്ടമായും കാണാൻ കഴിയും. ഗ്രന്ഥത്തിൽ അന്യത്ര ഏതു ജനവിഭാഗത്തെ ഞാൻ ‘ഏറ്റവും വിശേഷിപ്പിക്കുകയുണ്ടായോ, ആ ജനങ്ങൾക്കിടയിൽ കാര്യങ്ങളുടെ കിടപ്പ് ഒരു കാലത്ത് എങ്ങനെയായിരുന്നുവെന്നത് അപ്പോൾ, പൂർവാധികം ശ്രദ്ധേയമായിത്തീരുന്നു. ‘
നായർ സമുദായം നിലനിർത്തിപ്പോന്ന സിവിൽ ഭരണസംവിധാനം
മലയാളികളുടെ ആദികാലചരിത്രത്തെപ്പറ്റി കൂടുതൽ പ്രതിപാദിക്കാൻ ഇത്തരുണത്തിൽ സാധിക്കാതെ വന്നതിൽ എനിക്ക് ഖേദമുണ്ട്. അത്യധികം പാടുപെട്ടു പ്രവർത്തിക്കുന്ന ഒരു ജില്ലാ ഉദ്യോഗസ്ഥനു ലഭ്യമായ വിവരങ്ങളും വസ്തുതകളും ഗ്രന്ഥരചനയിൽ സുലഭമായിത്തന്നെ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ അതിന്റെ ഫലം അത്ര തൃപ്തികരമല്ലെന്നു പറഞ്ഞുകൊള്ളട്ടെ. മാത്രവുമല്ല, യൂറോപ്യൻ ജനസമൂഹങ്ങളുടെ ചരിത്രങ്ങളിൽ കുടികിടക്കാറുള്ള വസ്തുതകൾ ഇവിടെ പ്രതീക്ഷിക്കേണ്ടതില്ലെന്ന കാര്യം മറന്നേ കൂടാ. ക്രൂരന്മാരായ ഭരണാധികാരികളെ പിഴുതെറിയുകയെന്ന ലക്ഷ്യം വെച്ചുകൊണ്ടുള്ള ജനവിക്ഷോഭങ്ങളോ, വർഗ്ഗങ്ങളുടെ ഇളികമറിച്ചിലുകളോ മലബാറിന്റെ ചരിത്രം ചികഞ്ഞു നോക്കിയാൽ കണ്ടെന്നുവരില്ല. മക്കത്തേക്കു ചേരമാൻ പെരുമാൾ യാത്ര തിരിച്ചതുപോലുള്ള ഒരു സംഭവത്തെ – അവിടത്തെ ഭരണാധികാരികൾ ഇക്കാലത്തും ചെങ്കോലേന്തുന്നത് ‘മക്കത്തേക്കു പോയ കാരണവർ തിരിച്ചെത്തുന്നതുവരെ’ മാത്രമായിരിക്കുമെന്ന ധാരണയിലാണ് – ഒരായിരമോ അതിലേറെയോ വർഷങ്ങൾക്കുമുമ്പ് തൊട്ട് തുടങ്ങി ഇന്നും അഭിനിവേശപൂർവ്വം തരിഞ്ഞു നോക്കുന്ന ഒരു ജനസമൂഹം, സ്വന്തം ചരിത്രത്തിൽ നാഴികക്കല്ലുകളോ അതല്ലെങ്കിൽ ചവിട്ടുപടികളോ ഗണ്യമായി സ്വായത്തമാക്കാൻ കഴിയാതെപോയ ഒരു ജനതയായിരിക്കണം. നിരവധി നൂറ്റാണ്ടുകളായി അഭംഗുരം നിലനിന്നുപോന്ന ആശ്ചര്യകരമായ ഒരു സിവിൽ ഭരണസംവിധാനത്തിന്റെ അവകാശികളാണവർ. അതു രൂപംകൊണ്ട അന്ന് സ്വന്തം ചരിത്രം മിക്കവാറും പൂർത്തിയാക്കാൻ കഴിഞ്ഞ ഒരു ജനതയാണ് മലയാളികളെന്നു പറയാം. മലയാളി സമൂഹം ചരിത്രകാരന്മാർക്ക് ജന്മം കൊടുത്തിട്ടില്ല. ഒരർത്ഥത്തിൽ രേഖപ്പെടുത്താൻ മാത്രം ചരിത്രം അവർക്കുണ്ടായിരുന്നില്ലെന്നുതന്നെ കാരണം.
എന്നിരിക്കിലും മറ്റൊരർത്ഥത്തിൽ ഫലഭൂയിഷ്ഠമാണ് മലയാളത്തിന്റെ മണ്ണ്. ഈ ഗ്രന്ഥരചനകൾക്കിടയിൽ കൈകാര്യം ചെയ്ത ഒട്ടനവധി വിഷയങ്ങളെ സംബന്ധിച്ച് ഞാൻ കടപ്പെട്ടിരിക്കുന്നത് ഡോ. ഗുണ്ടർട്ടിനോടാണ്. അത്രയേറെ കതിർക്കറ്റകൾ തന്റെ മലയാളം നിഘണ്ടു വഴി അദ്ദേഹം വിജ്ഞാനമേഖലയ്ക്കായി ശേഖരിച്ചു നല്കിയിട്ടുണ്ട്. ഇന്ത്യൻ പെനിൻസുല തലങ്ങും വിലങ്ങും കയറിയിറങ്ങി നടത്തുന്ന അന്വേഷണത്തിൽ അത്യന്തം താല്പര്യജനകവും സുപ്രധാനവുമായ വിവരങ്ങൾ ഇത്രമേൽ സമൃദ്ധമായി പ്രദാനം ചെയ്യുന്ന മറ്റൊരു സംസ്ഥാനം ഒരാൾക്കു കണ്ടെത്തുക പ്രയാസമായിരിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു. വിഷയത്തോട് പൂർണ്ണമായി നീതി പുലർത്തുന്നതിന്, നാട്ടുകാരനായ ഒരാൾ വേണം ഈ വിള കൊയ്തെടുക്കാനും വിജ്ഞാനത്തിന്റെ ശേഖരം സംപുഷ്ടമാക്കാനും.
വിദേശീയരായ ആളുകളും വൈദേശികശക്തികളും മലയാള ചരിത്രത്തിൽ അവരുടെ സ്വാധീനം ചെലുത്താൻ തുടങ്ങിയ കാലഘട്ടത്തെ സംബന്ധിച്ചിടത്തോളം, പോർത്തുഗീസ് ഘട്ടത്തെക്കുറിച്ച് അവരുടെ ചെയ്തികളെ വിശദമായി പ്രദിപാദിക്കുകയെന്ന ഉദ്ദേശത്തോടെ കിട്ടാവുന്ന രേഖകളും ഗ്രന്ഥങ്ങളും കഴിഞ്ഞ കുറേയേറെ വർഷങ്ങളായി താൻ ശേഖരിച്ചുവെയ്ക്കുകയായിരുന്നുവെന്നു ദിവംഗതനായ ഡോ.ബർണൽ എന്നോടു പറഞ്ഞ കാര്യം ഞാൻ ഓർക്കുന്നു. ഈ ലക്ഷ്യംവെച്ച് അദ്ദേഹം വൻകരയിലെ മിക്കവാറും എല്ലാ രാജ്യങ്ങളിൽ നിന്നും ഒട്ടുമിക്ക യൂറോപ്യൻ ഭാഷകളിലുമുള്ള ഗ്രന്ഥവാള്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. നിർദ്ദിഷ്ട ഗ്രന്ഥരചന പൂർത്തീകരിക്കാൻ അദ്ദേഹത്തിനു കഴിയാതെ പോയതു നഷ്ടമായി. അതു തുടങ്ങിവയ്ക്കാനെങ്കിലും അദ്ദേഹത്തിന് സാധിച്ചോ എന്നുപോലും എനിക്കറിയില്ല. പോർത്തുഗീസ് കാലഘട്ടത്തെപ്പറ്റി ഈ ഗ്രന്ഥത്തിൽ കൊടുത്തിരിക്കുന്ന ഹ്രസ്വമായ വിവരണം സമഗ്രമാണെന്ന് അവകാശപ്പെടുന്നില്ല. പ്രതിപാദിതമായ വസ്തുതകളുടെ നിജസ്ഥിതിയെ സംബന്ധിച്ചാകട്ടെ, ലഭ്യമായ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അങ്ങേയറ്റം സൂക്ഷ്മമതയും അവധാനതയും പുലർത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.
ഈ ഗ്രന്ഥം അച്ചടിക്കാൻ കൊടുത്തതിനുശേഷമാണ്, ഹക് ല്യൂട് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അടുത്തിടെ ലണ്ടനിൽ പ്രസിദ്ധീകൃതമായ പിയറാർഡിന്റെ കൃതി എന്റെ ശ്രദ്ധയിൽപ്പെട്ടത്. നേരത്തെ പെട്ടിരുന്നെങ്കിൽ, പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിലെ തീരദേശ നാടൻസമുദായത്തെപ്പറ്റിയുള്ള, പ്രത്യേകം താല്പര്യമുണർത്തുന്ന കുറെ നഖചിത്രങ്ങൾ അതിലെ വർണശബളമായ പേജുകളിൽ നിന്നു കടം കൊള്ളാൻ ഞാൻ മടിക്കുമായിരുന്നില്ല.
വിദേശസ്വാധീനത്തിന്റെയും ഇടപെടലുകളുടേതുമായ പിൽക്കാലഘട്ടങ്ങളെ സംബന്ധിച്ചിടത്തോളം, ഞാൻ പ്രതിപാദിച്ച മിക്കവാറും എല്ലാ വസ്തുതകളും എടുത്തിരിക്കുന്നത് ജില്ലാറിക്കാർഡുകളിൽനിന്നാണ്. കോഴിക്കോട്ടെ എന്റെ ഓഫീസിൽ സൂക്ഷിച്ചിരിപ്പുള്ള ഈ ഔദ്യോഗികരേഖകളിൽ ഏറ്റവും കാലപ്പഴക്കം ചെന്നതു പതിനേഴാം നൂറ്റാണ്ടുമുതൽക്കുള്ളതാണ്. 1725 മുതൽ മലബാർതീരത്തെ ബഹു. ഈസ്റ്റ് ഇന്ത്യകമ്പനി ഫാക്ടറികളുടെ (വ്യാപാരസങ്കേതങ്ങൾ) പ്രവർത്തനങ്ങൾതൊട്ട് ബഹു. കമ്പനിയുടെ ‘വ്യാപാരികളും’ ‘ഗുമസ്താക്കളും’ അവരുടെ ഡേ ബുക്കുകളും കണക്കുപുസ്തകങ്ങളും മാറ്റിവെച്ച്, അധികാരത്തിന്റെ പള്ളിവാളും ചെങ്കോലും കൈയ്യിലെടുക്കുന്നതുവരെയുള്ള (1792) വസ്തുസ്ഥിതിവിവരങ്ങളും സംഭവഗതികളും അവയുടെ എല്ലാ വിശദാംശങ്ങളോടെയും രേഖപ്പെടുത്തിവെച്ച ബൃഹത്തായ കയ്യെഴുത്തുപ്രതികളുടെ മിക്കവാറും അനുസ്യൂതമായ ഒരു ശേഖരമാണ് ഈ രേഖകളെന്നു പറയാം.
1792ന്നു ശേഷമുള്ള കാലഘട്ടത്തെ സംബന്ധിച്ചും, എന്റെ ഓഫീസിലുള്ള റിക്കാർഡുകൾ ഇന്നേവരെയുള്ള ഈ സംസ്ഥാനത്തിന്റെ സമഗ്രമായ ഒരു ചിത്രം അവതരിപ്പിക്കാനാവശ്യമായ ഒട്ടുമിക്കവാറും വസ്തുതകൾ ഉൾക്കൊള്ളുമാറ് ബൃഹത്താണെന്നു ഞാൻ കരുതുന്നു.
ഗ്രന്ഥത്തിന്റെ സ്വഭാവം ആവശ്യമാക്കിത്തീർക്കും വിധം കഴിവതും പൂർണ്ണമായിത്തന്നെ ജില്ലയുടേതായ ഈ ചരിത്രഭാഗങ്ങൾ ഞാൻ കൈകാര്യം ചെയ്തിരിക്കുന്നു. ജില്ലാ റിക്കാർഡുകൾക്കു പൂരകമായി സാമാന്യ ചരിത്രഗ്രന്ഥങ്ങളിലെ വിവരങ്ങൾ ഉദ്ധരിക്കുവാൻ ലഭിച്ച സന്ദർഭം ഞാൻ വിട്ടുകളഞ്ഞിട്ടില്ല. അത്തരം സന്ദർഭങ്ങളിൽ തുലോം പരിമിതമായിരുന്നുവെന്നു സമ്മതിച്ചുകൊണ്ടുതന്നെ സാമാന്യചരിത്രപുസ്തകങ്ങളിൽ ഒന്ന് ഒർമെ (Orme) രചിച്ചതാണ്. അഞ്ചെങ്ങോ ജില്ലയിൽ ഭൂജാതനായ അദ്ദേഹം ആ പ്രദേശത്തിന്റെ ചരിത്രം അനാവരണം ചെയ്യുന്നതിനു എന്തെങ്കിലും ചെയ്തതായി തോന്നുന്നില്ല. വിൽക്സ് രചിച്ചതാണ് മറ്റൊരു കൃതി. അദ്ദേഹമാകട്ടെ, മുഖ്യമായും മൈസൂരിന്റെ വെട്ടിപ്പിടുത്തത്തിലാണ് കേന്ദ്രീകരിച്ചത്. മലബാർ പരാമർശിക്കപ്പെടുന്നത്, ഹൈദരാലി ഈ ഭാഗത്തു നടത്തിയ കടന്നാക്രമണങ്ങളോ ടിപ്പു സുൽത്താന്റെ ഭീകരതകളോ വിവരിക്കുന്ന സന്ദർഭങ്ങൾക്കിടയിൽ മാത്രമാണു താനും. എന്നിരുന്നാലും വിൽക്സ് നല്കുന്ന സ്പഷ്ടവും വർണോജ്വലവുമായ ചരിത്രചിത്രങ്ങൾ ഞാൻ പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. അവസാനമായി ഡോ.ഡെയുടെ ‘പെരുമാക്കന്മാരുടെ നാട്’ (ലാൻഡ് ഓഫ് ദി പെരുമാൾസ്) എന്ന കൃതി – അതു പ്രധാനമായും എന്റെ ഓഫീസ് റിക്കാർഡുകളെ ആസ്പദിച്ച് ഡച്ചുകാരുടെ അധിനിവേശകാലഘട്ടം പ്രതിപാദിക്കുന്നു -ഈ ഗ്രന്ഥരചനയിൽ ഞാൻ നിർലോഭം ഉപയോഗപ്പെടുത്തിയിരിക്കുന്നു. ഉപസംഹാരമായി, ഇനി പറയുന്നവരോട് എനിക്കുള്ള അകൈതവമായ കടപ്പാട് ഇവിടെ പ്രകടിപ്പിച്ചുകൊള്ളട്ടെ; മലബാർജില്ലയുടെ വന്യമൃഗജീവി സമ്പത്തുകൾ സംബന്ധിച്ച് ശ്രദ്ധേയമായ ചിത്രങ്ങൾ വരച്ചുകാട്ടിയ റോഡ്സ് മോർഗ്ൻ; മുൻ ഡെപ്യൂട്ടികലക്ടർ ഒ. കണ്ണൻ; സബോർഡിനേറ്റ് ജഡ്ജി കുഞ്ചുമേനോൻ (പല വിഷയങ്ങളെപ്പറ്റിയും കഴിയാവുന്നത്ര വിലപ്പെട്ട കുറിപ്പുകൾ തയ്യാറാക്കിത്തന്നവരാണിവർ); പ്രദേശികപ്രാധാന്യമുള്ള വിവരങ്ങൾ നല്കിയ എല്ലാ മാന്യന്മാരും; എണ്ണം കൊണ്ട് പേരെടുത്തുപറയാൻ പ്രയാസമുള്ള നാട്ടുകാരായ മറ്റു നിരവധി സുഹൃത്തുക്കൾ. കലക്ടരുടെ ഓഫീസിലെ മി. ജാക്വസ് ഇൻഡക്സ് (വിഷയസൂചിക ) തയ്യാറാക്കുന്നതിൽ വിശ്രമരഹിതമായി പ്രവർത്തിച്ചിട്ടുണ്ട്.
മറ്റെന്തിനേക്കാളുമുപരി, ഒരു പ്രത്യേകവിഷയത്തിലുള്ള വൈദഗ്ധ്യത്തിന്റെ അഭാവം ഒന്നുകൊണ്ടുമാത്രം സുപ്രധാനമായ ഒരു വിജ്ഞാനമേഖല അവഗണിക്കപ്പെടാനിടയായതിൽ എനിക്കു ഖേദമുണ്ട്. മലബാർ ജില്ലയുടെ വാസ്തുശില്പമാതൃകയാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഡയറക്ടർ ജനറൽ ഡോ.ബർജസ് സി.ഐ.ഇ. അടുത്തിടെ തന്റെ പര്യടനവേളയിൽ ഇവിടം സന്ദർശിക്കുകയുണ്ടായി. മലയാളിക്ഷേത്രങ്ങളിൽ ചിലവ ക്രി.പി. എട്ടാംനൂറ്റാണ്ടു തൊട്ട് – അത്രയും പഴയകാലം മുതൽ – ഇവിടെ നിലനിന്നുപോരുന്നതായി വന്നേക്കാമെന്ന് ഡോ.ബർജസിന്റെ അഭിപ്രായം മുൻനിർത്തി നോക്കുമ്പോൾ, ഈ കേന്ദ്രത്തിൽന്നിന്ന് സുപ്രധാനമായ ചില വിവരങ്ങൾ ലഭ്യമാണെന്നതു മിക്കവാറും തീർത്തുപറയാൻ കഴിയും. പന്തലായനികൊല്ലത്തെ മുഹമ്മദൻ ശവക്കല്ലറകളിലെ ലിഖിതങ്ങൾ സംബന്ധിച്ച് അദ്ദേഹം നടത്തിയ സാമാന്യപഠനം (പേജ് 195, മല. പേജ്. 209) എന്റെ ധാരണകൾ നേർവഴിക്ക് തിരിക്കാൻ പ്രത്യേകിച്ചും സഹായകമായിട്ടുണ്ട്. കല്ലറകളിൽ കാണുന്ന ലിഖിതങ്ങൾ, ലിപിയുടെ സ്വഭാവം വെച്ചുപറഞ്ഞാൽ, ഒന്നു പോലും ക്രി.പി. പതിനാലാം നൂറ്റാണ്ടിനു മുൻപു രേഖപ്പെടുത്തിയതാവാൻ ഇടയില്ലെന്നാണ് ഡോ. ബർജസിന്റെ സുചിന്തിതമായ അഭിപ്രായം. ഈ ശിലാലിഖിതം പണ്ഡിതനായ ഒരു അറബിവംശജൻ എനിക്കുവേണ്ടി വ്യവച്ഛേദിച്ചു തന്നതാണ്. അതുവായിക്കാൻവേണ്ടി അദ്ദേഹം ശവക്കല്ലറയിലെ അക്ഷരങ്ങളും അക്കങ്ങളും കടലാസിൽ പകർത്തിയെടുക്കുകയും ലിഖിതത്തിന്റെയും കാലനിർണ്ണയത്തിന്റെയും നിജസ്ഥിതി നിശ്ചയിക്കാൻ ഒട്ടേറെ സമയം ചെലവഴിക്കുകയും ചെയ്തു. മലബാർതീരത്ത് വാസമുറപ്പിച്ച ആദ്യകാല അറബികളിൽ ഒരാളുടേതായ ഈ ശവകുടീരം പരമ്പരയായുള്ള ശ്മശാനസ്മാരകമായി പിൽക്കാലത്ത് നിർമ്മിച്ചതാകാനാണ് സാധ്യത.
-വില്യം ലോഗൻ, ഈസ്റ്റ് ഹിൽ, കോഴിക്കോട്, ജനുവരി 7, 1887
ഇന്ന് നമ്മുടെ സ്മൃതിമണ്ഡപത്തിൽ ഉള്ള നമ്മുടെ ചരിത്രം അപൂർണ്ണവും, വികലവും, നമ്മുടെ ശത്രുക്കൾ ബോധപൂർവ്വം തിരുകി ചേർത്ത അസത്യങ്ങൾ നിറഞ്ഞതുമാണ്. ഇത് കണക്കിലെടുത്ത് നമ്മുടെ ചരിത്രം നമ്മൾ ‘തിരിച്ചുപിടിയ്ക്കേണ്ടതുണ്ട് ‘.
നായന്മാർ മുകളിൽ നൽകിയിരിക്കുന്ന ചരിത്ര വസ്തുതകളെ ശ്രദ്ധാപൂർവ്വം പരിഗണിച്ച്, തങ്ങളുടെ ചരിത്രത്തെയും പൂർവ്വികരെയും കുറിച്ച് ശരിയാംവണ്ണം മനസ്സിലാക്കി അഭിമാനം പൂണ്ട് സ്വയം ഉദ്ബോധിതരാകുവാൻ ശ്രമിയ്ക്കും എന്ന് പ്രതീക്ഷിച്ചുകൊണ്ട് …….
ഈ വെബ് സൈറ്റിൽ വേറയും ലേഖനങ്ങളുണ്ട്…….
Notes for Social Media
The good governance of the Nair Caste is overlooked in history. This article provides insights into the ruling-class of Kerala .
സമുദായ ബോധത്തിനും, സമുദായ ചിന്തയ്ക്കും, ക്രിയാത്മകമായ സമുദായ പ്രവർത്തനങ്ങൾക്കും വേണ്ടി ആധികാരികവും കാര്യമാത്രപ്രസക്തവുമായ അറിവുകൾ നിരന്തരം ‘generate’ ചെയ്ത് propagate ചെയ്യുന്ന ഒരു ‘സ്വതന്ത്ര’ സംവിധാനവും network-ഉം ഇന്ന് നായർ സമുദായത്തിന് ഇല്ല എന്നത് ഒരു വസ്തുതയാണ്. ഈ സംരഭം, ശരിയായതും ആധികാരികവുമായ വിവരങ്ങളുടെ (DATA) അടിസ്ഥാനത്തിൽ ആയിരിക്കുകയും വേണം. ‘Whatsapp University’ വഴി ലഭിയ്ക്കുന്ന വിവരങ്ങളുടെ ‘fact-checking’ ചെയ്തിട്ടേ അത് നമ്മുടെ മസ്തിഷ്ക്കത്തിലേയ്ക്കും രേഖപ്പെടുത്തലുകളിലേയ്ക്കും കടത്തി വിടാവൂ.
നായന്മാരുടെ ചരിത്രം പരാമർശിക്കുന്നിടത്ത് വിദേശ സഞ്ചാരികളുടെ വാക്കുകളേയും, നമ്മുടെ ശത്രുക്കളായ വിദേശികളും സ്വദേശികളുമായ ന്യൂനപക്ഷമതസ്ഥരുടെയും നിരീക്ഷണങ്ങൾക്ക് അമിത പ്രാധാന്യം നല്കുിയിട്ടുള്ളതായി കാണാം. (മലബാർ മാന്വൽ, മാതൃഭൂമി ബുക്സ്, പേജുകൾ 109-112). നായർ സമുദായത്തെ
ഒരു museum-piece ആക്കിയാണ് നിരീക്ഷിക്കുകയും പഠിയ്ക്കുകയും ചെയ്തിട്ടുള്ളത്. അതിനാൽ നമ്മുടെ self-imageഉം, self-understandingഉം പരിഗണിയ്ക്കാനുള്ള അവസരം പോലും നമ്മൾക്ക് ഇക്കാര്യത്തിൽ ലഭിക്കുന്നില്ല.
എന്തൊക്കെ ആരൊക്ക പറഞ്ഞിട്ടും, നായന്മാരുടെ സദ്ഭരണത്തെ സംബന്ധിച്ച് പരാമർശിക്കാതിരിയ്ക്കാൻ ലോഗന് കഴിഞ്ഞില്ല. നമ്മുടെ വെബ്സൈറ്റിൽ മലബാർ മാന്വലിന്റെ ആമുഖം അതേപടി നല്കിയിരിക്കുന്നു…….
